നാഷനല്‍ ലൈബ്രറിയില്‍ ഇന്ത്യാ പ്രദർശനം
text_fieldsദോഹ: ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷത്തിെൻറ ഭാഗമായി ഖത്തര്‍ നാഷനല്‍ ലൈബ്രറിയില്‍ പ ്രത്യേക പ്രദർശനം തുടങ്ങി. ഗൾഫുമായുള്ള ഇന്ത്യയുടെ സാംസ്കാരിക ബന്ധം പറയുന്നതാണ് പ് രദർശനം. ലൈബ്രറിയുടെയും ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം ആൽഥാനി മ്യൂസിയത്തിലെയും പൈതൃക ശേഖ രങ്ങളുമുണ്ട്. ഇന്ത്യയുടെ ഗള്‍ഫ് ഉദ്ഭവം, എണ്ണ വ്യാപാരത്തിന് മുമ്പ് ഗള്‍ഫും ഇന്ത്യയും തമ്മിലുള്ള സമുദ്ര വ്യാപാരം, ഇന്തോ-ഗള്‍ഫ് സമൂഹം, ഇന്തോ-ഗള്‍ഫ് രാജവംശം എന്നിവയെല്ലാം പ്രതിപാദിച്ചുകൊണ്ടുള്ള ശേഖരങ്ങളാണുള്ളത്. പുരാതന പായ്ക്കപ്പലുകളുടെ ചിത്രങ്ങളുമുണ്ട്. ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനിയുടെ കവിത ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച അറബിക് പുസ്തകങ്ങളും ശേഖരത്തിലുണ്ട്.
‘ഖത്തര്‍, ഇന്ത്യ, ഗള്ഫ്ചരിത്രം, സംസ്കാരം, സമൂഹം’ എന്ന തലക്കെട്ടിലാണ് മൂന്നുമാസം നീളുന്ന പ്രദര്‍ശനത്തിന് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്, ലൈബ്രറി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സുഹൈർ, വസ്താവി, ഖത്തര്‍ മ്യൂസിയം സാംസ്കാരിക വര്‍ഷ വകുപ്പ് മേധാവി ആയിഷ അല്‍ അത്വിയ്യ തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക വർഷ ഭാഗമായി ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ മാസം വിവിധ പരിപാടികളാണ് നടക്കുന്നത്. ഇരു രാജ്യങ്ങളിലെയും പൊതുവായ പാരമ്പര്യങ്ങളും ആചാരങ്ങളും സംബന്ധിച്ചുള്ള പ്രഭാഷണം ഈ മാസം 13ന് നടക്കും.
ഖത്തരി എഴുത്തുകാരുടെ ഫോറവുമായി സഹകരിച്ചാണ് പ്രഭാഷണം. 16ന് ആധുനിക ഇന്തോ-അറബിക് അക്കങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണം. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150ാമത് ജന്മദിനാഘോഷ ഭാഗമായി ‘ഗാന്ധിജിയുടെ ജീവിതവും അഹിംസാ തത്ത്വങ്ങളും’ വിഷയത്തിൽ നവംബര്‍ 28ന് പ്രഭാഷണം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.