Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉൗർജ മേഖല:...

ഉൗർജ മേഖല: ഖത്തരി-ഇന്ത്യൻ കമ്പനികൾ യോജിച്ച് പ്രവർത്തിക്കും

text_fields
bookmark_border
ഉൗർജ മേഖല: ഖത്തരി-ഇന്ത്യൻ കമ്പനികൾ യോജിച്ച് പ്രവർത്തിക്കും
cancel
camera_alt????????? ??????????? ?????? ??????????????? ?????????(???????????) ??????? ???????????? ???????

ദോഹ: ഉൗർജമേഖലയിൽ ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖ കമ്പനികൾക്ക് യോജിച്ച് പ്രവർത്തിക്കാൻ പദ്ധതിയുണ്ടെന്ന് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ദേശീയ തെർമൽ പവർ കോർപറേഷൻ(എൻടിപിസി) എക്സിക്യൂട്ടീവ് ഡയരക്ടർ ജി വേണു പറഞ്ഞു. കഴിഞ്ഞ ദിവസം ദോഹയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം ഇന്ത്യൻ ബിസിനസ് ആൻറ് െപ്രാഫഷനൽസ് കൗൺസിൽ(ഐബിപിസി) നടത്തിയ പ്രത്യേക സെമിനാറിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യൻ ബിസിനസ് സംഘത്തിെൻറ സന്ദർശനത്തെ തുടർന്ന്് എൻടിപിസിയുമായി അറിവുകൾ പങ്കുവെക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യൻ അംബാസഡർ പി കുമരൻ, ഐബിപിസി പ്രസിഡൻറ് കെഎം വർഗീസ്, വിവിധ പ്രഫഷണലുകൾ, പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


ഖത്തറിലും ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും സംയുക്ത സംരംഭങ്ങൾ കണ്ടെത്തുന്നതിനാണ് യോജിച്ച ശ്രമം നടത്തുന്നത്. അറിവുകൾ കൈമാറുന്നതിൽ സഹകരിക്കാനും ഉൗർജ വൈദ്യുത മേഖലയിലെ സേവനങ്ങളിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തലും പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മുൻനിര ഉൗർജ കമ്പനികളിലൊന്നുമാണ് എൻടിപിസി. 54,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സംവിധാനമാണ് കമ്പനിക്കുള്ളത്. 2032ഓടെ ദീർഘകാലാടിസ്ഥാനത്തിൽ 12,8000 മെഗാവാട്ട് വൈദ്യൂതി ഉത്പാദിപ്പിക്കുന്ന കമ്പനിയായി മാറാനുള്ള ഒരുക്കത്തിലുമാണ്.


ഖത്തറിലെ പ്രധാന വൈദ്യുത ജല നിർമാതാക്കളായ ഖത്തർ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ കമ്പനിയുമായി തങ്ങൾ ചർച്ച നടത്തിയതായി ജി വേണു പറഞ്ഞു. ഖത്തറിൽ വൈദ്യുത പദ്ധതി ആരംഭിക്കുന്നതിനും വൈദഗ്ധ്യവും സേവനങ്ങളും പങ്കുവെക്കുന്നതിനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.ഖത്തർ, ഇന്ത്യ, ഒമാൻ എന്നിവിടങ്ങളിലും വൈദ്യുതിയുടെ കടുത്ത ആവശ്യമുള്ള വിപണികളിലും സംയുക്ത സംരംഭം ആരംഭിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. അടുത്ത ദിവസങ്ങളിൽ എൻടിപിസിയുടെ ഇന്ത്യയിലെ ഉൗർജ നിർമാണ കേന്ദ്രങ്ങൾ ഖത്തർ ഉദ്യോഗസ്ഥരും ഖത്തറിലേത് ഇന്ത്യൻ ഉദ്യോഗസ്ഥരും സന്ദർശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsoorja mekhal
News Summary - oorja mekhala-qatar-qatar news
Next Story