ഖത്തറിനെതിരെ ഒാൺലൈൻ അക്കൗണ്ടുകൾ
text_fieldsദോഹ: ഖത്തറിനെതിരായ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന വെബ്സൈറ്റിനും ട്വിറ്റർ അക്കൗ ണ്ടിനും പിറകിൽ ഉപരോധ രാജ്യം. അമേരിക്കൻ പബ്ലിക് റിലേഷൻ അഫേഴ്സ് ഗ്രൂപ്പുമായി ചേർന്നാണ് ഇൗ രാജ്യം ഇക്കാര്യങ്ങൾ ചെയ്യുന്നതെന്ന വിവരമാണ് പുറത്തായത്. അമേരിക്കൻ ലോബി കമ്പനിയായ പോഡെസ്റ്റ ഗ്രൂപ്പുമായി ചേർന്നും ഖത്തറിനെതിരെ വ്യാജ വാർത്തകളും മറ്റും പ്രചരിപ്പിക്കുന്നതിന് സൗദി ഒാൺലൈൻ അക്കൗണ്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഗൾഫ് പ്രതിസന്ധി സമയത്ത് സൗദി അമേരിക്കൻ പബ്ലിക് റിലേഷൻ അഫേഴ്്സ് കമ്മിറ്റിക്ക് വേണ്ടി ഖത്തർ വി രുദ്ധ വെബ്സൈറ്റ് പോഡെസ്റ്റ ഗ്രൂപ്പാണ് സ്ഥാപിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അമേരിക്കൻ നീതി ന്യായ വകുപ്പിലേക്ക് ഔദ്യോഗിക രേഖകൾ അയച്ചതായി അൽ ജസീറ അറബിക് റിപ്പോർട്ടർ വജ്ദ് വഖ്ഫി അ വരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
ദി ഖത്തർ ഇൻസൈഡർ എന്ന വെബ്സൈറ്റും ‘@ദി ഖത്തർ ഇൻസൈഡർ’ എന്ന ട്വിറ്റർ അക്കൗണ്ടുമാണ് പോഡെസ്റ്റ ഗ്രൂപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഖത്തറിനെതിരായ വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കു കയാണ് ഇതിെൻറ ഉദ്ദേശ്യം.ഖത്തറിനെതിരായ വ്യാജ വാർത്തകളും അടിസ്ഥാനരഹിത വിവരങ്ങളും പ്രചരിപ്പിക്കുന്നതിന് അമേരിക്കൻ ക മ്പനികൾക്ക് സൗദിയും യു എ ഇയും സാമ്പത്തിക സഹായം നൽകുന്നുവെന്ന വസ്തുത നിലനിൽക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ, ഖത്തറിനെതിരായ വ്യാജ വാർത്തകൾ നൽകുന്നതിന് വേണ്ടി ഉപരോധരാജ്യം 333,000 ഡോളർ ന ൽകിയെന്ന് അമേരിക്കൻ കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു.
ഗൾഫ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ഖത്തറിനെതിരായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മാത്രമായി ടി വി പരസ്യകാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിനായി 138,000 ഡോളറാണ് ഒരു രാജ്യം നൽകിയതെന്ന് അൽ ജസീറ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പരസ്യ വിതരണ രംഗത്ത് പ്രവർത്തിക്കുന്ന പോഡെസ്റ്റ ഗ്രൂപ്പ്, ഖത്തറു മായുള്ള ബന്ധം മുറിച്ചുമാറ്റണമെന്ന് നിരന്തരം വൈറ്റ്ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.