സ്വകാര്യ ബോട്ടുകള്‍ക്ക് 1000 നങ്കൂര ഇടങ്ങൾ വരുന്നു
text_fieldsറുവൈസ് തുറമുഖം
ദോഹ: രാജ്യത്തെ നാല് തുറമുഖങ്ങളില്‍ സ്വകാര്യ ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള ഗതാഗത വാര്‍ത്ത വിനിമയ മന്ത്രാലയത്തിെൻറ പദ്ധതി അവസാന ഘട്ടത്തിലേക്ക്.ഡ്രെഡ്ജിങ് ജോലികള്‍, ബ്രേക്ക് വാട്ടര്‍, വെള്ളവും വൈദ്യുതിയും ഉള്‍ക്കൊള്ളുന്ന ഫ്ലോട്ടിങ് മൂറിങ്ങുകളില് സേവന സൗകര്യങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തും.ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിെൻറ ട്വീറ്റ് പ്രകാരം അല്‍ റുവൈസ് തുറമുഖത്ത് 72 വലിയ ബോട്ടുകള്‍ക്കും 250 ചെറിയ ബോട്ടുകള്‍ക്കും നങ്കൂരമിടാനുള്ള സൗകര്യമുണ്ടാകും. അല്‍ ദഖീറയില്‍ മൂന്ന് വലിയ ബോട്ടുകള്‍ക്കും 69 ചെറിയ ബോട്ടുകള്‍ക്കുമാണ് സൗകര്യം ഏര്‍പ്പെടുത്തിയത്.
അല്‍ ഖോര്‍ ഹാര്‍ബറില്‍ 68 വലിയ ബോട്ടുകളും 140 ചെറിയ ബോട്ടുകള്‍ക്കും അല്‍ വക്റയില്‍ 180 വലിയ ബോട്ടുകള്‍ക്കും 188 ചെറിയ ബോട്ടുകള്‍ക്കും നങ്കൂരമിടാനുള്ള സൗകര്യമുണ്ടാകും. ഖത്തറിലെ തുറമുഖങ്ങള്‍ വികസിപ്പിക്കാനുള്ള ഗതാഗത വാര്‍ത്തവിനിമയ മന്ത്രാലയത്തിെൻറ പദ്ധതിയില്‍ സ്വകാര്യ ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള പദ്ധതി മവാനി ഖത്തറാണ് നിര്‍വഹിക്കുന്നത്.
ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാലകള്‍ തുടങ്ങി അപകടകരമായ കാലാവസ്ഥ പ്രശ്നങ്ങളില്‍നിന്ന് ബോട്ടുകളെ സുരക്ഷിതമാക്കാനും സ്വകാര്യ ബോട്ടുകള്‍ക്ക് സുഗമമായി യാത്രപോകാനും കഴിയുന്നവിധത്തില്‍ ലോകോത്തര നിലവാരവും സവിശേഷതകളും ഉള്‍പ്പെടുന്ന നങ്കൂര സൗകര്യ ഇടങ്ങളാണ് പൂര്‍ത്തിയാകുന്നത്.
രാജ്യത്തെ തുറമുഖങ്ങളിൽ വൻ വികസനപദ്ധതികളാണ് നടക്കുന്നത്. ഹമദ് തുറമുഖത്തിെൻറ കണ്ടെയ്നർ ടെർമിനൽ രണ്ടിെൻറ ആദ്യഘട്ട പ്രവർത്തനം അടുത്തിടെയാണ് തുടങ്ങിയത്. ഷിപ്പിങ് അടക്കമുള്ള കാര്യങ്ങൾക്കായി അത്യാധുനിക സാങ്കേതിക സൗകര്യങ്ങളാണ് ഇവിടെ സംവിധാനിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദസജ്ജീകരണങ്ങളാണ് മിക്കവയും. വർഷത്തിൽ മൂന്ന് മില്യൻ കണ്ടെയ്നറുകൾ കൈകാര്യംെചയ്യാനുള്ള ശേഷിയാണ് പുതിയ ടെർമിനൽ രണ്ടിെൻറ പ്രവർത്തനത്തോടെ സാധ്യമായത്. ഹമദ് തുറമുഖത്തിൽ ആശുപത്രിയും അടുത്തിടെ പ്രവർത്തനം തുടങ്ങിയിരുന്നു. തുറമുഖത്തിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും അവശ്യഘട്ടത്തിൽ ചികിത്സതേടാനുള്ള സൗകര്യം ആശുപത്രിയിൽ ലഭ്യമാണ്.
ഹമദ് തുറമുഖത്തിലെ കണ്ടെയ്നർ ടെർമിനൽ 2െൻറ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. തുറമുഖത്തിെൻറ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ടെർമിനൽ രണ്ടിെൻറ നിർമാണം. നാല് ഘട്ടങ്ങളായാണ് ടെർമിനൽ 2െൻറ നിർമാണം പൂർത്തിയാക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് ഘട്ടം പൂർത്തിയാക്കി 2022 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇത് തുറമുഖത്തിെൻറ ശേഷി പ്രതിവർഷം മൂന്ന് ദശലക്ഷം ടി.ഇ.യുവാക്കി ഉയർത്തും. ഇതോടെ പ്രതിവർഷം ഹമദ് തുറമുഖത്തിെൻറ ശേഷി മൂന്നു ദശലക്ഷം ടി.ഇ.യു ആയി വർധിക്കും. മൂന്ന്, നാല് ഘട്ടങ്ങൾ തുറമുഖത്തിെൻറ പ്രവർത്തനശേഷി വികസിപ്പിക്കുന്നതിെൻറ ഭാഗമായി പിന്നീട് നടപ്പാക്കും.
കണ്ടെയ്നർ ടെർമിനൽ-2 പ്രവർത്തനമാരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലെ ഷിപ്പിങ് കണ്ടെയ്നർ, കാർഗോ രംഗത്ത് ഏറ്റവും വലിയ ഗേറ്റ്വേയായി ഹമദ് തുറമുഖം മാറും. കോവിഡ് പ്രതിസന്ധികൾക്കിടയിലും നിർമാണം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുന്നു. സി.ടി-2 നിർമാണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയുമാണ്.ഹമദ് തുറമുഖത്ത് 1.6 ബില്യൻ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ഭക്ഷ്യസംഭരണ ശാലയടക്കമുള്ള സൗകര്യങ്ങളുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ശക്തമായ ഭക്ഷ്യകയറ്റുമതി ഹബ്ബായി ഖത്തറിനെ മാറ്റിയെടുക്കുന്നതില്‍ പദ്ധതി നിര്‍ണായക പങ്കുവഹിക്കും. തുറമുഖത്ത് 5.30 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുന്നത്. ഭക്ഷ്യസംസ്കരണം, ഉല്പാദനം എന്നിവക്കുള്ള കേന്ദ്രങ്ങളും ഇവിടെയുണ്ടാകും. ഹമദ് തുറമുഖത്തും റുവൈസ് തുറമുഖത്തും പരിസ്ഥിതി നിരീക്ഷണത്തിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രത്യേക ഉപകരണം ഈയടുത്ത് സ്ഥാപിച്ചിരുന്നു. ഖത്തർ പോർട്ട്സ് മാനേജ്മെൻറ് കമ്പനി (മവാനി ഖത്തർ)യുമായി സഹകരിച്ച് പരിസ്ഥിതി നിരീക്ഷണ, ലബോറട്ടറി വകുപ്പാണ് വെള്ളത്തിനുമേൽ പൊങ്ങിക്കിടക്കുന്ന നാല് ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. രണ്ട് തുറമുഖങ്ങളിലുമായി രണ്ട് വീതം ഉപകരണങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്.
2022 ദേശീയ സ്ട്രാറ്റജിയുടെ ഭാഗമായി തീര, സമുദ്രജല ഗുണമേന്മ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം.ദേശീയ നിലവാരത്തിനും സമുദ്ര പരിസ്ഥിതി സുസ്ഥിരതക്കും അനുസരിച്ച് തീര, സമുദ്രജല ഗുണമേന്മ വർധിപ്പിക്കുകയാണ് ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.