മൂന്നാമത് സ്വതന്ത്ര മേഖല മുശൈരിബ് ഡൗണ്ടൗണില് വരുന്നു
text_fieldsദോഹ: രാജ്യത്തിെൻറ വികസന കുതിപ്പിൽ മറ്റൊരു നാഴികക്കല്ലാകാൻ മു ശൈരിബ് ഡൗണ്ടൗണില് പുതിയ സ്വതന്ത്ര മേഖല (ഫ്രീ സോണ്‍) സ്ഥാപി ക്കുന്നു. ഡൗണ്ടൗണില് മൂന്നാമത് ഫ്രീസോണ്‍ മേഖല കണ്ടെത്തിയി ട്ടുണ്ട്. മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ടെക്നോളജി കമ്പനികള്‍ക്കും മറ്റ് വൻകിട കമ്പനികൾക്കും അനുയോജ്യമായ പ്ലാറ്റ്ഫോം ഒരുക്കുകയാണ് സ്വതന്ത്ര മേഖലയിലൂടെ ലക്ഷ്യമിടുന്നത്.പ്രമുഖ ടെക്നോളജി കമ്പനികള്‍ക്കും ഇവിടെ സൗകര്യമൊരുക്കും. ഖത്തർ സ്വതന്ത്രമേഖലാ അതോറിറ്റി (ക്യു.എഫ്.ഇസഡ്.എ) ആണ് ഖത്തർ ഫ്രീ സോണുകൾ സ്ഥാപിക്കുന്നത്.
റാസ് ബുഫൻറാസ് ഫ്രീ സോൺ, ഉം അൽഹൗൽ ഫ്രീ സോൺ എന്നിവ ഉൾക്കൊള്ളുന്നതാണ് അതോറിറ്റി. ഇതിന് പുറമെയാണ് മുശൈരിബ് ഡൗൺടൗണിൽ മറ്റൊരു ഫ്രീ സോൺകൂടി നിർമിക്കാൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനമെടുത്തത്. എന്നാൽ, ഇവിടെ ആണോ മീഡിയാസിറ്റിയുടെ ആസ്ഥാനം എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മീഡിയാസിറ്റിയും ഫ്രീസോണുകളും വ്യത്യസ്ത സ്ഥാപനങ്ങളായിരിക്കും. മുശൈരിബ് ഡൗൺടൗൺ ആയിരിക്കും വരാനിരിക്കുന്ന മീഡിയാസിറ്റിയുെട ആസ്ഥാനം എന്ന നിലക്ക് ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നു. പ്രത്യേക അധികാരങ്ങളും അവകാശങ്ങളും സ്വന്തമായി ഉള്ള മേഖലകളാണ് ഇൗ സോണുകൾ.
2005ലെ 34 ാം നമ്പർ നിയമം, 2017ലെ 21ാം നമ്പർ ഉത്തരവ് എന്നിവ അനുസരിച്ച് ഖത്തർ ഫ്രീ സോൺ അതോറിറ്റിക്കാണ് ലോകോത്തര സ്വതന്ത്ര മേഖലകൾ ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കാനും വികസിപ്പിക്കാനുമുള്ള അധികാരം. വാണിജ്യ-വ്യവസായ-സാേങ്കതിക മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിച്ച് രാജ്യത്തിെൻറ സാമ്പത്തിക മേഖല കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശനിക്ഷേപം ഏറെ ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തെ വിവിധ കമ്പനികൾ ഖത്തറിലെ സ്വതന്ത്രമേഖലകളിൽ അവരുടെ സ്ഥാപനങ്ങൾ കൂടുതലായി സ്ഥാപിക്കാൻ മുേന്നാട്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.