വിസ്മയ വാതിൽ തുറന്നു, ചരിത്രം സംസാരിക്കുന്നു
text_fieldsദോഹ: ഒരു കഥ കേട്ട് നമുക്കൽപം നടന്നാലോ...? ഇടക്ക് സംഗീതമുണ്ട്. കാഴ്ചയുടെ വലിയ ലോകമുണ്ട്, ഒരു ജനതയുടെ രൂപപ ്പെടലിെൻറ കഥകളാണ് എല്ലായിടവും. ചരിത്രം വർത്തമാനത്തിലൂടെ അഥവാ സംസാരത്തിലൂടെ പറഞ്ഞുതരും. അകവും പുറവും വി സ്മയമൊരുക്കിയ ഖത്തർ ദേശീയ മ്യൂസിയം പൊതുജനങ്ങൾക്കായി വാതിൽ തുറന്നു.
ഒട്ടും വിരസമാകാത ്ത യാത്രയിലൂടെ മഹത്തായ രാജ്യം രൂപപ്പെട്ടതിെൻറ വർത്തമാനങ്ങളിലേക്ക് സുസ്വാഗതം. മുന്‍ ഭരണാധികാരി ശ ൈഖ് അബ്ദുല്ല ബിന്‍ ജാസിം ആൽഥാനിയുടെ കൊട്ടാരമാണ് ദേശീയ മ്യൂസിയമാക്കി മാറ്റിയത്. 25 വര് ഷം രാജ്യത്തിെൻറ ഭരണസിരാകേന്ദ്രമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യകാ ലത്ത് നിര്‍മിച്ച കൊട്ടാരം ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലാണ് നവീകരിച്ചിരിക്കുന് നത്.
മൂന്ന് പ്രത്യേക അധ്യായങ് ങളിലായാണ് ചരിത്രത്തിലേക്ക് നമ്മെ വിളിക്കുന്നത്. തുടക്കം, ഖത്തറിലെ ജീവിതം, രാജ്യം കെട്ടിപ് പടുക്കല്‍ എന്നീ വിഭാഗങ്ങൾ 12 സ്ഥിരം ഗ്യാലറികളിലൂടെയാണ് അവതരിപ്പിക്കുന്നത്. പ്രദര്‍ശ നവും മറ്റും സംഘടിപ്പിക്കാന്‍ രണ്ട്് താല്‍ക്കാലിക ഗ്യാലറികളുമുണ്ട്. അത്യാധുനിക സാങ്കേ തിക സംവിധാനങ്ങളാണ് എല്ലായിടത്തും. സംഗീതം, കഥാകഥനം, ചിത്രങ്ങള്‍, വായ്മൊഴികള്‍, പൂര്‍വ്വ കാല സ്മൃതികള്‍ തുടങ്ങിയവയിലൂടെയാണ് ഓരോ ഗ്യാലറിയും കടന്നുപോകുന്നത്.
ചുമരുകൾ കഥ പറയുന്നു
ഒാരോ ചരിത്രവസ്തുക്കളും കൺമുന്നിൽ തെളിയുേമ്പാൾ അതിെൻറ ദൃശ്യരൂപം മ്യൂസിയത്തിെൻറ ചുമരുകൾ പറഞ്ഞുത രും. ചുമരുകൾ വൻസ്ക്രീനായി രൂപാന്തരപ്പെട്ടിരിക്കുന്നു. രാജ്യത്തിെൻറ ഒട്ടകജീവിതം പറയുന്നിടത്ത് ഒട്ടകങ് ങളുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വർഷങ്ങൾ പഴക്കമുള്ള ചരിത്രശേഷിപ്പുകൾ ഉണ്ട്. അ പ്പോൾ തന്നെ സ്ക്രീനിൽ ഒട്ടകജീവിതത്തിെൻറ ചരിത്രവും വർത്തമാനവും പ്രത്യേകതകളും വിവരിക്കുന്ന ദൃശ്യങ്ങൾ തെളിയും.
ഖത്തറിെൻറ പരിസ്ഥിതിയും പ്രകൃതി പ്രത്യേകതകളും പറയുന്നിടത്തും അവയുമായി ബന്ധപ്പെട്ട മനോഹര ദൃശ്യങ്ങൾ തെളിയും. സംഗീതത്തിേൻറയും ചെറുശബ്ദത്തിലുള്ള വിവരണത്തിേൻറയും അകമ്പടിയോടെ. വ്യത്യസ്തമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്യാലറികളില്‍ പൗരാണികവും പാരമ്പര്യവും ഒത്തുചേരുന്ന കൈയ്യെഴുത്തു പ്രതികള്‍, രേഖകള്‍, ഫോട്ടോകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ കാണാം.
മ്യൂസിയത്തിെൻറ ഹൃദയഭാഗത്തെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആൽഥാനിയുടെ കൊട്ടാരമാണ് വലിയ പ്രത്യേകത. പുതിയ മ്യൂസിയം പണിയുന്നതിന് മുമ്പ് കൊട്ടാരം പൂർണരൂപത്തില്‍ പുനര്‍നിര്‍മിക്കുകയായിരുന്നു. 1906ല്‍ പണിത കൊട്ടാരം പുനര്‍നിർമിക്കാന്‍ വിദഗ്ധ സംഘം പഴയകാലത്തേക്ക് മടക്കയാത്ര നടത്തിയാണ് യഥാര്‍ഥ രൂപം കണ്ടെത്തിയത്. കൊട്ടാരം പുനര്‍നിര്‍മിച്ചത് പ്രസിദ്ധ ആര്‍ക്കിടെക്ട് ജീന്‍ നൗവലാണ്.
കൊട്ടാരത്തിെൻറ കാലം പുനസൃഷ്ടിക്കുന്നതില് പ്രധാന വെല്ലുവിളിയായിരുന്ന മറ്റൊരു കാര്യം കടലുമായുള്ള സാമീപ്യമാണ്. പെട്ടെന്ന് തകരാറിലാവാനുള്ള സാധ്യതയുള്ളതിനാല്‍ കോണ്‍ക്രീറ്റ് തൂണുകള്‍ അടിയില്‍ പണിയേണ്ടി വന്നിട്ടുണ്ട്. പ്രകൃത്യായുള്ള കെട്ടിട നിര്‍മാണ വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ് സുസ്ഥിര കെട്ടിട നിര്‍മാണം.
നടക്കാം നൂറ്റാണ്ടുകൾ പിന്നിലേക്ക്
നൂറ്റാണ്ടുകൾ പിന്നിലേക്കുള്ള നടത്തം കൂടിയാണ് മ്യൂസിയം. ഖത്തറിെൻറ പാരമ്പര്യത്തെ കുറിച്ചുള്ള അറിവും പഴയകാല വിജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും കൂട്ടിച്ചേര്‍ത്ത് പ്രാദേശികവും അന്തര്‍ദേശീയതലത്തിലുമുള്ള വിദഗ്ധര്‍ ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്. അല്‍ സുബാറ ഉത്ഖനന പ്രദേശത്ത് നിന്ന് കണ്ടെത്തിയ 19ാം നൂറ്റാണ്ടിലെ മുത്തുവ്യാപാരിയുടെ വലിയ പെട്ടി പ്രധാന ആകര്‍ഷണമാണ്.
പഴയകാല പെട്ടിയുടെ മികവ് ഒട്ടും നഷ്ടപ്പെട്ടിട്ടില്ല.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുതിയ അല്‍ സുബാറ ഖുര്‍ആന്‍ പ്രതി അത്ഭുതപ്പെടുത്തും. അഹ്മദ് ബിന്‍ റാഷിദ് ബിന്‍ ജുമാ ബിന്‍ ഹിലാല്‍ അൽ മുറൈഖി എഴുതിയ ഖുര്‍ആന്‍ പ്രതിയാണ് ഖത്തറില്‍ കണ്ടെടുത്തതില്‍ ഏറ്റവും പഴയത്. ഖുര്ആനിെൻറ അവസാന പേജില്‍ അഹ്മദിെൻറ ജന്മസ്ഥലം അല്‍ സുബാറയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് സുബാറ മതപരമായ കാര്യങ്ങളില്‍ എത്രമാത്രം വികസിച്ചിരുന്നുവെന്നതിന് വലിയ തെളിവാണ് ഈ കണ്ടെത്തല്‍. രണ്ടുവര്‍ഷം നീണ്ട പ്രയത്നത്തിലൂടെയാണ് ഖുര്‍ആന്‍ പ്രതി ഖത്തര്‍ മ്യൂസിയംസ് സംഘം വീണ്ടെടുത്തത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡവും അറേബ്യന്‍ ഗള്‍ഫും തമ്മിലുള്ള മുത്തുവ്യാപാര ബന്ധത്തിെൻറ പ്രധാന തെളിവുകളിലൊന്നാണ് ബറോഡയില്‍ നിന്നുള്ള കമ്പളം. ബറോഡ മഹാരാജാവ് 1865ല്‍ മുഹമ്മദ് നബിയുടെ ഖബര്‍ മൂടാനായി നൽകിയ കമ്പളമാണിതെന്നാണ് കരുതുന്നത്. നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചാണ് വിദഗ്ധ സംഘം കമ്പളം പഴയ രൂപത്തിലേക്ക് കൊണ്ടുവന്നത്. ഒന്നര മില്യന്‍ അറേബ്യന്‍ ഗള്‍ഫ് മുത്തുകള്‍, മാണിക്യം, മരതകം, ഇന്ദ്രനീലം, വജ്രം തുടങ്ങിയ ഉപയോഗിച്ചാണ് കമ്പളം നിര്‍മിച്ചത്.
വിസ്മയങ്ങളുടെ ഇതളുകൾ
ഒാരോ ഇതളിലും വിസ്മയങ്ങൾ ഒളിപ്പിച്ചാണ് പുതിയ ഖത്തർ ദേശീയമ്യൂസിയം പടർന്നുപന്തലച്ചുനിൽക്കുന്നത്. 40,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം. വിഖ്യാത ഫ്രഞ്ച് വാസ്തുശിൽപിയും പ്രിറ്റ്സ്കര്‍ പ്രൈസ് ജേതാവുമായ ജീന്‍ നൗവലാണ് രൂപകൽപന ചെയ്തത്. മരുഭൂമിയിലെ പൂവ് എന്നറിയപ്പെടുന്ന ഡെസേര്‍ട്ട് റോസിെൻറ മാതൃകയിലാണിത്. മരുഭൂമിയില്‍ നിന്നുള്ള പൂവിെൻറ ഉദയം പ്രതിഫലിപ്പിക്കുന്നു.
ഇൻറര്‍ലോക്കിങ് ഡിസ്ക്കുകളുടെ അസമത്വ ഘടനയാണ് കെട്ടിടത്തിന്. മരുഭൂ പനിനീര് പുഷ്പം പരസ്പരം വൃത്താകൃതിയില്‍ ബന്ധിപ്പിച്ചുള്ളതാണ് രൂപകൽപന. പുറമേ മാത്രമല്ല, അകത്തും ഇത് പ്രകടമാണ്. ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ആൽഥാനിയുടെ യഥാര്‍ഥ കൊട്ടാരമാണ് മ്യൂസിയത്തിെൻറ മധ്യഭാഗം.
വൻസൗകര്യങ്ങൾ
എല്ലാതരക്കാർക്കും അനുയോജ്യമായ സൗകര്യങ്ങളാണ് മ്യൂസിയത്തിലുള്ളത്. നടുമുറ്റമുള്ള സത്രം, 220 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഡെസേര്‍ട്ട് റോസ് ഗാലറി(മരുഭൂ പനീര്പുഷ്പ ഗാലറി), രണ്ട് ഗിഫ്റ്റ് ഷോപ്പുകള്‍, പൈതൃക ഗവേഷണ കേന്ദ്രം, രണ്ട് പുനരുദ്ധാരണ/ സംരക്ഷണ ലബോറട്ടറികള്‍, ഹരിതാഭമായ പാര്‍ക്ക്, കളിസ്ഥലം, രണ്ട് കോഫീ ഷോപ്പുകള്‍, കഫേ, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക അതിഥികള്‍ക്കുമുള്ള സൗകര്യങ്ങള്‍, ബൊട്ടാണിക്കല്‍ ഗാര്ഡന്, സ്കാനിങ്, ത്രിഡി ഡിജിറ്റല്‍ ഫോട്ടോഗ്രഫി, സ്ഥിരവും താല്ക്കാലികവുമായ ഹാളുകള്‍, കലാശിൽപ മാതൃകകള്‍ സൂക്ഷിക്കാനുള്ള സ്ഥലം എന്നിവയെല്ലാം ഉണ്ട്.
'മേക്കിങ് ദോഹ' പ്രദർശനം ആഗസ്റ്റ് 30 വരെ
ദോഹ: ദേശീയ മ്യൂസിയത്തിൽ ഖത്തറിെൻറ വികസനക്കുതിപ്പും ചരിത്രവും പറയുന്ന പ്രത്യേക പ്രദർശനം 'മേക്കിങ് ദോഹ 1950^2030' മാർച്ച് 28 മുതൽ ആഗസ്റ്റ് 30 വരെ നടക്കും. ദോഹയുടെ നഗരവികസനത്തിനും വാസ്തുശിൽപകലക്കും പ്രാധാന്യം നൽകിയുള്ളതാണ് പ്രദർശനം. ഒരു രാജ്യത്തിെൻറ വിത്തുപാകൽ (1950–1971), ആധുനിക രാജ്യം (1971–1995), ലോകം (1995–2010), ഖത്തറിെൻറ ലക്ഷ്യം (2010–2030) എന്നീ നാല് വിഭാഗമാണ് പ്രദർശനത്തിൽ ഉള്ളത്. റേം കൂൽബാസ്, സമീർ ബൻതാൽ, ഫത്മ അൽ സഹ്ലവി, ഖത്തറിലെ ഗവേഷക സംഘം എന്നിവരാണ് പ്രദർശനം തയ്യാറക്കിയത്. ആധുനിക ഖത്തറിെൻറ നിർമിതിക്ക് പിന്നിലുള്ള കാര്യങ്ങൾ വിവരിക്കുന്ന ഏറെ ഉപകാരപ്രദമായ പ്രദർശനമാണിതെന്ന് ഖത്തർ മ്യൂസിയംസ് എക്സിബിഷൻസ് ഡയറക്ടർ ശൈഖ റീം ആൽഥാനി പറഞ്ഞു.
ഇന്ത്യക്കാരുടെ പങ്ക് മഹത്തരം, നന്ദി –ശൈഖ മയാസ
ദോഹ: ഖത്തറിെൻറ വളർച്ചയിലും വികാസത്തിലും ഇന്ത്യക്കാരുടെ പങ്ക് മഹത്തരമാണെന്നും ഇത് ഏറെ വിലമതിക്കുന്നതായും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ മയാസ പറഞ്ഞു. ദേശീയ മ്യൂസിയത്തിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 2019 എന്നത് ഖത്തർ^ഇന്ത്യ സാംസ്കാരിക വർഷമാണ്. നിരവധി പരിപാടികളാണ് ഇതിെൻറ ഭാഗമായി നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും മ്യൂസിയം പറയുന്നുണ്ട്. നിരവധി ഇന്ത്യക്കാരും മ്യൂസിയം നിർമാണത്തിെൻറ വിവിധ മേഖലകളിലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
പൊതുജനങ്ങൾക്ക് ഇന്നുമുതൽ സന്ദർശിക്കാം
ദോഹ: ഇന്നലെ ഉദ്ഘാടനം ചെയ്ത ഖത്തർ ദേശീയ മ്യൂസിയം ഇന്ന് രാവിലെ ഒമ്പത് മണി മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. ഇന്നുമുതൽ ഖത്തര്‍ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, മതാഫ് എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ പണംഈടാക്കും.
മുതിര്‍ന്നവര്‍ക്ക് 50 റിയാലും വിദ്യാര്‍ഥികള്‍ക്ക് 25 റിയാലുമാണ്. പതിനാറ് വയസ്സുവരെയുള്ള കുട്ടികള്‍, കള്‍ച്ചര്‍ പാസ് പ്ലസ് ഉള്ളവർ, കള്‍ച്ചര്‍ പാസ് ഫാമിലി അംഗങ്ങൾ, വിഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ എന്നിവര്‍ക്ക് ടിക്കറ്റ് വേണ്ട. ഖത്തറില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് നിലവിലുള്ള ഖത്തര്‍ ഐ ഡി ഗേറ്റില്‍ കാണിച്ചാല്‍ ടിക്കറ്റ് സൗജന്യമാണ്. പൊതുപ്രവേശനത്തിനുള്ള ടിക്കറ്റിനോടൊപ്പം എക്സിബിഷന് ഉള്‍പ്പെടെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.