Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ.ടി.എം...

എ.ടി.എം മെഷീനുകളിൽ പുതിയ നോട്ടുകൾ നിക്ഷേപിക്കാം

text_fields
bookmark_border
എ.ടി.എം മെഷീനുകളിൽ പുതിയ നോട്ടുകൾ നിക്ഷേപിക്കാം
cancel

ദോഹ: പുതിയ കറൻസി നോട്ടുകൾ രാജ്യത്തെ വിവിധ ബാങ്കുകളിലെ എ.ടി.എം മെഷീനുകളിൽ നിക്ഷേപിക്കാനുള്ള സൗകര്യമായി. രാജ്യത്ത് കഴിഞ്ഞ ദേശീയദിനമായ ഡിസംബർ 18നാണ് പുതിയ നോട്ടുകൾ പ്രാബല്യത്തിൽ വന്നത്. ഇതിനുശേഷം പുതിയ നോട്ടുകൾ എ.ടി.എം വഴി ലഭ്യമായിരുന്നുവെങ്കിലും മെഷീനുകളിൽ നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നില്ല. മെഷീനുകളിൽ പുതിയ നോട്ടുകൾക്കനുസരിച്ച മാറ്റങ്ങൾ വരുത്തുകയാണെന്നും ഉടൻ പുതിയ നോട്ടുകളും സ്വീകരിക്കുന്ന സൗകര്യം ഏർപ്പെടുത്തുമെന്നും ബാങ്ക് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് പുതിയ നോട്ടുകൾ നിക്ഷേപിക്കാനുള്ള സൗകര്യം വന്നിരിക്കുന്നത്. ഇക്കാര്യം വിവിധ ബാങ്കുകൾ ഉപഭോക്താക്കളെ എസ്.എം.എസിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചുതുടങ്ങിയിട്ടുണ്ട്. പുതിയതും പഴയതുമായ നോട്ടുകൾ തങ്ങളുടെ മെഷീനുകളിൽ സ്വീകരിക്കുമെന്ന് ഖത്തർ നാഷനൽ ബാങ്ക് (ക്യു.എൻ.ബി) ട്വിറ്ററിലൂടെ അറിയിച്ചു.

എ.ടി.എമ്മുകളിൽ പുതിയ നോട്ടുകൾ നിക്ഷേപിക്കാനുള്ള സൗകര്യം ഇതിനകം ഏർെപ്പടുത്തിക്കഴിഞ്ഞതായി ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യു.ഐ.ബി) അറിയിച്ചു. ഓരോ ഇടപാടിലും 30 നോട്ടുകളാണ് നിക്ഷേപിക്കാൻ കഴിയുക. ഒരു ദിവസം പരമാവധി 50,000 റിയാലാണ് ഇത്തരത്തിൽ നിക്ഷേപിക്കാൻ കഴിയുകയെന്നും ബാങ്കിെൻറ അറിയിപ്പിൽ പറയുന്നു. ഡിസംബർ 18 മുതലാണ് പുതിയ സീരീസ് കറൻസി നോട്ടുകൾ ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. 200 റിയാലിെൻറ പുതിയ നോട്ടും പുറത്തിറക്കിയിരുന്നു. ഖത്തരി റിയാലിെൻറ അഞ്ചാമത് സീരീസിനോടനുബന്ധിച്ചാണ് പുതിയ 200 റിയാലിെൻറ നോട്ട് പ്രാബല്യത്തിൽ വന്നത്. ഇതിൽ ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ ഫോട്ടോ ആലേഖനം ചെയ്തിട്ടുണ്ട്. ഖത്തർ നാഷനൽ മ്യൂസിയവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും നോട്ടിൽ കാണാം.

പുതിയ നോട്ടുകളുടെ മുൻവശത്തെ ഡിസൈൻ പരമ്പരാഗത ജ്യാമിതീയ പാറ്റേണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേശീയ പതാകയും ഖത്തരി സസ്യജാലങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്. നോട്ടിൽ കാണുന്ന പ്രത്യേക കവാടത്തിെൻറ ചിത്രം പരമ്പരാഗത ഖത്തരി വാസ്തുവിദ്യയെയാണ് അടയാളപ്പെടുത്തുന്നത്.നോട്ടിെൻറ പിറകുവശം ഖത്തരി പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സംസ്കാരം, സസ്യജാലങ്ങൾ, ജന്തുജാലകങ്ങൾ, വിദ്യാഭ്യാസകായികസാമ്പത്തിക മേഖലയിലെ വികസനമാണ് കാണിക്കുന്നത്. പുതിയ നോട്ടുകളിലെ അക്കങ്ങളും സമാന്തരമായ വരകളും കാഴ്ചത്തകരാർ ഉള്ളവർക്കു കൂടി വിനിമയം എളുപ്പമാക്കാൻ സഹായിക്കും.

നോട്ടുകൾ ലൈറ്റിൽ പിടിച്ചാൽ പിറകിലെയും മുന്നിലെയും അപൂർണമായ ചിത്രങ്ങൾ പൂർണതയിൽ കാണാം. നോട്ടിെൻറ മൂല്യവും തെളിഞ്ഞുവരും. പുതിയ നോട്ടുകൾ ലൈറ്റിൽ പിടിച്ചാൽ ഖത്തറിെൻറ ദേശീയ എംബ്ലത്തിലെ വാട്ടർ മാർക്ക് കാണാം. നോട്ടിെൻറ മൂല്യത്തിെൻറ ഡിനോമിനേഷനും കാണാനാകും.ഓരോ സുരക്ഷാ ത്രഡുകളും നോട്ടിെൻറ മൂല്യത്തെയാണ് കാണിക്കുന്നത്. നോട്ടുകൾ ചരിച്ചുവെച്ചുനോക്കിയാൽ ത്രിമാന ഛായാചിത്രം ദൃശ്യമാകുന്ന വിധം മാറും. സുരക്ഷത്രഡുകളും മാറുന്നതായി കാണാം. നോട്ടിലെ കവാടത്തിെൻറ ചിത്രത്തിലുള്ള പൂവിെൻറ നിറം മാറുകയും ചെയ്യും. നേരിയ വലയം ഈ പൂവിന് ചുറ്റും കറങ്ങുന്നതായും കാണാം.പുതിയ നോട്ടുകൾ വരുേമ്പാഴും പഴയ നോട്ടുകൾ വിപണിയിൽ ഉണ്ട്. ഡിസംബർ 18 മുതൽ മൂന്നുമാസങ്ങൾക്കകം ലോക്കൽ ബാങ്കുകളിൽ നിന്ന് പഴയ നോട്ടുകൾ കൊടുത്ത് പുതിയ നോട്ടുകൾ മാറ്റിയെടുക്കാം. അതിന് ശേഷം ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നും പുതിയ നോട്ടുകൾ മാറ്റിയെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New notesATM machines
Next Story