Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആശങ്ക വേണം, 87...

ആശങ്ക വേണം, 87 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസം

text_fields
bookmark_border
ആശങ്ക വേണം, 87 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസം
cancel

ദോഹ: ഖത്തറില്‍ ഓട്ടിസം വ്യാപന നിരക്ക് ഉയര്‍ന്ന നിലയിൽ. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ് റിയുടെ ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിെൻറ (ക്യുബിആര്‍ഐ) പഠന റ ിപ്പോര്‍ട്ടിൽ ആണ് ഇക്കാര്യം ഉള്ളത്. ഖത്തരി സ്വദേശികളിലും പ്രവാസികളും ഓട്ടിസം വ്യാപനം എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നതിനായാണ് ഗവേഷണപഠനം നടത്തുന്നത്. 87 കുട്ടികളില്‍ ഒരാള്‍ക്ക് അല്ലെങ്കില്‍ 1.14ശതമാനം കുട്ടികള്‍ക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറിെൻറ(എഎസ്ഡി) പ്രശ്നങ്ങളുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ആറുവര്‍ഷമായി നടത്തിവരുന്ന ഗവേഷണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. ഖത്തറിലും ഗള്‍ഫ് മേഖലയിലും ഈ വിഷയം കേന്ദ്രീകരിച്ച് ഇത്തരമൊരു സമഗ്രമായ പഠനവും വിലയിരുത്തലും ഇതാദ്യമായാണ്. 2016ലെ സെന്‍സസിെൻറയും ക്യുബിആര്‍ഐയുടെ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഒന്നിനും 20വയസിനുമിടയില്‍ പ്രായമുള്ള 4791പേര്‍ക്ക് ഓട്ടിസത്തിെൻറ പ്രശ്നങ്ങളുണ്ട്. 56 ആണ്‍കുട്ടികളില്‍ ഒരാള്‍ക്കും 230 പെണ്‍കുട്ടികളില്‍ ഒരാള്‍ക്കും എന്ന നിലയിലാണ് ഈ പ്രായപരിധിയിലുള്ളവരില്‍ ഓട്ടിസം വ്യാപനം. ഖത്തറിലും മേഖലയിലും നാഡീവ്യൂഹ വൈകല്യങ്ങളുടെ വ്യാപനം പഠനവിധേയമാക്കുകയെന്നതായിരുന്നു പഠനത്തിെൻറ ഊന്നല്‍. ഖത്തറില്‍ അഞ്ചിനും പന്ത്രണ്ട് വയസിനുമിടയില്‍ പ്രായമുള്ള 9074 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളെയായിരുന്നു പഠനത്തിെൻറ ഒന്നാംഘട്ടത്തില്‍ നിരീക്ഷണവിധേയമാക്കിയത്. 93 പൊതു, സ്വകാര്യ സ്കൂളുകളിലെ കുട്ടികള്‍ പഠനത്തിെൻറ ഭാഗമായി. രണ്ടാംഘട്ടത്തില്‍ ആശുപത്രികളിലും സ്പെഷ്യല്‍ നീഡ്സ് സെൻററുകളിലും സര്‍വേ നടത്തി. പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന റുമൈല ആശുപത്രി, അല്‍ശഫല്ല സെൻറര്‍, രണ്ടു പ്രൈമറി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വിവരശേഖരണം നടത്തി.


യേസ് ഓര്‍ നോ മറുപടി നല്‍കേണ്ട നാല്‍പ്പത് ചോദ്യങ്ങളാണ് കുട്ടികളോട് ചോദിച്ചത്. ഇതിെൻറ ഫലം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മിക്ക രാജ്യങ്ങളും ഇത്തരം സ്ക്രീനിങുകള്‍ നടത്താറില്ല. ചെലവേറുമെന്നതും കൂടുതല്‍ സമയമെടുക്കും എന്നതുമാണ് അതിനുകാരണം. എന്നാല്‍ ഖത്തറില്‍ നടപ്പാക്കാനായി. മേഖലയിലെ മറ്റൊരു രാജ്യത്തും 9000ലധികം കുട്ടികളെ സ്ക്രീന്‍ ചെയ്തിട്ടില്ല. രണ്ടുഘട്ടങ്ങളിലെയും പഠനത്തില്‍ നിന്നും വ്യക്തമായത് ഖത്തറില്‍ ഓട്ടിസം വ്യാപനത്തിെൻറ തോത് ഏകദേശം 1.146 ശതമാനമാണ്. ലോകാരോഗ്യ സംഘടനയുടെ ശരാശരിയായ 0.6 1ശതമാനത്തെക്കാള്‍ ഉയര്‍ന്നനിലയിലാണ് ഖത്തറില്‍ ഓട്ടിസം വ്യാപനം. ക്യുബിആര്‍ഐയുടെ പഠനത്തിെൻറ ഫലങ്ങള്‍ യുകെ കേന്ദ്രമായുള്ള അസോസിയേഷന്‍ ഫോര്‍ ചൈല്‍ഡ് ആൻറ് അഡോളസെൻറ് മെൻറല്‍ ഹെല്‍ത്തിെൻറ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈല്‍ഡ് സൈക്കോളജി ആൻറ് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യുബിആര്‍ഐ ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ് റിസര്‍ച്ച് സെന്ററായിരുന്നു(എന്‍ഡിആര്‍സി) പഠനത്തിന് നേതൃത്വം നല്‍കിയത്. എന്‍ഡിആര്‍സിയിലെ സീനിയര്‍ സയൻറിസ്റ്റ് ഡോ. ഫുവാദ് അല്‍ഷബാനാണ് പഠനത്തിന് ചുക്കാന്‍ പിടിച്ചത്. ഖത്തരി കുടുംബങ്ങളിലും രാജ്യത്തെ മറ്റു കുടുംബങ്ങളിലും ഓട്ടിസത്തിെൻറ വ്യാപനം കണക്കാക്കുക, ഓട്ടിസം ഡേറ്റാബേസും രോഗ രജിസ്ട്രിയും തയാറാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൂടിയായിരുന്നു വിശദമായ ഗവേഷണപഠനം നടത്തിയത്. ഓട്ടിസവുമായി ബന്ധപ്പെട്ട ഭാവിയിലെ പഠനങ്ങള്‍ക്ക് ഉപയോഗപ്പെടുന്നതായിരിക്കും ക്യുബിആര്‍ഐയുടെ പഠനഫലങ്ങളെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അല്‍ഷബാന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsotisam
News Summary - otisam-qatar-qatar news
Next Story