ഖത്തറിൽ റോഡിലൂടെ ‘മെട്രോ’ ഒാടിത്തുടങ്ങി; പിറന്നത് പുതുചരിത്രം
text_fieldsദോഹ: പുതിയ പൊതുഗതാഗത സംവിധാനമായ ഓട്ടോമാറ്റിക് റാപിഡ് ട്രാ ന്സിറ്റ് (എ.ആർ.ടി) അൽഖോർ എക്സ്പ്രസ്വേയിൽ പരീക്ഷണ ഒാട്ടം തു ടങ്ങി. ചടങ്ങിന് സാക്ഷിയാകാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയു മായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽ ഥാനി എത്തിയിരുന്നു. ഗതാഗ ത വാർത്തവിനിമയ മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് പുതിയ സംവി ധാനം നിരത്തിലിറങ്ങുന്നത്.
നിരവധി മന്ത്രിമാരും മറ്റു പ്രമുഖരും ഉ ദ്ഘാടനചടങ്ങിൽ സംബന്ധിച്ചു. മെട്രോയുടെ ട്രാമിനേയും സാധാരണ ബസി നേയും പോലെ തോന്നിക്കുന്ന പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമാ ണ് എ.ആർ.ടി. റെയിൽപാതയില്ലാതെ റോഡിലൂടെ തന്നെയുള്ള നഗര ഗതാഗതത്ത ിന് ഇത് ഉപയോഗപ്പെടുത്തുന്നു.
ഇലക്ട്രിക്കൽ- മെക്കാനിക്കൽ സംവിധാനങ്ങളുെട സമന്വയത്താലാണ് പ്രവർത്തനം. ഇത്തരത്തിൽ പൊതുഗതാഗതത്തിന് എ.ആർ.ടി വാഹനം ഉപയോഗിക്കുന്നത് ലോകത്ത് ആദ്യമായാണെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. വാഹനത്തിെൻറ ബാറ്ററി ചാർജിങ്, മറ്റു കാര്യങ്ങൾ എന്നിവ ഖത്തറിെൻറ പരിതഃസ്ഥിതിക്കും കാലാവസ്ഥക്കും യോജിച്ചതാണോ എന്ന് വരുംദിവസങ്ങളിൽ നിരീക്ഷിക്കും. എല്ലാ കാര്യങ്ങളും ഒത്തുവന്നാൽ എ.ആർ.ടി സംവിധാനം വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണ ഒാട്ടം വിജയിച്ചാൽ ഖത്തറിെൻറ ഗതാഗതരംഗത്ത് അത് വൻ മാറ്റങ്ങൾക്ക് ഇടയാക്കും. പണച്ചെലവ് കുറയും.
പരിസ്ഥിതി സംരക്ഷിക്കുന്നതുമാകും. അടിസ്ഥാന സൗകര്യവികസനപദ്ധതികളിലെ ഗതാഗത ചെലവ് കുറക്കാനും ഇതിലൂെട സാധിക്കുമെന്നും ഖത്തർ ആതിഥ്യം വഹിക്കുന്ന 2022 ലോകകപ്പിെൻറ വിവിധ പ്രവർത്തനങ്ങളിൽ ഇത് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. വിനോദസഞ്ചാരികൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും ഇതുവഴി സാധിക്കും.
വൈദ്യുതിയിൽ പ്രവർത്തനം,
10 മിനിറ്റ് ചാർജിങ്ങിൽ 25 കിലോമീറ്റർ ഒാടും
അത്യാധുനിക രീതിയിൽ ഉള്ള ആഡംബര വാഹനമാണ് എ.ആർ.ടി. അകവും പുറവും മനോഹരമാണ്. ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഘടന. ഇരുവശത്തും ഡ്രൈവിങ് സീറ്റ് ഉണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ ആണ് കൂടിയ വേഗം.
307 യാത്രക്കാരെ ഉൾക്കൊള്ളാനാകും. ട്രെയിൻ പോലെത്തന്നെ യാത്രക്കാർക്ക് അഭിമുഖമായി ഇരിക്കാം. ഉൾഭാഗം മെട്രോ റെയിൽ പോലെത്തന്നെ. വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യുകയാണ് വേണ്ടത്. 10 മിനിറ്റ് വൈദ്യുതിയിൽ ചാർജ് ചെയ്താൽ 25 കിലോമീറ്റർ ഒാടും. മൂന്ന് മണിക്കൂർ എടുത്ത് പൂർണമായും ചാർജ് ചെയ്താൽ 70 കിലോമീറ്റർ ഒാടും. 32 മീറ്റർ നീളമുണ്ട് പുതിയ വാഹനത്തിന്. ഒരു സാധാരണ ബസിെൻറ വീതിയും. സാേങ്കതിക വിദ്യ ഉപയോഗിച്ചുള്ള സന്ദേശത്തിന് അനുസൃതമായ വഴിയിലൂടെ ഇൻറർസെക്ഷനുകൾക്ക് പ്രാധാന്യം നൽകിയാണ് ഡ്രൈവർ വാഹനം ഒാടിക്കുക. വഴി സംബന്ധിച്ച് സെൻസറുകൾ വഴി ൈഡ്രവറെ അറിയിക്കും. സെൻസർ നിർദേശമനുസരിച്ച് ൈഡ്രവർ റോഡിലെ ‘സാങ്കൽപിക റെയിലി’ലൂടെ വാഹനം ഒാടിക്കും.
ജന്മംകൊണ്ട് ൈചനക്കാരൻ
കണ്ടാൽ മെട്രോ റെയിൽ ബോഗി പോലെയും നമ്മുടെ ബസ് പോലെയും തോന്നിക്കുന്ന എ.ആർ.ടി ജന്മംകൊണ്ട് ചൈനക്കാരനാണ്. ഒാടാൻ പ്രത്യേക ട്രാക്ക് വേണ്ട. ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ലോകത്ത് ആദ്യമായി എ.ആർ.ടി സംവിധാനം നടപ്പാക്കുന്നത് ഖത്തറിലാണ്. എല്ലാ മേഖലകളിലും വേഗത്തിലും സുരക്ഷിതമായും എത്തിച്ചേരാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
ഖത്തറിലെ ഗതാഗത മാതൃകകള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനയായിരിക്കും പുതിയ സംവിധാനം നല്കു
ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.