Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാധനം വാങ്ങാനെന്ന...

സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി തട്ടിപ്പ്

text_fields
bookmark_border
സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി തട്ടിപ്പ്
cancel

ദോഹ: സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം. വിവിധ തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നതിനാൽ കടക്കാരും ജീവനക്കാരും ജാഗ്രത പാലിക്കണ മെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്ത്രീയടക്കമുള്ള സംഘമാണ് തട്ടിപ്പിന് പിന്നി ൽ. കഴിഞ്ഞദിവസം ദോഹ ജദീദിലെ മലയാളിയുടെ കടയിൽ സമാനമായ തട്ടിപ്പ് ശ്രമം നടന്നു. പർദയും മുഖാവരണവും ധരിച്ചിരുന്ന അറബി സംസാരിക്കുന്ന സ്ത്രീ ഉച്ചക്ക് രണ്ടോടെ കടയിലെത്തുകയായിരുന്നു. ഇവർ 28 റിയാൽ വിലയുള്ള രണ്ട് നെസ്കോഫി ബോട്ടിൽ ആവശ്യപ്പെട്ടു. 500 റിയാലിെൻറ നോട്ടാണ് നൽകിയത്. ബാക്കി തുക കടക്കാരൻ സ്ത്രീക്ക് നൽകി. എന്നാൽ, ഉടൻ സാധനത്തിന് വില കൂടുതലാണെന്ന് പറഞ്ഞ് സാധനം തിരികെ നൽകി 500 റിയാലും വാങ്ങി. എന്നാൽ, ബാക്കിയായി നേരത്തേ കടക്കാരൻ നൽകിയ പണം തിരികെ നൽകിയില്ല.


തുടർന്ന് ഒരു ബോട്ടിലിന് 28 റിയാൽ ആണോ അതോ രണ്ടു ബോട്ടിലിനും കൂടി 128 റിയാൽ ആണോ എന്ന് വീണ്ടും ജീവനക്കാരനോട് ചോദിച്ചു. 28 ആണെങ്കിൽ സാധനം നൽകാൻ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ തിരികെവാങ്ങിയ 500 റിയാലും ബാക്കിയായി വാങ്ങിയ പണവും ഒപ്പം നെസ്കഫേ ബോട്ടിലുകളും അവരുടെ കൈയിലായി. 500 റിയാൽ തിരികെ ആവശ്യപ്പെട്ട കടക്കാരനോട് അത് നിങ്ങൾ വാങ്ങിയിരുന്നെന്ന് സ്ത്രീ മറുപടിയും നൽകി. എന്നാൽ, സി.സി.ടി.വി നോക്കി തീരുമാനിക്കാമെന്ന് കടക്കാരൻ മറുപടി പറഞ്ഞപ്പോൾ വാഹനത്തിന് പാർക്കിങ് പ്രശ്നമുള്ളതിനാൽ താൻ വാഹനത്തിലിരിക്കാമെന്ന് പറഞ്ഞ് സ്ത്രീ ധൃതിപ്പെട്ട് പുറത്തിറങ്ങുകയായിരുന്നു. നെസ്കഫേ ബോട്ടിലുകളും എടുത്തിരുന്നു. എന്നാൽ, ഇവർ വന്ന വാഹനത്തിന് മുന്നിലും പിന്നിലുമായി മറ്റുവാഹനങ്ങളുണ്ടായതിനാൽ പെട്ടെന്ന് അവർക്ക് വാഹനമെടുക്കാൻ കഴിഞ്ഞില്ല. ഓടിയെത്തിയ കടക്കാരൻ പുറത്തെത്തി വാഹനത്തിെൻറ ഡോർ തുറന്നു. ഇതോടെ സ്ത്രീ 500 റിയാൽ തിരികെ നൽകാൻ നിർബന്ധിതമാവുകയായിരുന്നു. ഇവർ വന്ന വാഹനത്തിെൻറ പിന്നിലെ സീറ്റിൽ രണ്ട് പാകിസ്താൻ സ്വദേശികളുമുണ്ടായിരുന്നെന്ന് കടക്കാരൻ പറഞ്ഞു. പുറത്തുള്ള സി.സി.ടി.വി ദൃശ്യം പരിശോധിച്ചെങ്കിലും കാറിെൻറ നമ്പർ തെളിഞ്ഞിരുന്നില്ല.


പല രൂപത്തിൽ തട്ടിപ്പുനടക്കുന്നതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന അധികൃതരുടെ മുന്നറിയിപ്പ് പാലിക്കണമെന്ന് കടക്കാർ പറയുന്നു. ഈയടുത്ത് നജ്മ ഭാഗത്ത് നാദാപുരം സ്വദേശിയും മോഷണത്തിന് ഇരയായിരുന്നു. വളയം സ്വദേശിയായ ഹമീദ് കുളങ്ങരത്തിെൻറ സൈക്കിളും വിലപ്പെട്ട രേഖകളുമാണ് മോഷ്ടിക്കപ്പെട്ടത്. പത്രവിതരണക്കാരനായ ഇദ്ദേഹം നജ്മയിലെ ഫ്ലാറ്റിന് താഴെ സൈക്കിൾ വെച്ച് അഞ്ചാംനിലയിൽ പത്രം വിതരണം ചെയ്യാൻ പോയതായിരുന്നു. തിരിച്ചെത്തിയപ്പോൾ സൈക്കിൾ കാണാതായി. സൈക്കിളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന ഹമീദിെൻറ തിരിച്ചറിയൽ കാർഡ്, മൊബൈൽ ഫോൺ എന്നിവയും നഷ്ടമായി. ഈ മേഖലയിൽ ഏെറക്കാലമായി മോഷ്ടാക്കൾ സജീവമാണ്. ഇതേതുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. മുമ്പ് കടകളിൽനിന്ന് സാധനങ്ങളും ഇത്തരക്കാർ മോഷ്ടിച്ചിരുന്നു. ഏെറ ജനത്തിരക്കുള്ള ഇവിടങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾക്കുള്ളിൽനിന്ന് സാധനങ്ങൾ കവരുന്ന സംഭവങ്ങളുമുണ്ട്. വാഹനം നിർത്തി പെട്ടെന്ന് കടയിൽ പോയി സാധനം വാങ്ങി തിരിച്ചെത്തുേമ്പാഴേക്കുമാണ് മോഷണം നടക്കുന്നത്.പെട്ടെന്ന് വരാമെന്ന ധാരണയിൽ വാഹനത്തിെൻറ ഗ്ലാസുകൾ മുഴുവൻ അടക്കാതെ പോകുന്നത് മോഷ്ടാക്കൾക്ക് തുണയാവുന്നു. മോഷ്ടിക്കുന്ന സാധനങ്ങളിൽ പലതും സൂഖിൽ വെള്ളിയാഴ്ചത്തെ പഴയസാധനങ്ങൾ വിൽക്കുന്ന ചന്തയിലാണ് എത്തുന്നതെന്ന് പറയുന്നു. പൊലീസ് പതിവായി ചന്തയോടനുബന്ധിച്ചും നജ്മ ഭാഗത്തും പരിശോധന കർശനമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsProduct
News Summary - product-qatar-gulf news
Next Story