അവയവ ദാനം: സന്നദ്ധർ കൂടുന്നു
text_fieldsദോഹ: അവയവാ ദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണം ഖത്തറിൽ വർധിക്കുന്നു. ഹമദ് മെഡിക്കല്‍ കോര്പ്പറേഷെൻറ അവയവദാന രജിസ്റ്ററില്‍ പേരുചേര്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. രാജ്യത്തെ ജനസംഖ്യയില്‍ ഏകദേശം പത്തുശതമാനത്തോളം പേര് ഇതിനോടകം പേരുചേര്ത്തുകഴിഞ്ഞു. ഇതുവരെയായി 2.70ലക്ഷം പേരാണ് അവയവദാനത്തിന് സമ്മതം നൽകിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലാണ് അവയവദാന രജിസ്റ്ററിൽ പേരു ചേര്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളിലെ വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ അവയവദാനവുമായി ബന്ധപ്പെട്ട സമൂഹത്തിെൻറ ചിന്തകള്‍ മാറിയിട്ടുണ്ടെന്ന് എച്ച്എംസി അവയവദാന ക്യാമ്പയിന് ഡയറക്ടര്‍ ഡോ. അസ്മ അല്‍അബ്ദുല്‍ഗാനി പറഞ്ഞു. മരണപ്പെട്ടതോ മരണാസന്നനോ ആയ ഒരാളുടെ അവയങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന് രക്ഷിക്കാനാവും. ജീവിച്ചിരിക്കുമ്പോള്‍ തന്നെ കിഡ്നിയോ കരളിെൻറ ഒരു ഭാഗമോ ബന്ധുക്കള്‍ക്കോ മറ്റോ ദാനം ചെയ്യാം. ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസര്‍, പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന് അല്‍ കുവൈരി എന്നിവരുള്‍പ്പടെ പ്രമുഖ വ്യക്തിത്വങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും അവയവദാന രജിസ്റ്ററിൽ പേരു ചേര്‍ത്തിട്ടുണ്ട്. ഖത്തറില്‍ താമസിക്കുന്ന നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവരും പേര് ചേര്‍ത്തിട്ടുണ്ട്.
അവയവദാന സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ റമദാനില്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ക്യാമ്പയിൻ നടത്തുന്നുണ്ട്. അവയവദാനത്തില്‍ പങ്കുചേരാന്‍ ജനങ്ങള്‍ തയാറാകണമെന്ന് എച്ച്എംസി ഉദ്ബോധിപ്പിച്ചു. ഹമദിെൻറ കീഴിലുള്ള ഖത്തര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ സെൻററിെൻറ (ഹിബ) ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്. അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായവരുടെ പട്ടികയില്‍ കൂടുതല്‍ പേരെ രജിസ്റ്റര്‍ ചെയ്യിക്കുകയാണ് ലക്ഷ്യം. ക്യാമ്പയിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി വര്‍ഷാവസാനം വരെ തുടരും. ഷോപ്പിങ് കോംപ്ലക്സുകളിലും വ്യാപാരകേന്ദ്രങ്ങളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും എത്തുന്നവരെ അവയവ ദാനത്തെക്കുറിച്ച് ബോധവത്കരിക്കുകയും അതുവഴി പട്ടികയില്‍ പേരു ചേര്‍ക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പരിശീലനം ലഭിച്ച വൊളണ്ടിയര്‍മാരെ നിയോഗിക്കുന്നുണ്ട്.
സിറ്റിസെൻററില് നടന്ന ചടങ്ങില്‍ അല്‍ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷന്(എഎല്‍എഫ്) സ്ഥാപകനും ചെയര്‍മാനുമായ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം ആൽഥാനിയാണ് റമദാന് രക്തദാന ദേശീയ അവയവദാന ക്യാമ്പയിന് ഉദ്ഘാടനം ചെയ്തത്.
2012ലാണ് അവയവ ദാനത്തിനുള്ള പ്രചാരണം തുടടങ്ങിയത്. ഇപ്പോള്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 35 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന് നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.