Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിപ: കേരള...

നിപ: കേരള യാത്രക്ക് ഖത്തർ വിലക്ക്

text_fields
bookmark_border
നിപ: കേരള യാത്രക്ക് ഖത്തർ വിലക്ക്
cancel

ദോഹ: നിപ വൈറസ് ബാധയെ തുടർന്ന് കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സ്വദേശികൾക്കും വിദേശികൾക്കും പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. സ്ഥിതി നിയന്ത്രണവിധേയമാകു ന്നത് വരെ കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്കും പഴങ്ങൾക്കും പൊതുജനാരോഗ്യ മന്ത്രാലയം താൽക്കാ ലിക വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. 

കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പടർന്നുപിടിച്ച നിപ വൈറസ് ബാധയെ തുടർന്ന് വിവിധ  അതോറിറ്റികളുമായി ചേർന്ന് ആരോഗ്യമന്ത്രാലയം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. 
സ്വദേശികളും വിദേശികളും കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. സ്ഥിതി നിയന്ത്രണവിധേയമാ കുന്നത് വരെ അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. 

കേരളത്തിൽ നിന്നും ഖത്തറിലേക്കുള്ള യാത്രക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും ആവശ്യമായ പരിശോധനകൾ നടത്തണം. അതേസമയം, നിപ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറികൾക്ക്  ജോയിൻറ് കമ്മീഷൻ ഫോർ ദി കൺേട്രാൾ ഓഫ് ഹ്യൂമൻ ഫുഡ് താൽക്കാലിക വിലക്കേർപ്പെടുത്തി. വൈറസ്  ബാധ നിയന്ത്രണവിധേയമാകുന്നത് വരെയാണ് വിലക്കെന്നും അന്താരാഷ്ട്ര സംഘടനകളുടെ മാർഗനിർദേശ ങ്ങളുടെ അടിസ്ഥാനത്തിൽ മുൻകരുതലെന്ന നിലക്കാണ് ഭക്ഷ്യവസ്തുക്കൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കണമെന്നും തൊലി കളഞ്ഞുപ യോഗിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ നിർദേശമുണ്ടെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലും എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങൾ  കണ്ടാൽ ഉടൻ തന്നെ അവശ്യ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയതായും മന്ത്രാലയം വ്യക്ത മാക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNipah Virusqatar travel ban. gulf news
News Summary - nipah: ban for kerala journey in qatar-qatar-gulfnews
Next Story