Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊഴിൽ പരാതികൾ...

തൊഴിൽ പരാതികൾ രണ്ടായിരത്തിലേറെ

text_fields
bookmark_border
തൊഴിൽ പരാതികൾ രണ്ടായിരത്തിലേറെ
cancel

ദോഹ: ഖത്തറിൽ കഴിഞ്ഞ വർഷത്തിൽ തൊഴിൽ സംബന്ധമായി 2173 പരാതികൾ ലഭിച്ചതായി തൊഴിൽ മന്ത്രാലയം. പ്രതിവർഷ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷം ലഭിച്ച പരാതികൾ സംബന്ധിച്ച് മന്ത്രാലയം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഇവയിൽ 1855 പരാതികളിൽ നടപടികൾ തുടരുന്നതായും 69 പരാതികൾ തീർപ്പാക്കിയതായും വ്യക്തമാക്കി. 249 പരാതികൾ വിവിധ കമ്മിറ്റികളിലേക്ക് കൈമാറി.

104 പരാതികളും ഗാർഹിക തൊഴിലാളികളിൽനിന്നുള്ളതാണ്. തൊഴിലുടമക്കെതിരെയാണ് ഈ പരാതികളെല്ലാം. ഇവയിൽ 26 കേസുകൾ തീർപ്പാക്കിയപ്പോൾ, 62 എണ്ണം നടപടിക്രമങ്ങളിലാണുള്ളത്. 16 കേസുകൾ ബന്ധപ്പെട്ട കമ്മിറ്റികൾക്ക് കൈമാറി. വിവിധ സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങളിൽനിന്ന് 113 പരാതികളാണ് ലഭിച്ചത്. ഇവയെല്ലാം തീർപ്പാക്കി.

കഴിഞ്ഞ വർഷം 2909 പരിശോധനകളാണ് തൊഴിൽ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തിയത്. 558 കമ്പനികൾക്ക് താക്കീത് നൽകിയപ്പോൾ, 246 കമ്പനികൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തി.

തൊഴിൽ മാറ്റത്തിനായി ലഭിച്ച 2,985 അപേക്ഷകളിൽ 15 എണ്ണം മാത്രമാണ് നിരസിക്കപ്പെട്ടത്. 1409 പുതിയ റിക്രൂട്ട്‌മെന്‍റ് അപേക്ഷകളിൽ 490 എണ്ണം നിരസിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി. ഇക്കാലത്തിനിടയിൽ തൊഴിൽ നിയമ ലംഘനത്തിന്‍റെ പേരിൽ 38 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job
News Summary - More than two thousand job complaints
Next Story