മാധ്യമ നഗരത്തിലേക്ക് ഒരു ചുവടുകൂടി : പ്രധാനകാര്യങ്ങൾ ചർച്ച ചെയ്ത് മീഡിയസിറ്റി ബോർഡ് യോഗം
text_fieldsദോഹ: പ്രധാന കാര്യങ്ങൾ ചർച്ച ചെയ്ത് മീഡിയസിറ്റി ഡയറക്ടർ ബോർഡിെൻറ മൂന്നാമത് യോഗം. ബോർഡ് ചെയർമാൻ ശൈഖ് സൈഫ് ബിൻ അഹ്മദ് ബിൻ സൈഫ് ആൽഥാനിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മീഡിയസിറ്റിയെ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, യോഗത്തിെൻറ അജണ്ട, ലുസൈൽ സിറ്റിയിലെ സ്ഥിരംകെട്ടിടം ഉൾപ്പെടെ വിവിധ ടെൻഡറുകൾ, മീഡിയസിറ്റി പദ്ധതിക്കായുള്ള സ്ഥലം തുടങ്ങിയവ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
ബോർഡ് ഡയറക്ടർമാരിലേക്ക് സഈദ് ബിൻ അബ്ദുല്ല അൽ അത്വിയ്യയെ ചേർക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫയുടെ തീരുമാനവും ചെയർമാൻ ശൈഖ് സൈഫ് ആൽഥാനി യോഗത്തിൽ അവതരിപ്പിച്ചു. മാധ്യമങ്ങള്‍ക്കും മറ്റു ഓഫിസുകള്‍ക്കും അനുയോജ്യമായ പ്ലാറ്റ്ഫോം ഒരുക്കുകയാണ് മീഡിയസിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. പ്രമുഖ ടെക്നോളജി കമ്പനികള്‍ക്കും ഇവിടെ സൗകര്യമൊരുക്കും. ഖത്തറിലെ മാധ്യമ പ്രവര്‍ത്തന മേഖല വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്നതാണ് മീഡിയസിറ്റിയുടെ ലക്ഷ്യം.
മാധ്യമ പ്രവര്‍ത്തനങ്ങളെ വികസിപ്പിക്കുകയും കൈകാര്യം ചെയ്യുകയും രാജ്യാന്തര മാധ്യമങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും. ധാർമികമൂല്യങ്ങളിലൂന്നിയുള്ള സ്വതന്ത്ര ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിനെയാണ് മീഡിയസിറ്റിയായി കരട് നിയമത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യാന്തര മാധ്യമങ്ങള്‍ക്കു പുറമെ, ടെക്നോളജി കമ്പനികള്‍, മാധ്യമ, ഡിജിറ്റല്‍ മാധ്യമ മേഖ ലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണപരിശീലന സ്ഥാപനങ്ങള്‍ എന്നിവയെ ഖ ത്തറിലേക്ക് ആകര്ഷിക്കുകയെന്നതും മീഡിയസിറ്റി രൂപവത്കരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നു. രാജ്യത്ത് സ്ഥാപിതമാകുന്ന മീഡിയസിറ്റി വ്യത്യസ്തമേഖലയിലുള്ള മാധ്യമങ്ങളുടെ കേന്ദ്രമായിരിക്കുമെന്നും മാധ്യമങ്ങളുടെ വാർത്തകളുമായി ബന്ധെപ്പട്ട കാര്യങ്ങളിൽ നിയന്ത്രണങ്ങളുണ്ടാവില്ലെന്നും ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജി.സി.ഒ) ഡയറക്ടര്‍ ശൈഖ് സെയ്്ഫ് ബിന്‍ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി പറയുന്നു.
എഡിറ്റോറിയല്‍ പരിധികളില്ല എന്നതാണ് മീഡിയസിറ്റിയുടെ ആകര്‍ഷണം. എന്നാല്‍, ധാര്‍മിക മൂല്യങ്ങൾക്ക് വിധേയമായിരിക്കും ഇവിടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം. ഖത്തറിലെത്തുന്ന മാധ്യമങ്ങൾ അവര്‍ പറയുന്നതിനും അവരുടെ പ്രവര്‍ത്തികള്‍ക്കും പൂർണ ഉത്തരവാദികളായിരിക്കും. ഒരു സ്ഥാപനത്തിനും പരിമിതികളുണ്ടാകില്ല. ഉത്തരവാദിത്തമുള്ള മാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ധാര്മികമൂല്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമമേഖലയില്‍ ഖത്തറിനുള്ളത് നീണ്ട ചരിത്രമാണ്. ടി.വി ചാനലുകള്‍, പ്രസിദ്ധീകരണങ്ങള്‍, സമൂഹമാധ്യമം എന്നിങ്ങനെ മൂന്നു വ്യത്യസ്ത വിഭാഗങ്ങളായി മീഡിയസിറ്റിയെ കണക്കാക്കാം.
വരാനിരിക്കുന്ന പുതിയ മാധ്യമമാണ് സമൂഹമാധ്യമം. അതിനാലാണ് മീഡിയസിറ്റി അതില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ സിറ്റിക്ക് എഡിറ്റോറിയല്‍ നിയന്ത്രണങ്ങളുണ്ടാകില്ല. ബ്ലോഗര്‍മാര്‍ക്ക് സൗജന്യമായി സൗകര്യങ്ങള്‍ ലഭ്യമാക്കും. മീഡിയ സിറ്റിയില്‍ ചെറിയ സ്റ്റുഡിയോകളുണ്ടാകും.
ബ്ലോഗര്‍ക്കോ സോഷ്യല്‍മീഡിയ സ്വാധീനമുള്ളവര്‍ക്കോ വിഡിയോ സൃഷ്ടിച്ച് സൗജന്യമായി എഡിറ്റ് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മീഡിയസിറ്റി പദ്ധതിക്ക് അമീറില്നിന്നാണ് പ്രചോദനമുണ്ടായത്. പദ്ധതി നടപ്പാക്കുന്നതിനായി 2017ലാണ് അമീര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഈ നീക്കം നയതന്ത്ര പ്രതിസന്ധിയോടുള്ള പ്രതികരണമല്ല, മറിച്ച് രാജ്യം മുന്നേറുെന്നന്നതിെൻറ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.