Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റിന് മൂന്നുനാൾ മാത്രം

text_fields
bookmark_border
നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റിന് മൂന്നുനാൾ മാത്രം
cancel

ദോഹ: നോർക്ക റൂട്ട്സ് പ്രവാസി മലയാളി കുടുംബങ്ങൾക്കായി നടപ്പാക്കിയ സമഗ്ര ആരോഗ്യ -അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാവാൻ ഇനി മൂന്നുനാൾ മാത്രം. നോർക്കാ കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് സെപ്റ്റബർ 18 ന് അവസാനിക്കും. ദോഹയിൽ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ നോർക്ക് ക്യാമ്പുകളും ഹെൽപ്പ് ഡെസ്കുകളും സംഘടിപ്പിച്ച് എന്റോൾമെന്റ് പ്രവർത്തനങ്ങൾ സജീവമാണ്. കാലാവധി അവസാനിക്കാറായതോടെ കൂടുതൽ പേർ പോളിസിയൽ അംഗങ്ങളാകാൻ നോർക്ക രജിസ്ട്രേഷൻ കാമ്പുകളിൽ എത്തുന്നുണ്ട്.

അതേസമയം, പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഗുണം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് എൻറോൾമെന്റ് കാലാവധി നീട്ടാന്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് പ്രവാസി കൂട്ടായ്മകൾ ആവശ്യമുന്നയിക്കുന്നുണ്ട്. കൂടാതെ, നിലവിലെ പ്രവാസികൾക്ക് പിന്നീട് ഇൻഷുറൻസിൽ അംഗങ്ങളാകാൻ സാധിക്കില്ല എന്ന വ്യവസ്ഥ വലിയ പ്രയാസമാണ് പ്രവാസികൾക്കിടയിൽ ഉണ്ടാക്കുന്നത്.

ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യത്തെ തുടര്‍ന്ന് ജോലിസ്ഥിരതയില്ലായ്മ, ഉയർന്ന ജീവിതച്ചെലവുകൾ, പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ എന്നിവ കാരണം കൃത്യസമയത്ത് എൻറോൾ ചെയ്യാൻ സാധിക്കാത്തവർക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇപ്പോൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചേരാൻ കഴിയാത്തവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.

കുടുംബാംഗങ്ങളെ പിന്നീട് കൂട്ടിച്ചേർക്കൽ, കാലാവധി കഴിഞ്ഞ് ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ പുതിയ അംഗങ്ങളെ ചേർക്കാനോ അപ്ഗ്രേഡ് ചെയ്യാനോ ഉള്ള അവസരം എന്നിവ ഒരുക്കണമെന്നും വിവിധ പ്രവാസി സംഘടനകൾ ഉന്നയിക്കുന്നു. അടുത്ത പുതുക്കൽ സമയത്തും പുതിയ അംഗങ്ങളെ ചേർക്കാനും പ്രീമിയം /സ്ലാബിൽ മാറ്റം വരുത്താനും അവസരം ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

നിലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ 24 മണിക്കൂർ ഹോസ്പിറ്റലൈസേഷൻ വേണമെന്ന നിബന്ധന പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്. നേരത്തെ ദിവസങ്ങളോളം ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടിയിരുന്ന പല ശസ്ത്രക്രിയകളും ചികിത്സകളും ഇന്ന് 'ഡേ-കെയർ' രീതിയിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ പരിരക്ഷ സമയ പരിധിയിൽ മാറ്റം വരുത്തണമെന്നാണ് പ്രവാസികൾ ഉന്നയിക്കുന്നത്.

ആശുപത്രി കൺസ്യൂമബിൾസ് പരിരക്ഷയിൽ ഉൾപ്പെടുകയില്ലെന്ന് നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പോളിസിയിൽ പറയുന്നു. ഇത് അവ്യക്തവും അത്യാവശ്യമായ കൺസ്യൂമബിൾസിന് പോലും പരിരക്ഷ നൽകാത്ത അവസ്ഥ ഉണ്ടാകുന്നു. ആയതിനാൽ ഇക്കാര്യത്തിൽ വ്യക്തതയും ആവശ്യമായ കൺസ്യൂമബിൾസ് ഉൾപ്പെടുത്തേണ്ടതുമാണെന്ന് ലോക കേരള സഭാംഗം അബ്ദുറഊഫ് കൊണ്ടോട്ടി വിശദീകരിച്ചു.

റോബർട്ടിക് സർജറിക്ക് നിലവിൽ 50 ശതമാനം കോ പോയ്മന്റ് വേണമെന്നാണ് നിബന്ധന. എന്നാൽ, ആധുനിക ചികിത്സയിൽ റോബോട്ടിക് സർജറുകൾ ഏറെ ഫലപ്രദവും സമയലാഭവും നൽകുന്നതും പ്രയാസരഹിതവുമാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ അവധിക്ക് നാട്ടിൽ വന്ന് ഇത്തരം ഫലപ്രദമായ ചികിത്സ തേടുന്നതിനെ പരിമിതപ്പെടുത്തും എന്നതിനാൽ ഈ വ്യവസ്ഥ നീക്കം ചെയ്യണം. ഇക്കാര്യങ്ങളെല്ലാം ലോകകേരള സഭയുടെ പോർട്ടൽ വഴിയും മറ്റു സംവിധാനങ്ങൾ വഴിയും സർക്കാറിനെയും ഇൻഷുറൻസ് അധികൃതരെയും അറിയിച്ചിട്ടുണ്ടെന്നും അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അബ്ദുറഊഫ് കൊണ്ടോട്ടി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Only three days left for Norca Care Plus second phase enrollment
Next Story