ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷം
text_fieldsദോഹ: ദൈവത്തിെൻറ ഇഷ്ടത്തിനായി തെൻറ എല്ലാ ഇഷ്ടാനിഷ്ടങ്ങളെ യും ത്യജിക്കാൻ സന്നദ്ധനായ ഇബ്രാഹിം പ്രവാചകെൻറ സ്മരണയുണർത്ത ി രാജ്യം ബലിപെരുന്നാൾ ആഘോഷിച്ചു. സ്വദേശികളും വിദേശികളുമെല്ലാം ആ ഘോഷത്തിലാണ്. ഞായറാഴ്ച രാവിലെതന്നെ പള്ളികളിലും ഇൗദ്ഗാഹുകളി ലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ആഘോഷത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും അധികൃതർ നേരത്തേതന്നെ സജ്ജമാക്കിയിരുന്നു. പള്ളികളിലും ഇൗദ്ഗാഹുകളിലുമായി രാജ്യത്തെ 388 സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരം നടന്നു. ഇതിൽ 67 ഇടങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. ഇബ്രാഹിം നബിയുടെ ത്യാഗ സുരഭിലമായ ജീവിതം വിശ്വാസികൾ മാതൃകയാക്കണമെന്നും പ്രതിസന്ധികളെ വിശ്വാസത്തിെൻറ കരുത്തിൽ നേരിടണമെന്നും ഇമാമുമാർ ആഹ്വാനം ചെയ്തു.
അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാസ്ഥലത്ത് നടന്ന ഈദുല്‍ അദ്ഹ നമസ്കാരത്തിലും പ്രാര്‍ഥനയിലും അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് ആൽഥാനി പങ്കെടുത്തു. അമീറിെൻറ സ്വകാര്യപ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആൽഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ ആൽഥാനി എന്നിവരും ശൈഖുമാരും മന്ത്രിമാരും നയതന്ത്രതലവന്മാരും മറ്റു പ്രമുഖരും വജ്ബ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തി.
സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവും സുപ്രീംകോടതി ജഡ്ജിയുമായ ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഈദുല്അദ്ഹയുടെ ആഴത്തിലുള്ള അര്‍ഥം ഉള്‍ക്കൊള്ളാനും ആലോചിക്കാനും വിശ്വാസികള്‍ തയാറാകണമെന്ന് ഈദ് പ്രഭാഷണത്തില്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു. വിശ്വാസം, കാരുണ്യപ്രവര്‍ത്തികള്‍ എന്നിവയെല്ലാം വര്‍ധിപ്പിച്ച് ഈ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണം. പ്രവാചകെൻറ കാലടികള്‍ പിന്തുടരാനും പ്രാര്‍ഥനാ നിര്‍ഭരമായ ജീവിതം നയിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ബലിനൽകുന്നതിെൻറ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. സമാധാനത്തിെൻറയും സ്നേഹത്തിെൻറയും മതമാണ് ഇസ്ലാം. പെരുന്നാള്‍ ഐക്യത്തിെൻറയും പരസ്പര സഹകരണത്തിെൻറയും അവസരമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമസ്കാരത്തിനുശേഷം അമീര്‍ വജ്ബ പാലസില്‍ സന്ദര്‍ശകരെ സ്വീകരിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി, ശൈഖുമാര്‍, മന്ത്രിമാര്‍, ഉപദേശക കൗണ്‍സില്‍ സ്പീക്കര്‍, മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിമാര്‍, ഉപദേശക കൗണ്‍സിലിലെ അംഗങ്ങള്‍, പൗരന്മാര്, നയതന്ത്ര തലവന്മാര്, വിവിധ സേനാവിഭാഗം തലവന്മാര്, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളുടെയും ദേശീയ സ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാര്‍ എന്നിവരെ സ്വീകരിച്ചു. അസ്ര് നമസ്കാരത്തിനുശേഷം വൈകുന്നേരം 4.15 വരെ ശൈഖുമാരുമായും പൗരന്മാരുമായും കൂടിക്കാഴ്ച നടത്തി. അമീറിെൻറ സ്വകാര്യപ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആൽഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആൽഥാനി തുടങ്ങിയവരും പങ്കെടുത്തു.
കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികളുടെ പെരുന്നാൾ ആഘോഷം ദുഃഖത്തിൽ ചാലിച്ചതായിരുന്നു. വിവിധ പാർക്കുകളിലും കേന്ദ്രങ്ങളിലും മലയാളികൾ പെരുന്നാൾ ആഘോഷത്തിന് ഒത്തുകൂടിയിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും താമസസ്ഥലങ്ങളിൽ സന്ദർശനം നടത്താനും പെരുന്നാൾ ദിനങ്ങളിൽ മലയാളികൾ സമയം കണ്ടെത്തുന്നുണ്ട്. ഒരുമിച്ചുകൂടുന്ന എല്ലായിടത്തും സ്വന്തം നാട്ടിൽ മഴക്കെടുതിയിൽ പ്രയാസം നേരിടുന്നവരെകുറിച്ചുള്ള സംസാരമായിരുന്നു. വരുംനാളുകളിൽ സാധ്യമാകുന്ന സഹായങ്ങൾ നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.