Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വദേശികളുടെ മോചനം:...

സ്വദേശികളുടെ മോചനം: അമീറിനെ പ്രശംസിച്ച് മാധ്യമങ്ങൾ

text_fields
bookmark_border
സ്വദേശികളുടെ മോചനം: അമീറിനെ പ്രശംസിച്ച് മാധ്യമങ്ങൾ
cancel

ദോഹ:  ഒരു വർഷത്തിലേറെ ബന്ദികളായതിന് ശേഷം ഇറാഖിൽ നിന്നും ഖത്തരികളെ  മോചിപ്പിക്കപ്പെട്ടപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ വാനോളം പ്രശംസിച്ച് പത്രമാധ്യമങ്ങൾ. ഖത്തറി​െൻറ ചരിത്രത്തിൽ ഏറ്റവും മഹത്തായ രാഷ്ട്രീയ, നയതന്ത്ര നേട്ടമാണ് 26 ഖത്തരികളുടെ മോചനമെന്ന് അധിക പ്രാദേശിക പത്രങ്ങളുടെയും എഡിറ്റോറിയൽ രേഖപ്പെടുത്തി. മോചിപ്പിക്കപ്പെട്ട ബന്ദികളെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച അമീറി​െൻറ നടപടി ശ്ലാഘനീയമാണെന്നും മറ്റു ഭരണാധികാരികൾക്ക് ഇക്കാര്യത്തിൽ അമീറിനെ മാതൃകയാക്കാമെന്നും വിവിധ പത്രങ്ങൾ അറിയിച്ചു. 

ഒന്നര വർഷക്കാലമായി അമീർ നടത്തിവരുന്ന ശ്രമങ്ങളാണ് ബന്ദികളുടെ സുരക്ഷിത മോചനത്തിൽ കലാശിച്ചതെന്നും ഖത്തരി പൗരന്മാർക്ക് അമീർ നൽകുന്ന വിലയുടെ ഉത്തമോദാഹരണമാണിതെന്നും പൗരന്മാരുടെ ഐശ്വര്യത്തിലും അഭിമാനത്തിലൂം മാത്രമല്ല, അവരുടെ സുരക്ഷയിലും അമീർ ശ്രദ്ധാലുവാണെന്നതിന് തെളിവാണീ സംഭവമെന്നും അൽ റായ ദിനപത്രം പറയുന്നു. 

അമീറി​െൻറ നേതൃത്വത്തിൽ ഇറാഖ് സർക്കാറിന് മേൽ നടത്തിയ സമ്മർദ്ദ ശ്രമങ്ങളാണ് ബന്ദികളുടെ മോചനത്തിൽ കലാശിച്ചതെന്ന് അൽ ശർഖ് ദിനപത്രം എഴുതി. ഖത്തറിന് മറ്റു ജി.സി.സി രാജ്യങ്ങൾ പ്രഖ്യാപിച്ച ഐക്യദാർഢ്യം എടുത്ത് പറഞ്ഞ പത്രം, 2015 ഡിസംബർ 23ന് ജി.സി.സി പുറത്തിറക്കിയ പ്രത്യേക പ്രസ്താവന ഇതിൽ പ്രധാനപ്പെട്ട ചുവടുവെപ്പാണെന്നും അറബ്, ഗൾഫ്, ഇസ്ലാമിക രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സംഭവത്തിൽ ഉൽകണ്ഠ രേഖപ്പെടുത്തിയിരുന്നുവെന്നും അൽ ശർഖ് വ്യക്തമാക്കുന്നു. ബന്ദികളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ മോചനത്തിന് ഇത് കരുത്ത് പകർന്നുവെന്നും ശർഖിൽ പറഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ശ്രമങ്ങളാണ് മോചനത്തിന് ചുക്കാൻ പിടിച്ചതെന്നും പത്രം അടിവരയിട്ട് പറയുന്നു. 

ബന്ദികളുടെ മോചനം ഖത്തരി സർക്കാറി​െൻറ മുഖ്യ അജണ്ടയായിരുന്നുവെന്നും മോചനം എളുപ്പമാക്കുന്നതിൽ പ്രധാന പങ്ക്  അമീറിനാണെന്നും ഖത്തരി നയതന്ത്ര മേഖലയുടെ പ്രധാന നേട്ടമാണിതെന്നും അൽ വത്വൻ ദിനപത്രം എഡിറ്റോറിയലിൽ പറഞ്ഞു. ഖത്തരി പ്രാദേശിക ദിനപത്രമായ അൽ അറബും അമീറി​െൻറ ശ്രമങ്ങൾ എടുത്ത് പറയുകയും അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങളും ഭരണാധികാരിയും തമ്മിലുള്ള ഐക്യത്തി​െൻറ തെളിവാണ് മോചിതരായവരെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച സംഭവമെന്നും  അൽ അറബ് പത്രം ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - media qatar
Next Story