Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമുനിസിപ്പാലിറ്റി...

മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം: സ്വദേശി നിയമനം ഊർജിതമാക്കുന്നു

text_fields
bookmark_border
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം: സ്വദേശി നിയമനം ഊർജിതമാക്കുന്നു
cancel
camera_alt

മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ ആദ്യ വാർഷിക പ്ലാനിങ് ഫോറത്തിെൻറ ഓൺലൈൻ സമാപന ചടങ്ങിൽ മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ സംസാരിക്കുന്നു

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ സ്പെഷലൈസ്ഡ് ടെക്നിക്കൽ തസ്തികകളിൽ സ്വദേശികളെ തന്നെ നിയമിക്കണമെന്ന് വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ. പ്രാദേശിക തൊഴിൽ വിപണിയിൽ സ്വേദശികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണിത്. മന്ത്രാലയത്തിെൻറ ആദ്യ വാർഷിക പ്ലാനിങ് ഫോറം ഓൺലൈൻ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയിലെ ജോലിക്കാരെ പുതിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന തരത്തിലേക്ക് വളർത്തണം. പ്രഫഷനൽ മേഖലയിലെ വികസനത്തിനായി നിരന്തരം ഗുണനിലവാരമുള്ള പരിശീലനം നൽകണം. സ്പെഷലൈസ്ഡ് മേഖലയിലെ ജോലികളിലെ ആൾക്ഷാമം ഇത്തരത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ വിവിധ മേഖലകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രമാക്കുന്ന സ്വദേശിവത്കരണവുമായി ബന്ധപ്പെട്ടാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും പ്രത്യേക കർമപദ്ധതി തയാറാക്കുന്നത്. വിവിധ വിഭാഗങ്ങളിൽ ഖത്തരി എൻജിനീയർമാരെ ആകർഷിക്കാനായി മന്ത്രാലയം പ്രത്യേക കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ തന്ത്രപ്രധാനമായ വിവിധ പ്രക്രിയകളുടെ തുടർച്ചയാണിത്. മന്ത്രാലയത്തിലെ ഖത്തരി എനജിനീയർമാരുടെ എണ്ണം വർഷംതോറും കൂടിവരുകയാണ്. വിവിധ മേഖലകളിലേക്ക് ഇൗയടുത്ത് ഖത്തരികളായ വനിതപുരുഷ ജീവനക്കാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

2021ഒാടെ ജോലിമേഖല പ്രാദേശികവത്കരിക്കുന്ന നയത്തിെൻറ ഭാഗമായാണിത്. 2015 മുതൽ 2021 വരെ ഖത്തരി പൗരന്മാർക്ക് സ്കോളർഷിപ് നൽകുകയെന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. എൻജിനീയറിങ്, വെറ്ററിനറി മെഡിസിൻ, നിയമം, കമ്പ്യൂട്ടർ തുടങ്ങിയ മറ്റു സ്പെഷലൈസ്ഡ് മേഖലയിലേക്കാണിത്.

ഖത്തരിവത്കരണ പ്രക്രിയ വ്യാപകമാക്കാനായുള്ള പദ്ധതി ഭരണതൊഴിൽസാമൂഹികകാര്യ വകുപ്പും വ്യാപകമാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണ് തൊഴിൽ മന്ത്രാലയം. നിലവിൽ സ്വകാര്യമേഖലയിൽ 60 ശതമാനത്തോളമാണ് ഖത്തരി നിരക്ക്. സ്വകാര്യമേഖലയിൽ കൂടുതൽ ഖത്തരികളെ ആകർഷിക്കുന്നതിനായി മിനിമം വേതനം സംവിധാനവും രൂപവത്കരിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

സർക്കാർ ഒഴിവുകളിൽ ജോലി കാത്തിരിക്കുന്ന ഖത്തരികൾ തന്നെ നിയമിക്കപ്പെടുന്നു എന്ന് ഉറപ്പാക്കും. സ്വദേശിവത്കരണത്തിെൻറ ഭാഗമായി 2018ൽ വിവിധ മേഖലകളിൽ നിയമിച്ചത് 3,777 ഖത്തരികളെയാണ്. 3,255 ഖത്തരികൾക്ക് സർക്കാർ മേഖലയിലും 522 പേർക്ക് സർക്കാർസ്വകാര്യ സംയുക്ത മേഖലയിലും ആണ് ജോലി ലഭിച്ചത്. ഇതിൽ 1209 പേർ പുരുഷൻമാരും 2568 പേർ വനിതകളും ആണ്.

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തി‍െൻറ നാഷനൽ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോം 'കവാദിർ'ഒൺലൈൻ പോർട്ടൽ കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ചിരുന്നു.

തൊഴിൽ തേടുന്ന സ്വദേശികൾക്ക് തങ്ങളുടെ യോഗ്യതകൾക്കും പരിചയത്തിനുമനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവസരമാണ് കവാദിറിലൂടെ സജ്ജമായിരിക്കുന്നത്. നിലവിൽ സർക്കാർ, സ്വകാര്യ മേഖലകളിലായി 4800 ജോലികളാണ് സ്വദേശികളെ കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentMunicipalityMinistry
Next Story