പെരുന്നാൾ ആഘോഷിച്ച് ഖത്തർ; അമീർ അൽ വജ്ബ ഈദ്ഗാഹിൽ പങ്കെടുത്തു
text_fieldsദോഹ: തക്ബീർ മുഴക്കി ഈദ്ഗാഹുകളിലെത്തി, നമസ്കാരത്തിൽ പങ്കുചേർന്നും സൗഹൃദം പങ്കുവെച്ചും ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 5.05നായിരുന്നു ബലി പെരുന്നാൾ നമസ്കാരം. പള്ളികളും, ഈദ് ഗാഹുകളുമായി 588 കേന്ദ്രങ്ങളിൽ നമസ്കാര സൗകര്യം ഒരുക്കിയിരുന്നു.
വിശ്വാസികൾ അതിരാവിലെ തന്നെ നമസ്കാര സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തി. തക്ബീറുകൾക്കു ശേഷം, നമസ്കാരവും ഖുതുബയും ശ്രവിച്ച് സൗഹൃദങ്ങൾ പുതുക്കിയാണ് വിടവാങ്ങിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അൽ വജ്ബ പാലസിൽ ഈദ് നമസ്കാരം നിർവഹിച്ചു. അമീറിന്‍റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, ശൂറാകൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ വജ്ബ പാലസിൽ ഈദ് നമസ്കാരത്തിൽ പങ്കാളികളായി. സുപ്രീം ജുഡീഷ്യറി കൗൺസിൽ ജഡ്ജ് ശൈഖ് ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

