Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുത്തൊഴുക്കിൽ...

കുത്തൊഴുക്കിൽ അവർ ഇറങ്ങും, ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന ആദ്യ ഖത്തരികളാകാൻ

text_fields
bookmark_border
കുത്തൊഴുക്കിൽ അവർ ഇറങ്ങും, ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന ആദ്യ ഖത്തരികളാകാൻ
cancel
camera_alt????????? ???? ??????????????? ?????????????? ????? ????

ദോഹ: ജൂലൈ 20 മുതല്‍ 27വരെ ഖത്തറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദിനങ്ങളാണ്. ഇംഗ്ലീഷ് ചാനല്‍  നീന്തിക്കടക്കുകയെന്ന സാഹസികദൗത്യവുമായി ഖത്തറിലെ ഒരു സംഘം സാഹസിക നീന്തല്‍ താരങ്ങള്‍ ആ  ദിവസങ്ങളിലാണ് കുത്തൊഴുക്കിൽ ഇറങ്ങുന്നത്. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്ന ആദ്യ ഖത്തരികള്‍ എന്ന  ചരിത്ര നേട്ടം സ്വന്തമാക്കുകയാണ് സംഘത്തിെൻറ ലക്ഷ്യം. ടീം ഖത്തര്‍ ചാനല്‍ എന്ന പേരിലാണ് അവർ ഈ  ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കഠിനമേറിയ ശാരീരിക വെല്ലുവിളികളിലൊന്നാണ്  ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുകയെന്നത്. 34 കിലോമീറ്ററിലധികമാണ് നീന്തിക്കടക്കേണ്ടത്.  

റിലേ അടിസ്ഥാ നത്തില്‍ 18 മുതല്‍ 20 മണിക്കൂര്‍ വരെ നീന്തി ദൗത്യം നിറവേറ്റാനാണ് ഇവർ ഒരുങ്ങുന്നത്. ഡോ. മുഹമ്മദ്  അല്‍കുവാരി, ഡോ. ഫാലേഹ് മുഹമ്മദ് അലി, ഡോ. ജമാല്‍ റാഷിദ് അല്‍ഖന്‍ജി, ഡോ.ഖാലിദ് അല്‍ജല്‍ഹാം,  പ്രൊഫ. നാസര്‍ അല്‍മുഹന്നദി,  ഫഹദ് അല്‍ബുഐനൈന്‍, തലാല്‍ അല്‍ഇമാദി എന്നിവരുള്‍പ്പെട്ട സംഘ മാണ് ചരിത്രദൗത്യം നിറവേറ്റാനൊരുങ്ങുന്നത്. തങ്ങളുടെ പ്രൊഫഷണല്‍ മേഖലകളില്‍ കഴിവും മികവും തെ ളിയിച്ചവരാണ് ഇവര്‍. നീന്തുന്നവര്‍ക്കൊപ്പം പ്രത്യേക ടീം എസ്കോര്‍ട്ട് ഉണ്ടാകും. അനുഭവസമ്പത്തും വൈദഗ് ധ്യവുമുള്ള പൈലറ്റ് ക്യാപ്റ്റന്‍ പീറ്റ് റീഡും അദ്ദേഹത്തിെൻറ ബോട്ട് റുവേനയുമായിരിക്കും എസ്കോര്‍ട്ട്.  

റയാന്‍  ബൗഡ് ഡയറക്ടറും ഹെഡ് കോച്ചുമായി പ്രവര്‍ത്തിക്കും. ടീം മാനേജറായ ഡോ. ഫാലേഹ് മുഹമ്മദ് അലിയാണ്  ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നത്. ടീമിലെ ഏറ്റവും പ്രായമേറിയ വ്യക്തിയും 52കാരനായ ഇദ്ദേഹ മാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി രാജ്യത്തിെൻറ ആരോഗ്യമേഖലയുടെ വികസനത്തിനായി നിര്‍ണായക  സംഭാവനകള്‍ നല്‍കുന്ന വ്യക്തിത്വമാണ്. വ്യവസായ സംരംഭകനും സാഹസികനുമായ ഡോ.അല്‍ഖന്‍ജി പ്ര മുഖ കാര്‍ഡിയാക് സര്‍ജനാണ്. 45കാരനായ ഇദ്ദേഹം സ്പിയര്‍ഫിഷിങ് കായികയിനത്തില്‍ വിദഗ്ദ്ധനാണ്.  ഓട്ടം, നീന്തല്‍, കയാക്കിങ്, ഷൂട്ടിങ് എന്നിവയെല്ലാം ഉള്‍പ്പെട്ട 195 കിലോമീറ്റര്‍ റേസായ സംല വിജയകരമായി  പൂര്‍ത്തിയാക്കാനും ഇദ്ദേഹത്തിനായിട്ടുണ്ട്.

38കാരനായ ഡോ. മുഹമ്മദ് അല്‍കുവാരി ജനറല്‍ സര്‍ജനും ബാ രിയാട്രിക് സര്‍ജറി സ്പെഷ്യലിസ്റ്റുമാണ്.  ഗോള്‍ഡ് സ്പോണ്‍സേഴ്സായ അല്‍അസ്മഖ് റിയല്‍ എസ്റ്റേറ്റ് ഡെ വലപ്മെൻറും ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ഇമാദി മെഡിക്കല്‍ ഗ്രൂപ്പും സാഹസിക ദൗത്യത്തിന് പിന്തുണ  നല്‍കുന്നുണ്ട്. ബ്രിട്ടനും ഫ്രാന്‍സിനുമിടയില്‍ നോര്‍ത്ത് സീയെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന  കടലിടുക്കാണ് ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ് ചാനല്‍ അഥവാ ചാനല്‍ അറ്റ്ലാൻറിക് സമു ദ്രത്തിെൻറ ഒരു ശാഖയാണ്. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാതയായ ചാനല്‍ ടണല്‍  ഇംഗ്ലീഷ് ചാനലിലെ കടലിനടിയിലൂടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.  ഇവരുടെ ശ്രമം ഷേക്സ്പിയര്‍സ് ക്ലിഫ് അ തല്ലെങ്കില്‍ സാംഫയര്‍ ഹോ എന്നിടത്തുനിന്നും തുടങ്ങി കാപ് ഗ്രിസ് നെസിലോ സമീപത്തോ പൂര്‍ത്തിയാക്കാ നാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 143 വര്‍ഷത്തിനിടെ ഈ അപകടകരമായ ജലപാത കീഴടിക്കിയത് 1484 വ്യ ക്തികളും 757 റിലേ ടീമുകളുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsQatar Channel
News Summary - Qatar Channel-qatar-gulf news
Next Story