ഖത്തർ: നാളെ മുതൽ ജുമുഅ നമസ്കാരത്തിന് 200 പള്ളികൾ കൂടി തുറക്കും
text_fieldsദോഹ: ഖത്തറിൽ 200 പള്ളികൾ കൂടി വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിനായി തുറക്കുന്നു. വെള്ളിയാഴ്ച മുതലാണിത്. ഇസ്ലാമിക മതകാര്യമന്ത്രാലയം ഔഖാഫ് അറിയിച്ചതാണ് ഇക്കാര്യം. നിലവിൽ 400 പള്ളികളാണ് ജുമുഅ നമസ്കാരത്തിനായി രാജ്യത്ത് അനുവദിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ നടപടികളുെട ഭാഗമായി രാജ്യത്തെ എല്ലാ പള്ളികളും അടച്ചിട്ടിരിക്കുകയായിരുന്നു. നിയന്ത്രണങ്ങൾ വിവിധ ഘട്ടങ്ങളിൽ നീക്കുന്നതിെൻറ ഭാഗമായാണ് പള്ളികൾ തുറക്കാൻ ആരംഭിച്ചത്. എന്നാൽ, ആദ്യത്തിൽ ജുമുഅ നമസ്കാരം പള്ളികളിൽ ഉണ്ടായിരുന്നില്ല.
പിന്നീടാണ് വെള്ളിയാഴ്ചത്തെ പ്രാർഥനക്ക് കൂടി പള്ളികൾ അനുവദിക്കാൻ തുടങ്ങിയത്. നാളെ 200 പള്ളികൾ കൂടി അനുവദിക്കുന്നതോടെ ജുമുഅ നമസ്കാരത്തിനായി ആകെ 600 പള്ളികളാണ് ഉണ്ടാവുക. ിലവിലുള്ള എല്ലാ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചാണ് വെള്ളിയാഴ്ച മുതൽ കൂടുതൽ പള്ളികൾ ജുമുഅ നമസ്കാരത്തിനായി അനുവദിക്കുകയെന്ന് മന്ത്രാലയത്തിലെ പള്ളി പരിപാലന വകുപ്പ് ഡയറക്ടർ മുഹമ്മദ് ബിൻ ഹമദ് അൽ കുവാരി പറഞ്ഞു. വിശ്വാസികൾ നിർബന്ധമായും മുൻകരുതൽ നടപടികൾ സ്വീകരിക്കണം. എല്ലാ സാഹചര്യങ്ങളിലും ആളുകൾ ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കണം. സ്വന്തമായി നമസ്കാരപടം കരുതണം. ഖുർആനും കരുതണം. അല്ലെങ്കിൽ ഫോണുകളിൽ ഖുർആൻ വായിക്കണം.
60 വയസ്സിന് മുകളിലുള്ളവർ, കുട്ടികൾ, ദീർഘകാലരോഗികൾ എന്നിവർ വീടുകളിൽ തന്നെ നമസ്കരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. മുതിർന്നവർക്ക് പ്രാർഥനക്ക് എത്താൻ അനുമതിയുണ്ടെങ്കിലും മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ വീടുകളിൽനിന്ന് നമസ്കരിക്കുകയാണ് വേണ്ടത്.
എല്ലാ പ്രതിരോധനടപടികളും സ്വീകരിച്ച് പള്ളികളിൽ പ്രാർഥനക്ക് സൗകര്യമൊരുക്കുന്ന ഇമാമുമാർക്കും വിശ്വാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. കാര്യങ്ങൾ വിലയിരുത്തി മറ്റുള്ള പള്ളികളും ഉടൻ തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 28 മുതൽ മൂന്നാംഘട്ട കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി 300 പള്ളികൾ നേരത്തേ തുറന്നിരുന്നു. ജൂലൈ 31ന് 400 പള്ളികളിലും ഇൗദ്ഗാഹുകളിലുമായി ബലിപെരുന്നാൾ നമസ്കാരം നടന്നു. 200 പള്ളികളിലായി ജുമുഅയും നടന്നു.
ഏറ്റവും അടുത്ത ഏതൊക്കെ പള്ളികളിലാണ് ജുമുഅ നമസ്കാരം ഉള്ളത്, മറ്റു നമസ്കാരങ്ങൾ ഉള്ളത് എന്നറിയാനുള്ള പ്രത്യേക ഓൺൈലൻ സേവനവും മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. https://www.islam.gov.qa/ എന്ന സൈറ്റിലാണ് ഇതിനുള്ള സംവിധാനമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.