Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

മാധ്യമസ്വാതന്ത്ര്യം പരമപ്രധാനം

text_fields
bookmark_border
മാധ്യമസ്വാതന്ത്ര്യം  പരമപ്രധാനം
cancel

ദോഹ: പ്രസിദ്ധീകരണങ്ങളുടെ നിയന്ത്രണം, പ്രസിദ്ധീകരണം, മാധ്യമപ്രവർത്തനം എന്നിവ സ ംബന്ധിച്ച കരട് നിയമത്തിൽ മാധ്യമസ്വാതന്ത്ര്യം കൂടി കൂട്ടിച്ചേർത്തു. 
െഎക്യരാഷ് ട്ര സഭയുടെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച ആഗോളപ്രഖ്യാപനം, പൗര–രാഷ്ട്രീയ അവകാശങ ്ങൾ സംബന്ധിച്ച ആർട്ടിക്കിൾ 19 ഉടമ്പടി എന്നിവയുമായി ബന്ധെപ്പട്ട കാര്യങ്ങളും പുതിയ നിയമത്തിൽ കൂട്ടിചേർത്തിട്ടുണ്ട്. കായിക–സാംസ്കാരിക മന്ത്രാലയത്തിലെ പ്രസിദ്ധീക രണ–കലാപ്രവർത്തന വിഭാഗം ഡയറക്ടർ അബീർ ഷഹീൻ അൽ കുവാരി ആണ് ഇക്കാര്യം പറഞ്ഞത്.

മനുഷ്യെൻറ അന്തസിനെ ബഹുമാനിക്കൽ, സ്വതന്ത്രമായ അഭിപ്രായ ൈകമാറ്റം, വിവരങ്ങളുടെ ഒഴുക്ക് എന്നീ മൂന്ന് സുപ്രധാനമായ ഘടകങ്ങളിലാണ് സ്വതന്ത്രമായ അഭിപ്രായപ്രകടനം എന്ന ആശയം നിലനിൽക്കുന്നത്. ഖത്തരി ഭരണഘടന, െഎക്യരാഷ്ട്രസഭയുടെ വിവിധ ആശയങ്ങൾ എന്നിവയുമായി അഭേദ്യമായി ബന്ധെപ്പട്ട് കിടക്കുന്നതാണ് പുതിയ കരട് നിയമം.

മാധ്യമപ്രവർത്തനത്തിെൻറ ധാർമികത, പത്രപ്രവർത്തകരുടെ ധാർമികബാധ്യത എന്നിവക്കുള്ള അംഗീകാരം കൂടിയാണ് കരട് നിയമമെന്നും അവർ പറഞ്ഞു. മന്ത്രാലയത്തിന് കീഴിൽ മാധ്യമപ്രവർത്തകരുടെയും മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും രജിസ്ട്രേഷനായി പുതിയ കമ്മിറ്റിയും നിലവിൽ വരും. വാർത്തകളുടെയും മറ്റും പ്രസിദ്ധീകരണം, ഇലക് ട്രോണിക് മേഖലയിലെ പ്രചാരണം തുടങ്ങിയവയുമായി ബന്ധെപ്പട്ട വ്യവസ്ഥകളും പുതിയ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഖത്തർ ന്യൂസ് ഏജൻസി (ക്യു.എൻ.എ) റിപ്പോർട്ട് ചെയ്തു.

സിനിമാ തിയേറ്ററുകൾ സ്ഥാപിക്കുന്നതും നടത്തുന്നതുമായി ബന്ധെപ്പട്ട കാര്യങ്ങളും ഉണ്ട്. ഒാഡിയോ വിഷ്വൽ സംപ്രേഷണവുമായി ബന്ധപ്പെട്ട അധ്യായവും ഉൾെപ്പടുത്തി. നിലവിൽ തന്നെ സിനിമകൾക്കും തിയേറ്ററുകൾക്കും വേണ്ടിയുള്ള ലൈസൻസുകൾ അനുവദിക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള കൂടുതൽ വ്യവസ് ഥകളും നിർദേശങ്ങളും അനുമതിയുമാണ് പുതുതായി ചേർത്തിരിക്കുന്നത്.

നിയമം നടപ്പിലാക്കുന്നതിനുള്ള എല്ലാ ഉത്തരവാദിത്തവും വകുപ്പിനാണ്. അച്ചടി സ്ഥാപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, പുസ്തകശാലകൾ എന്നിവയുടെ ലൈസൻസ് അനുവദിക്കലും വകുപ്പിെൻറ ചുമതലയിലാണ്. പ്രസിദ്ധീകരണങ്ങളുടെ ഇറക്കുമതിയും വിതരണത്തിനുമുള്ള ലൈസൻസ് അനുവദിക്കലും വകുപ്പാണ് ചെയ്യുക.
പത്രപ്രവർത്തനം നടത്താനുള്ള അനുമതി, പരസ്യസ്ഥാപനങ്ങളുടെ അനുമതി, കലാസൃഷ്ടികൾ, ഇത്തരം സൃഷ്ടികളുടെ വിൽപന, വിതരണം എന്നിവയും വകുപ്പാണ് ചെയ്യുകയെന്നും അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media-qatar news
News Summary - media-qatar news
Next Story