പാർക്കിങ് സ്ഥലം: സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശം
text_fieldsദോഹ: വാഹനങ്ങളുടെ പാർക്കിങ് സ്ഥലങ്ങളുമായി ബന്ധെപ്പട്ട ചട്ടങ്ങളും നിർദേശങ്ങളും വാണിജ്യസ്ഥാപനങ്ങൾ കൃത്യമായി പാലിക്കണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ (സി.എം.സി) അറിയിച്ചു. പല സ്ഥാപനങ്ങളും തങ്ങളുടെ അംഗീകൃത പാർക്കിങ് സ്ഥലത്തിെൻറ അളവ് കുറച്ച് അത് മറ്റ് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ഇത് അനുവദിക്കില്ല. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ വിദഗ്ധരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് പ്രത്യേക പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ നിർമാണ ലൈസൻസിലുള്ള അതേ അളവിൽ ചട്ടങ്ങളെല്ലാം പാലിച്ചുള്ള പാർക്കിങ് സ്ഥലം എല്ലാ സ്ഥാപനങ്ങളും തയാറാക്കണം. ലൈസൻസിൽ പറഞ്ഞിരിക്കുന്ന അത്രയും പാർക്കിങ് സ്ഥലങ്ങൾ ക്രമീകരിക്കണം. ഏതെങ്കിലും സ്ഥാപന ഉടമകൾ പാർക്കിങ് സ്ഥലം കുറക്കുകയോ ഏരിയ കുറക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാനദണ്ഠങ്ങൾ പ്രകാരം അത് പുനക്രമീകരിക്കണം. സ്ഥാപനങ്ങളിൽ പാർക്കിങ് സ്ഥലങ്ങൾ കൃത്യമായി ഇല്ലാത്തതിനാൽഅവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ പലപ്പോഴും റോഡരികിൽ പാർക്ക് ചെയ്യുകയാണ്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യം സി.എം.സി യോഗത്തിൽ ൈവസ് ചെയർമാൻ എഞ്ചിനീയർ ഹമദ് ബിൻ ലഹ്ദാൻ അൽ മുഹന്നദി ഉന്നയിച്ചു. ഇതിനെ തുടർന്നാണ് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.