Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇടവേളക്ക് ശേഷം...

ഇടവേളക്ക് ശേഷം മിയ പാർക്ക്  ബസാർ വീണ്ടും സജീവം

text_fields
bookmark_border
ഇടവേളക്ക് ശേഷം മിയ പാർക്ക്  ബസാർ വീണ്ടും സജീവം
cancel

ദോഹ: ഒരിടവേളക്ക് ശേഷം ഇസ്ലാമിക് ആർട്ട് മ്യൂസിയം പാർക്കിലെ ആഴ്ച ചന്ത (മിയ പാർക്ക് ബസാർ) വീണ്ടും സജീവമായി. പുതിയ സീസണിൽ സന്ദർശകരുടെയും രാജ്യത്തെ ജനങ്ങളുടെയും വർധിച്ച പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 
കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി 250 സ്റ്റാളുകളാണ് ഈ സീസണിെൻറ പ്രത്യേകത. കൂടാതെ മുൻവർഷങ്ങളിൽ ശനിയാഴ്ച മാത്രമായിരുന്നു ബസാറിെൻറ  പ്രവർത്തനമെങ്കിൽ കഴിഞ്ഞ വർഷം മുതൽ വെള്ളി, ശനി ദിവസങ്ങളാക്കി പ്രവർത്തനം വിപുലീകരിച്ചിരുന്നു. ബസാറിലെത്തുന്നവരുടെ മികച്ച പ്രതികരണവും സന്ദർശകരുടെ വർധനവും കണക്കിലെടുത്തായിരുന്നു ആഗോള ചന്തയുടെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് ആക്കിയത്. 

അന്താരാഷ്ട്ര തലത്തിൽ ഇതിനകം തന്നെ ബസാറിെൻറ പ്രവർത്തനം ശ്രദ്ധ നേടിയിട്ടുണ്ട്. വീടുകളിൽ നിർമ്മിച്ച ഉൽപന്നങ്ങളുടെ വലിയ ശേഖരം തന്നെയാണ് സന്ദർശകർക്കായി പാർക്ക് ബസാറിൽ ഒരുക്കിയിട്ടുള്ളത്. ഉൽപന്നങ്ങളുടെ ഗുണനിലവാരവും മിതമായ വിലയും സന്ദർശകരുടെ വർധനവിനിടയാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഭക്ഷണങ്ങളും ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, കലാ സൃഷ്ടികൾ, പെയിൻറിംഗുകൾ, അലങ്കാര വസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയവയും ബസാറിലെ വിവിധ സ്റ്റാളുകളിൽ ലഭ്യമാണ്. 
2012 ഫെബ്രുവരിയിലാണ് ആഴ്ച ചന്ത ആദ്യമായി ആരംഭിക്കുന്നത്.

ഓരോ മാസത്തേയും ആദ്യ ശനിയാഴ്ചകളിൽ മാത്രമായിരുന്ന ചന്ത. വർധിച്ച ജനപങ്കാളിത്തവും സ്വീകാര്യതയും നേടുകയായിരുന്നു. ചൈനീസ്, ഇന്ത്യൻ, തുർക്കിഷ്, ഫിലിപ്പിനോ, തായ്, ഈജിപ്ഷ്യൻ അടുക്കളകളും തത്സമയ പാചകവും ചന്തയുടെ ആകർഷണമാണ്. പരമ്പരാഗത സൂഖ് മാതൃകയിൽ രൂപപ്പെടുത്തിയ ബസാറിൽ ഗാർഹിക വ്യവസായ സംരംഭ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും വിൽപന നടത്തുന്നതിനുമുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmiya parkgulf newsmalayalam news
News Summary - miya park-qatar-gulf news
Next Story