Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതീരദേശ...

തീരദേശ അതിര്‍ത്തി സുരക്ഷയിൽ വൻ കുതിച്ചുചാട്ടം

text_fields
bookmark_border
തീരദേശ അതിര്‍ത്തി സുരക്ഷയിൽ വൻ കുതിച്ചുചാട്ടം
cancel
camera_alt????????????????????????? ???????? ??????????????? ?????????????? ???????? ???????????????????????????????????? ???????????????????? ?????????????????????????? ???????? ?????????????????? ????????? ?????????????? ????????? ???????????? ???????????? ????????????????????? ????????????????


ദോഹ: തീരദേശ അതിര്‍ത്തി സുരക്ഷയിൽ വൻ കുതിച്ചുചാട്ടം നടത്തി രാജ്യം. സിമൈസ്മയിലെ അല്‍ ദായേന്‍ നേവല്‍ ബേസ് പ്രധാനമന്ത്രി യും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖ ലീഫ ആൽഥാനി രാജ്യത്തിന് സമർപ്പിച്ചു.
വടക്കന്‍ ഖത്തറിലെ സി മൈസ്മ പ്രദേശത്താണ് തീരദേശ അതിര്‍ത്തി സുരക്ഷ ജനറല്‍ ഡയ റക്ടറേറ്റിെൻറ പുതിയ നേവൽബേസ് ഉള്ളത്. കടലിന് അഭിമുഖമാ യി ഉയർത്തിയ മനോഹര കെട്ടിടത്തിൽ ഞായറാഴ്ച രാവിലെ നടന്ന ഉദ് ഘാടന ചടങ്ങിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിരവധി രാ ജ്യങ്ങളിലെ അംബാസഡര്‍മാരും മാധ്യമപ്രവർത്തകരും മറ്റു പ്രമു ഖരും പങ്കെടുത്തു.


പുതിയ ബോട്ടുകള്‍ പ്രധാനമന്ത്രി നീറ്റ ിലിറക്കി
തീരദേശ അതിര്‍ത്തി സുരക്ഷ അസിസ്റ്റൻറ് ഡയറ ക്ടര്‍ ജനറല്‍ ലഫ്റ്റനൻറ് കേണല്‍ അബ്ദുല്‍ അസീസ് അലി അല ്‍ മുഹന്നദി, പൊതുസുരക്ഷ ഡയറക്ടര്‍ സ്റ്റാഫ് മേജര്‍ ജനറ ല്‍ സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫി തുടങ്ങിയവര്‍ സംസാരിച്ചു.
1951 മുതലുള്ള തീരദേശ അതിര്‍ത്തി സുരക്ഷ ജനറല്‍ ഡയറക്ടറേ റ്റിെൻറ ചരിത്രം പറയുന്ന വിഡിയോ പ്രദർശിപ്പിച്ചു. തീരദേശ അതിര്‍ത്തി സുരക്ഷസേനയുടെ വിവിധ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയവ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിച്ചു.

തന്ത്രപ്രധാനം പുതിയ നേവൽ ബേസ്
അല്‍ ദായേന്‍ നേവല്‍ ബേസ് 6,39,800 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. അതില്‍ 1,43,164 ചതുരശ്ര മീറ്ററിലായാണ് 25 കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്. രാജ്യത്തിെൻറ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സിമൈസ്മ പ്രദേശത്താണ് പുതിയ നാവികത്താവളമെന്നതിന് പ്രത്യേകം പ്രാധാന്യമുണ്ട്. സിമൈസ്മയില്‍ നിന്നും രാജ്യത്തിെൻറ വടക്കന്‍ അതിര്‍ത്തിയിലേക്ക് 60 നോട്ടിക്കല്‍ മൈലും തെക്കന്‍ അതിര്‍ത്തിയിലേക്ക് 80 നോട്ടിക്കല്‍ മൈലുമാണ് ദൂരം.
നാല് വിഭാഗങ്ങളായാണ് ജനറല്‍ ഡയറക്ടറേറ്റ് വിഭജിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ്, ഓപ റേഷന്‍സ്, എക്സ്റ്റേണല്‍ റീജന്‍സ്, ലോജിസ്റ്റിക്സ് എന്നീ വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനം നടക്കുക.
സ്പോര്‍ട്സ് ജിംനേഷ്യം, രണ്ട് ഒളിമ്പിക് സിമ്മിങ് പൂളുകള്‍, മൂന്ന് കളിക്കളങ്ങള്‍, അടച്ചുറപ്പുള്ള ഷൂട്ടിങ് റേഞ്ച് എന്നിവയുള്ള പുതിയ കേന്ദ്രത്തില്‍ മെഡിക്കല്‍ ക്ലിനിക്, സിവില്‍ ഡിഫന്‍സ് ഓഫിസ്, അഡ്മിനിസ്ട്രേറ്റിവ് കെട്ടിടങ്ങള്‍, നിര്‍മാണ നിര്‍വഹണ പ്ലാൻറുകള്‍, ഓപറേഷന്‍സ് മുറികള്‍, തുറമുഖം, നാവിക പരിശീലന കേന്ദ്രം, ആയുധ ഡിപ്പോ എന്നിവയുമുണ്ട്.
150 കിടക്കകളോടു കൂടിയ ഓഫിസര്‍മാരുടെ താമസ കേന്ദ്രം, മറ്റു റാങ്കുകളിലുള്ളവര്‍ക്ക് 1600 കിടക്ക സൗകര്യങ്ങള്‍, 50 മുറികളോടെയും 25 സ്യൂട്ടുകളോടും കൂടിയ ഹോട്ടല്‍, ബിസിനസ് സെൻറര്‍, പള്ളി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നിയമ ലംഘനങ്ങള്‍ തടയും
സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ കടല്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ തടയുകയെന്നതും പ്രധാന ലക്ഷ്യമാണ്. ഖത്തറിെൻറ സമുദ്രാതിര്‍ത്തിയില്‍ കൃത്യമായ പട്രോളിങ് നടത്തുന്ന സേന ജലാതിര്‍ത്തി ലംഘനം നിരീക്ഷിക്കും. മാത്രമല്ല രാജ്യത്ത് നിരോധിച്ച ഉൽപന്നങ്ങള്‍ കടല്‍വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമങ്ങളും നിയമലംഘനങ്ങളും തടയും. ഇതുകൂടാതെ കടല്‍ മലിനീകരിക്കുന്നതിനെതിരെ അതത് വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങളും നടത്തും.

കരുത്തുകൂട്ടി ബോട്ടുകള്‍
പുതുതായി നാവിക വിഭാഗത്തില്‍ ചേര്‍ത്ത ബോട്ടുകളില്‍ 48 മീറ്റര്‍ നീളമുള്ളവയുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സമുദ്ര യാനങ്ങളായി കരുതപ്പെടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ഇത്തരം ബോട്ടുകള്‍.
ഹെര്‍കുലീസ് 150 വിഭാഗം ബോട്ടുകള്‍ക്ക് 48 മീറ്റര്‍ നീളവും ഒമ്പത് മീറ്റര്‍ വീതിയുമാണുള്ളത്. ഇവയുടെ വേഗം 35 നോട്ടിക്കല്‍ മൈലാണ്. ഇത്തരം ബോട്ടുകള്‍ക്ക് ഇന്ധനം നിറക്കാതെ ആറുദിവസം കടലില്‍ കഴിയാന്‍ സാധിക്കും. മാത്രമല്ല വളരെ പെട്ടെന്ന് നീങ്ങാനും ചലിക്കാനും സാധിക്കുന്ന ഇവക്ക് നാവിക പ്രവര്‍ത്തനങ്ങളും എളുപ്പത്തില്‍ നിര്‍വഹിക്കാനാവും.
ഹെര്‍കുലീസ് 75 വിഭാഗത്തില്‍ പെടുന്ന ബോട്ടുകളും സേനയിലുണ്ട്. 24 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുള്ള ഇത്തരം ബോട്ടുകള്‍ക്ക് കടല്‍ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ എളുപ്പത്തില്‍ സാധിക്കും.

പൊതുജനങ്ങള്‍ക്കും സുരക്ഷ
കടല്‍ത്തീരങ്ങള്‍ കാണാനെത്തുന്നവര്‍ക്കും ജലകേളികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മുഴുവന്‍ സമയവും സേവനം ലഭ്യമാകുന്ന വിധത്തില്‍ തീരവുമായി ചേര്‍ന്ന് പട്രോളിങ് നിര്‍വഹിക്കും. കടല്‍ യാത്രക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ 999 നമ്പറില്‍ ബന്ധപ്പെടാം.
സൗകര്യങ്ങള്‍ ആധുനികീകരിച്ച്
ആഭ്യന്തര മന്ത്രാലയം
സൗകര്യങ്ങള്‍ ആധുനികീകരിക്കാനുള്ള പദ്ധതികള്‍ ആഭ്യന്തര മന്ത്രാലയം ഇതിനകം ആവിഷ്കരിച്ചിട്ടുണ്ട്. . പൊലീസ് കോളജ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സ് തുടങ്ങി നിരവധി കെട്ടിടങ്ങളുടെ ജോലികള്‍ ഇതിനകം പൂര്‍ത്തിയായി വരുകയാണ്. പുതിയ സൗകര്യങ്ങള്‍ നിലവില്‍ വരുന്നതോടെ കാര്യനിര്‍വഹണത്തിനുള്ള എല്ലാ സൗകര്യങ്ങളും പൂര്‍ണമാവുകയും സേവനങ്ങള്‍ മികച്ച നിലയില്‍ ലഭ്യമാവുകയും ചെയ്യും.
ആധുനിക നിര്‍മാണ കേന്ദ്രങ്ങള്‍ വഴി വിദേശ രാജ്യങ്ങളുടെ സഹായങ്ങളില്ലാതെ തന്നെ മികച്ച നിലവാരത്തിലുള്ള ബോട്ടുകള്‍ പുറത്തിറക്കാന്‍ സാധിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ വര്‍ഷവും ഓഫിസര്‍മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച നാവിക കോളജുകളില്‍ പരിശീലനം ഏര്‍പ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnavel base inaguration
News Summary - navel-base-inaguration
Next Story