Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാസർ അൽ ഖിലൈഫി വീണ്ടും...

നാസർ അൽ ഖിലൈഫി വീണ്ടും യുവേഫ ഉന്നതസമിതിയിലേക്ക്

text_fields
bookmark_border
നാസർ അൽ ഖിലൈഫി
cancel
camera_alt

നാസർ അൽ ഖിലൈഫി

ദോഹ: യൂറോപ്യൻ ക്ലബ് അസോസിയേഷൻ (ഇ.സി.എ) അധ്യക്ഷനും പാരിസ് സെൻറ് ജെർമെയ്ൻ (പി.എസ്.ജി) പ്രസിഡൻറുമായ നാസർ അൽ ഖിലൈഫിയെ യുവേഫ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് വീണ്ടും നിയമിച്ചു. 2028 വരെയാണ് നിയമനം.പാരിസിൽ ചേർന്ന 48ാമത് യുവേഫ കോൺഗ്രസിലാണ് അൽ ഖിലൈഫിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്.

ഖിലൈഫിക്കൊപ്പം അത്‌ലറ്റിക്കോ മഡ്രിഡ് സി.ഇ.ഒയും ഇ.സി.എ ബോർഡ് അംഗവുമായ മിഗ്വേൽ ഏഞ്ചൽ ഗിൽ മാരിനെയും നിയമിച്ചിട്ടുണ്ട്.യുവേഫ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ അസോസിയേഷൻ പ്രതിനിധികളായി അൽ ഖിലൈഫിയെയും ഗിൽ മാരിനെയും അംഗീകരിച്ച് കൊണ്ടുള്ള ഇ.സി.എ ബോർഡ് വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുപ്രധാന നിയമനം.നിലവിൽ അഞ്ഞൂറോളം ക്ലബുകൾ അസോസിയേഷനിൽ അംഗങ്ങളായുണ്ട്.

യുവേഫ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽ 2028 വരെ ഇ.സി.എ ബോർഡ് അംഗം ഗിൽ മാരിനൊപ്പം നിയമിക്കപ്പെടുന്നത് വലിയ അംഗീകാരവും ബഹുമതിയുമാണെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നെന്നും അൽ ഖിലൈഫി പറഞ്ഞു.

പ്രഫഷനൽ ക്ലബ് ഫുട്‌ബാൾ വികസിപ്പിക്കുന്നതിനും യൂറോപ്യൻ കായിക മാതൃക എല്ലാവരുടെയും താൽപര്യങ്ങൾക്കനുസൃതമായി സംരക്ഷിക്കുന്നതിനും യുവേഫയുമായി കൈകോർത്ത് പ്രവർത്തിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsNasser Al Khilaifi
News Summary - Nasser Al Khilaifi returns to the UEFA Executive Committee
Next Story