പോർചുഗലിന് തകർപ്പൻ ജയം
text_fieldsപോർചുഗൽ താരങ്ങളുടെ ആഹ്ലാദം
ദോഹ: ബൊളീവിയയെ പരാജയപ്പെടുത്തി ഇറ്റലിക്ക് ഗ്രൂപ് എയിൽ രണ്ടാമത്തെ വിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബൊളീവിയയെ തകർത്തത്. ഇറ്റാലിയൻ താരം സിമോൺ ലോണ്ടാനിയ 34ാം മിനിറ്റിൽ തുടങ്ങിവെച്ച ഗോൾ വേട്ട, തുടർന്ന് സാമുവൽ ഇനാസിയോ (37), ഡെസ്റ്റിനി എലിമോഘലെ (54), പാൻഡോൾഫി (90+8) എന്നിവർ ചേർന്ന് ഏറ്റെടുത്ത് വിജയക്കൊടി നാട്ടി. ആദ്യ ടൂർണമെന്റിൽ നേരത്തേ സൗത്ത് ആഫ്രിക്കയോടും ബൊളീവിയ പരാജയപ്പെട്ടിരുന്നു.
മറ്റൊരു മത്സരത്തിൽ മൊറോക്കോക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച പോർചുഗൽ 6-0 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പോർചുഗലിനുവേണ്ടി ജോസ് നെറ്റോയും (46, 60) ഒരു പെനാൽറ്റി ഗോൾ ഉൾപ്പെടെ മാത്യൂസ് മിഡും (29, 44) രണ്ട് ഗോളുകൾ വീതം നേടി. അരഗാവോ (20), കാബ്രൽ (22) എന്നിവർ അവശേഷിച്ച ഗോളുകൾ നേടി സമ്പൂർണ ആധിപത്യം ഉറപ്പിച്ചു. മാത്യൂസ് മിഡെ ആണ് കളിയിലെ താരം. ഫാസുണ്ടോ ജെയ്നിക്കോസ്കി 67ാം മിനിറ്റിൽ നേടിയ ഗോളിൽ അർജന്റീന ടുണീഷ്യയെ 1-0 പരാജയപ്പെടുത്തി. അതേസമയം ജപ്പാൻ-ന്യൂ കാലിഡോണിയ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഖത്തർ-സൗത്ത് ആഫ്രിക്ക മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

