Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎസ്.ഐ.ആര്‍...

എസ്.ഐ.ആര്‍ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -പ്രവാസി വെല്‍ഫെയര്‍

text_fields
bookmark_border
എസ്.ഐ.ആര്‍ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -പ്രവാസി വെല്‍ഫെയര്‍
cancel

ദോഹ: രാജ്യം മുഴുവൻ നടപ്പാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്‍ പ്രവാസി വോട്ടർമാരുടെ തുടരുന്ന സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന്‌ ഇമെയില്‍ വഴിയും യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ അടൂര്‍ പ്രകാശിനും രാജ്യസഭാംഗം ഹാരിസ് ബീരാനും നേരിട്ടും നിവേദനം നല്‍കി. തെരഞ്ഞെടുപ്പ് കമീഷന്റെ അനാസ്ഥമൂലം ഡിസംബറില്‍ സമര്‍പ്പിച്ച പ്രവാസികളുടെ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവം ഞെട്ടിക്കുന്നതാണെന്നും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി പറഞ്ഞു.

ഇന്ത്യക്ക് പുറത്തു ജനിച്ച പ്രവാസികളുടെ മക്കൾക്ക് നിലവിലെ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നില്ല എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. അതോടൊപ്പം, പുതിയ പാസ്‌പോർട്ട് കൈവശമുള്ളവർക്കും അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. പ്രവാസി വോട്ടറായി സമർപ്പിച്ച നിരവധി അപേക്ഷകൾ ബന്ധപ്പെട്ട ബി.എൽ.ഒമാരിലേക്ക് കൈമാറിയിട്ടില്ല എന്നതും അപേക്ഷ ഫോമിൽ നിലവിലുള്ള ബൂത്ത് രേഖപ്പെടുത്താനുള്ള സൗകര്യമില്ലാത്തത് രജിസ്ട്രേഷൻ പ്രക്രിയയെ കൂടുതൽ സങ്കീർണമാക്കുന്നു.

ഇത്തരം സാങ്കേതിക പ്രയാസങ്ങൾ നിലനിൽക്കെ അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ജനുവരി 22ന് അവസാനിക്കും എന്നതും പ്രവാസികളെ ആശങ്കയിലാക്കുന്നതാണ്. ഈ സാങ്കേതികവും ഭരണപരവുമായ അപാകതകൾ മൂലം വലിയൊരു വിഭാഗം പ്രവാസികൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാകുന്ന സാഹചര്യത്തിലേക്കാണ്‌ പോകുന്നത്. വിഷയങ്ങൾ ഉൾക്കൊളിച്ചു തെരഞ്ഞെടുപ്പ് കമീഷന് പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും നിവേദനത്തില്‍ ഉന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsExpatriate WelfareSIR
News Summary - Pravasi Welfare about SIR complexities
Next Story