Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെട്രോ സൂപ്പർ...

മെട്രോ സൂപ്പർ മെഗാ ഹിറ്റ്

text_fields
bookmark_border
മെട്രോ സൂപ്പർ മെഗാ ഹിറ്റ്
cancel
camera_alt???? ??????????? ?????????? -??? ??????

ദോഹ: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ മാത്രം ദോഹ മെട്രോയിൽ യാത്ര ചെയ്ത ത് 80,000ലധികം പേർ. പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് തുടങ്ങി ആദ്യ രണ്ടുദിവ സത്തിനുള്ളില്‍ മാത്രമാണിത്. മേയ് എട്ട് ബുധനാഴ്ചയാണ് പൊതുജനങ്ങള്‍ക്ക ായുള്ള ആദ്യഘട്ട സര്‍വീസ് തുടങ്ങിയത്. ആദ്യദിനത്തില്‍ 37,451 പേരാണ് യാത്ര ചെയ്തത്. രണ്ടാംദിനമായ വ്യാഴാഴ്ച 49,036 പേർ ആയി. രണ്ടു ദിനങ്ങളിലുമായി 86,487 പേര്‍ യാത്ര ചെയ്തു. പ്രവര്‍ത്തനം തുടങ്ങി രണ്ടു ദിവസത്തിനുള്ളില്‍ യാത്രക്കാരില്‍ നിന്നും ലഭിച്ച പ്രതികരണം വ ളരെ മികച്ചതാണെന്നും സന്തോഷമുണ്ടെന്നും ഖത്തര്‍ റെയില്‍ വ്യക്തമാക്കി.

ഖത്തറിലെ പൊതുഗതാഗത സ മ്പ്രദായം മാറ്റിമറിക്കുന്നതില്‍ മെട്രോ വഹിക്കാന്‍ പോകുന്ന പങ്കിനെയാണ് യാത്രക്കാരുടെ പങ്കാളിത്തം സൂചി പ്പിക്കുന്നതെന്ന് ഖത്തര്‍ റെയില്‍ ട്വിറ്ററില്‍ കുറിച്ചു. റെഡ്ലൈന്‍ സൗത്ത് പാതയില്‍ അല്‍ ഖസര്‍ മുതല്‍ അ ല്‍വഖ്റ വരെ 13 സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. വടക്ക് അല്‍ഖസ റില്‍നിന്നും ഡിഇസിസി, വെസ്റ്റ്ബേ, കോര്‍ണീഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ജദീദ, ഉംഗുവൈലിന, മതാര്‍ അല്‍ഖദീം, ഒഖ്ബ ഇബ്നു നാഫി, ഇക്കണോമിക് സോണ്‍, റാസ് അബുഫൊന്താസ് സ്റ്റേഷനുകള്‍ പിന്നിട്ടാണ് തെക്ക് വഖ്റയിലെത്തുന്നത്. 35 മിനുട്ടില്‍ താഴെയാണ് യാത്രാസമയം.

വെസ്റ്റ്ബേയിലെ ദോഹ എക്സിബിഷന്‍ ആൻറ് കണ്‍വന്‍ഷന്‍ സെൻറര്‍ സ്റ്റേഷനില്‍നിന്നും മതാര്‍അല്‍ഖദീം സ്റ്റേഷനിലെത്താന്‍ എടുക്കുന്നത് കേവലം പതിനഞ്ച് മിനുട്ട്. സാധാരണഗതിയില്‍ പ്രഭാതസമയങ്ങളില്‍ കാറിലാണെങ്കില്‍ ഈ  യാത്രാദൂരം പിന്നിടാന്‍ വേണ്ടിവരുന്നത് ഒരുമണിക്കൂറാണ്. റെഡ്ലൈന്‍ സൗത്തില്‍ കതാറ, ലെഗ്തെയ്ഫിയ, ഖത്തര്‍ യൂണിവേഴ്സിറ്റി, സൂഖ് വാഖിഫ്, ലുസൈല്‍ സ്റ്റേഷനുകളും ഉടന്‍ തുറക്കും. രാവിലെ എട്ടു മുതല്‍ രാത്രി പതിനൊന്നു വരെ ഓരോ ആറുമിനിട്ടിലുമാണ് സര്‍വീസ്. വാരാന്ത്യദിനങ്ങളായ വെള്ളിയും ശനിയും സര്‍വീസുണ്ടാകില്ല. കൂടുതല്‍ സ്റ്റേഷനുകളും ലൈനുകളും തുറക്കുന്നതിെൻറ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരുന്നതിനായാണ് വാരാന്ത്യങ്ങളില്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmetro
News Summary - metro-qatar-gulf news
Next Story