മിലിപോൾ 2018ന് വിജയകരമായ പരിസമാപ്തി
text_fieldsദോഹ: ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് രംഗത്തെ അന്താരാഷ്ട്ര പ്രദർശനമായ 12ാമത് മിലിപോൾ ഖത്തറിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ വിജയകരമായ പരിസമാപ്തി. സന്ദർശകരുടെയും കരാറുകളുടെയും കാര്യത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. 527.5 ദശലക്ഷം റിയാലിെൻറ കരാറുകളാണ് ഒപ്പുവെച്ചത്. മൂന്ന് ദിവസത്തിനിടെ 8487 സന്ദർശകരാണ് മിലിപോളിൽ എത്തിയത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന മിലിപോൾ ഖത്തർ വൻ വിജയകരമായാണ് സമാപിച്ചതെന്ന് മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി പറഞ്ഞു. 13ാമത് മിലിപോൾ ഖത്തർ 2020 ഒക്ടോബർ 26 മുതൽ 28 വരെ നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
24 രാജ്യങ്ങളിൽ നിന്ന് 222 പ്രദർശകർ പെങ്കടുത്തു. അഞ്ച് രാജ്യങ്ങളുടെ പവലിയനുകളും ഖത്തറിൽ നിന്ന് 90 കമ്പനികളും ഈ വർഷം പങ്കെടുത്തതായി അദ്ദേഹം വ്യക്തമാക്കി.
8487 സന്ദർശകരാണ് പ്രദർശനത്തിന് പങ്കെടുത്തതെന്നും 2016ലെ മിലിപോളിൽ നിന്നും 39 ശതമാനത്തിെൻറ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 352 റിപ്പോർട്ടർമാരും മിലിപോളിൽ പങ്കെടുത്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൈബർ സുരക്ഷാ മേഖലയിലെ പ്രമുഖ കമ്പനിയുമായി ആഭ്യന്തര മന്ത്രാലയം 48 ദശലക്ഷം റിയാലിെൻറ കരാറിലും ദിയാർ അൽ ശർഖ് അൽ ഔസത് എന്ന സൈബർ സുരക്ഷാ കമ്പനിയുമായി 20 ദശലക്ഷം റിയാലിെൻറ കരാറിലും ഒപ്പുവെച്ചെന്ന് ബ്രിഗേഡിയർ അൽ ശാഫി പറഞ്ഞു.
വെഹിക്കിൾ ട്രാക്കിംഗ് മെഷീനുകൾ ഇറക്കുമതി ചെയ്യുന്നതിനും അതിെൻറ അകറ്റുപണികൾക്കുമായി ഐഡിയൽ സൊലൂഷ്യൻസ് കമ്പനിയുമായി ആഭ്യന്തരമന്ത്രാലയം 9,365,634 റിയാലിെൻറ കരാറിലും മന്നാഈ േട്രഡിംഗ് കമ്പനിയുമായി സിസ്കോ സംവിധാനത്തിന് സാങ്കേതിക പിന്തുണ നൽകുക, വോക്കൽ കമ്മ്യൂണിക്കേഷൻ രംഗത്തെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ എന്നീ മേഖലയിൽ 92,515,343 റിയാലിെൻറ കരാറിലും ആഭ്യന്തരമന്ത്രാലയം ഒപ്പുവെച്ചെന്ന് അൽ ശാഫി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.