Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമികച്ച മൊബൈൽ...

മികച്ച മൊബൈൽ ആപ്പിനുള്ള അവാർഡ് ഹമദ് വിമാനത്താവളത്തിന്

text_fields
bookmark_border
മികച്ച മൊബൈൽ ആപ്പിനുള്ള അവാർഡ് ഹമദ് വിമാനത്താവളത്തിന്
cancel
camera_alt???????? ???????? ????????????? ????????? ??????? ????????????????? ??????????? ???????? ??????????????????? ???????? ?????? ???? ?????????? ??? ?????????? ?????????????

ദോഹ: ഐ.ടി പ്രദർശനമായ കിറ്റ്കോമിനോടനുബന്ധിച്ച് വിവിധ ഡിജിറ്റൽ മേഖലകളിലെ 10  അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഡിജിറ്റല്‍ വ്യവസായ മേഖലയിലെ ഏറ്റവു ം സുപ്രധാനമായ പുരസ്കാരമാണ് ‘2019 ഖത്തര്‍ ഡിജിറ്റല്‍ ബിസിനസ് അവാര്‍ഡ ്’. െഎ.സി.ടി സർവിസ് പ്രൊൈവഡർ ഓഫ് ദി ഇയർ, സിസ്റ്റംസ് ഇൻറഗ്രേറ്റർ ഓഫ് ദി ഇയർ, മൊൈബൽ ആപ് ഓഫ് ദി ഇയർ, ക്ലൗഡ് സൊലൂഷൻ ഓഫ് ദി ഇയർ, ഡിജിറ്റൽ സ്റ്റാർട്ടപ് ഓഫ് ദി ഇയർ, സ്മാർട്ട് സൊലൂഷൻ ഓഫ് ദി ഇയർ, എസ്.എം.ഇ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഓഫ് ദി ഇയർ, ഇ-കോമേഴ്സ് സൊലൂഷൻ ഓഫ് ദി ഇയർ, ഇന്നൊവേറ്റിവ് ഫൈൻടെക് സൊലൂഷൻ ഓഫ് ദി ഇയർ, ഐസി.ടി എക്സ്പോർട്ടർ ഓഫ് ദി ഇയർ എന്നീ 10 വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകിയത്.

െഎ.സി.ടി സർവിസ് പ്രൊൈവഡർ കമ്പനിയായ A101 ആദ്യ വിഭാഗത്തിലെ അവാർഡ് നേടി. മന്നായി ട്രേഡിങ് കമ്പനിയാണ് സിസ്റ്റംസ് ഇൻറഗ്രേറ്റർ അവാർഡിന് അർഹമായത്. ഹമദ് ഇൻറർനാഷനൽ എയർപോർട്ടിനാണ് മികച്ച മൊബൈൽ ആപ്പിനുള്ള അവാർഡ്. 23 അപേക്ഷകളാണ് ഇൗ അവാർഡിനായി ഇത്തവണ എത്തിയത്. ദോഹ ബാങ്ക്, കമേഴ്സ്യൽ ബാങ്ക് എന്നിവയും ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നു. ക്ലൗഡ് സൊലൂഷൻ അവാർഡ് മീസ കമ്പനിക്കാണ്.

അർബൻ പോയൻറ് സ്ഥാപനത്തിനാണ് ഇപ്രാവശ്യത്തെ ഡിജിറ്റൽ സ്റ്റാർട്ടപ് അവാർഡ്. 30 അപേക്ഷകളിൽനിന്ന് വൻ മത്സരത്തിനൊടുവിലാണ്  അർബൻ പോയൻറിനെ അവാർഡ് തേടിയെത്തിയത്. ബോണോക്കിൾ എന്ന സ്ഥാപനത്തിനാണ് സ്മാർട്ട് സൊലൂഷൻ അവാർഡ്. ഗതാഗതം, ലോജിസ്റ്റിക്സ്, പരിസ്ഥിതി, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിലുള്ളവർക്ക് സഹായകരമായ സ്മാർട്ട് സൊലൂഷനുകൾ അവതരിപ്പിച്ചവരെയാണ് ഈ അവാർഡിന് പരിഗണിച്ചിരുന്നത്.

ഇ-ബട്ട്ലറിനാണ് ഇ-കോമേഴ്സ് സൊലൂഷൻ അവാർഡ്. ഡെബിറ്റോ സ്ഥാപനത്തിനാണ് ഇന്നൊവേറ്റിവ് ഫൈൻടെക് സൊലൂഷൻ അവാർഡ്. ഐ.സി.ടി എക്സ്പോർട്ടർ അവാർഡ് മൊദാരിസ് കമ്പനിക്കാണ് ലഭിച്ചിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അവാര്‍ഡുകള്‍ നല്‍കുന്നത്. നേരത്തേ ഖത്തര്‍ ഐ.ടി ബിസിനസ് അവാര്‍ഡ്സ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കോർപറേറ്റ് സ്ഥാപനങ്ങളെയും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള മന്ത്രാലയത്തിെൻറ നടപടികളുടെ ഭാഗമായാണ് പുരസ്കാരം. ഡിജിറ്റല്‍ വ്യവസായ മേഖലയിലെ പ്രമുഖ വിദഗ്ധരടങ്ങുന്ന പാനലാണ് നാമനിര്‍ദേശങ്ങള്‍ വിലയിരുത്തി വിജയികളെ തീരുമാനിച്ചത്. ഖത്തറില്‍ ഡിജിറ്റല്‍ വ്യവസായം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയിലുള്ളവരെ തിരിച്ചറിയുന്നതിനുള്ള പ്രധാന വേദിയാണ് പുരസ്കാരമെന്ന് മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടര്‍സെക്രട്ടറി റീം അല്‍മന്‍സൂരി പറഞ്ഞു. മന്ത്രാലയം ഈ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിയുന്നുണ്ട്. പ്രാദേശിക സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും അന്തര്‍ദേശീയമായി അവരുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmobile appgulf news
News Summary - mobile app-qatar-gulf news
Next Story