മഴ: വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ അശ്ഗാൽ
text_fieldsദോഹ: മഴയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടാകുന്നതി ന് സ്ഥിരപരിഹാരം കാണുന്നതിനുള്ള പദ്ധതിപ്രവൃത്തികള്‍ പുരോഗമിക്കുന്നു.
മഴവെള്ളം റോഡിലും മറ്റും കെട്ടിനിൽക്കാതിരിക്കാനായി ചെറിയ കുളങ്ങൾ നിർമിക്കുന്നതടക്കമുള്ള പണികൾ പൊതുമരാമത്ത് വകുപ്പ് അശ്ഗാലിെൻറ നേതൃത്വത്തിൽ തകൃതിയായി നടക്കുന്നു. അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ഇവ പൂര്‍ത്തി യാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജ്യത്തെ പ്രധാന ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാന്‍ അ ശ്ഗാല് നേരത്തെ തന്നെ നിരവധി താല്‍ക്കാലിക, ഇടക്കാല പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ മഴവെള്ളം ശേഖരിക്കുന്നതിന് അശ്ഗാല്‍ കൂടുതല്‍ കുളങ്ങള്‍ നിര്‍മിച്ചി ട്ടുണ്ട്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറയും ഖത്തര്‍ ഫൗണ്ടേഷെൻറയും സഹകരണത്തിലാണ് കുളങ്ങള്‍ സ്ഥാപിച്ചത്.
വെള്ളക്കെട്ടിന് പെെട്ടന്ന് പരിഹാരം കാണുന്നതിന് നിരവധി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു. വാട്ടര്‍ ടാങ്കുകളുടെയും പമ്പിങ് മെഷീനുകളുടെയും എണ്ണം 500 ആയി ഉയര്‍ത്തുകയും ചെയ്തു. കൂടുതല്‍ പമ്പിങ് മെഷീന് ഘടിപ്പിക്കൽ, നിലവിലുള്ളവക്ക് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തല്‍, വലിയ തോതില്‍ വെള്ളം ശേഖരിക്കുന്നതിന് ആവശ്യമായ കുളങ്ങളുടെ നിര്‍മാണം എന്നിവയാണ് പുതുതായി നടപ്പിലാക്കാനിരിക്കുന്നത്.
അടുത്ത മഴക്കാലത്തെ പ്രതീക്ഷിച്ചുള്ള ചില പദ്ധതികളും അശ്ഗാല്‍ ആസുത്രണം ചെയ്തിട്ടുണ്ട്. ഒ ാവുചാൽശൃംഖല കുറഞ്ഞ ഭാഗത്തും മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഇല്ലാത്ത ഭാഗവും കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. നിലവിലുള്ള ഒാവുചാൽ ശൃംഖലകളിലേക്ക് തുരങ്കം പണിത് ഏകദേശം 170 സ്ക്വയര്‍ കിലോമീറ്റര്‍ പരിധിയിലുള്ള ഭൂതല വെള്ളം കുറക്കുന്നതിനും രാജ്യത്തെ മൊത്തം മ ഴവെള്ളം ശേഖരിക്കുന്നതിനുമുള്ള പദ്ധതികളും നടപ്പിലാക്കും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് പൂ ര്ത്തിയാകുമെന്നും അശ്ഗാല്‍ അറിയിച്ചു. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്കൂളുകളുടെ ഭാഗങ്ങളില്‍ വാട്ടര്‍ ടാങ്കറും പമ്പിങ് മെഷിനുകളും സ്ഥാപിക്കലും അടുത്ത ദിവസങ്ങളിൽ നടക്കും. കുട്ടികളുടെയും രക്ഷി താക്കളുടെയും അധ്യാപകരുടെയും സുരക്ഷ ഉറാപ്പാക്കുന്നതിനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.