ഹിജാബിെൻറ കരുത്തിൽ ഒളിമ്പിക്സ് കീഴടക്കിയ ഇബ്തിഹാജ് ഖത്തറിൽ
text_fieldsദോഹ: ഹിജാബ് ധരിച്ച് ആദ്യമായി കളിക്കളത്തിൽ ഇറങ്ങിയ മുസ്ലിംവനിത. അതും അമേരിക്ക ക്ക് വേണ്ടി. ഏറെ വെല്ലുവിളികൾ നേരിട്ടു. ഒടുവിൽ ഹിജാബിെൻറയും അത് നൽകിയ ആത്വിശ് വാസത്തിെൻറയും ബലത്തിൽ അവർ ഒളിമ്പിക്സ് മെഡൽ തന്നെ നേടി. പിന്നെ മാറിയത് ചരിത്രം തന്നെയായിരുന്നു. അവരുടെ കായികജീവിതം കണ്ട് പ്രമുഖ കമ്പനി കായികതാരങ്ങൾക്കുള്ള പ ്രത്യേക ഹിജാബ് തന്നെ ഡിസൈൻ ചെയ്ത് വിപണിയിലിറക്കി. ഇൗ വിഖ്യാത അമേരിക്കന്‍ ഒളിമ്പിക് മെഡലിസ്റ്റിെൻറ പേരാണ് ഇബ്തിഹാജ് മുഹമ്മദ്. ഫെബ്രുവരി 12ന് നടക്കുന്ന ഖത്തര്‍ ഫൗണ്ടേഷെൻറ കായികദിനാഘോഷങ്ങളില്‍ അവരാണ് മുഖ്യാതിഥി.
2016ല്‍ ബ്രസീലില്‍ നടന്ന ഒളിമ്പിക്സില്‍ രണ്ടു തവണ ചരിത്രംസൃഷ്ടിച്ച വ്യക്തിയാണ് അവർ. ഹിജാബ് ധരിച്ചുകൊണ്ട് മത്സരിച്ച ആദ്യ അമേരിക്കന്‍ അത്ലറ്റ്, വെങ്കലമെഡല്‍ നേടിയ യുഎസ് സാബര്‍ ഫെന്‍സിങ് ടീമിലെ അംഗം എന്നീ നിലകളില്‍ ചരിത്രത്തില്‍ ഇടംനേടി. ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ മുസ്ലിം–അമേരിക്കന്‍ അത് ലറ്റുമായിരുന്നു.
ഇവരില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കായികതാരങ്ങള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ ആഗോള കമ്പനി അത്ലറ്റുകള്‍ക്കായി ആദ്യമായി ഹിജാബ് ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയത്. അമേരിക്കയിലെ ന്യൂജഴ്സിയിലായിരുന്നു ജനനം. പബ്ലിക് സ്കൂളിലെ പഠനത്തിനുശേഷം യുഎസ് ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് രാജ്യാന്തര ബന്ധത്തില്‍ ബിരുദം നേടി.
‘മുസ്ലിം അമേരിക്കന്‍ ഒളിമ്പ്യന്‍ എന്ന നിലയില്‍ തനിക്കുനേരിടേണ്ടിവന്ന വെല്ലുവിളികൾ’ സംബന്ധിച്ച് അവര്‍ ഖത്തര്‍ ഫൗണ്ടേഷനില്‍ വിശദീകരിക്കും.
യുഎസ് ഫെന്‍സിങ് ടീമിലെ അംഗമാണ് ഇബ്തിഹാജ്. ഖ ത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസര്‍, വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് ആൽഥാനി എന്നിവര്‍ക്കൊപ്പം 12ന് എജ്യൂക്കേഷന്‍ സിറ്റി സെറിമോണിയല്‍ ഗ്രീന്സ്പൈനിലും ഓക്സിജന്‍ പാര്‍ക്കിലും നടക്കുന്ന കായികദിനാഘോഷ പരിപാടികളില്‍ അവർ പങ്കെടുക്കും. തൊട്ടടുത്ത ദിവസം ഖത്തര്‍ ഫൗണ്ടേഷന് ആസ്ഥാനം സന്ദര്‍ശിക്കും. ഖത്തര്‍ അക്കാദമി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. ക്യുഎഫ് എജ്യൂക്കേഷന്‍ സിറ്റി സ്പീക്കേഴ്സ് സീരിസിെൻറ ഏറ്റവും പുതിയ എഡീഷെൻറ ഭാഗമായി ചര്‍ച്ചാ ചോദ്യോത്തര സദസ്സിലും പങ്കെടുക്കും. ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ 13ന് വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ നടക്കുന്ന ഈ പരിപാടിയില്‍ പൊതുജന ങ്ങള്‍ക്കും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.