ഖത്തരി ബിരുദധാരികളിൽ 67 ശതമാനവും വനിതകൾ
text_fieldsദോഹ: ഖത്തരികളായ ബിരുദധാരികളിൽ 67 ശതമാനവും വനിതകളാണെന്ന് വിദേശകാര്യമന്ത്രാല യ വക്താവ് ലുൽവ റാഷിദ് അൽ ഖാതിർ. ഖത്തറിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വലിയ സംരക്ഷണ മാണ് നൽകുന്നതെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു. അമേരിക്കയിൽ വിമൻസ് ഗ്രൂപ്പ് ഫോർ ഫോറീൻ പോളിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കൂടുതൽ വനിതകളെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും എത്തിക്കുകയെന്നതാണ് ലക്ഷ്യം. ഉന്നത പഠനം നേടിയ വനിതകളിൽ 52 ശതമാനവും ഖത്തറിൽ തന്നെയാണ് ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിൽ പുരുഷൻമാരേക്കാൾ വനിതകളാണ് മുന്നിൽ.
ഖത്തറിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് കൂടുതലറിയുന്നതിന് അവിടെയുള്ള ഏതെങ്കിലും സർവകലാശാലയിലൊന്നിൽ സന്ദർശനം നടത്തണമെന്നും ചർച്ചകൾ ശ്രവിക്കണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ഭരണകൂടത്തെക്കുറിച്ചുള്ള വിമർശനാത്മകമായ ചർച്ചകളും അവിട നടക്കുന്നുണ്ട്. വളരെ സ്വതന്ത്രമായ സാഹചര്യത്തിൽ തന്നെ ഇത്തരം ചർച്ചകളാണ് സംഘടിപ്പിക്കുന്നത്. ഇതാണ് ഖത്തറും അയൽരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം. അഭിപ്രായങ്ങളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും അത്തരം സന്ദർഭങ്ങളിൽ നിശബ്ദതയെയാണ് അവർ സ്വീകരിക്കുന്നതെന്നും ലുൽവ അൽ ഖാതിർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.