Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലപ്പുറം...

മലപ്പുറം പാസ്പോർട്ട് ഒാഫിസിന് താഴ്വീണു; ഉയരാതെ പ്രവാസിപ്രതിഷേധം

text_fields
bookmark_border
മലപ്പുറം പാസ്പോർട്ട് ഒാഫിസിന് താഴ്വീണു;  ഉയരാതെ പ്രവാസിപ്രതിഷേധം
cancel

ദോഹ: കേരളത്തിൽ കൂടുതൽ പ്രവാസികളുള്ള ജില്ലയായ മലപ്പുറത്തിന് ഏറെ ഉപകാരപ്രദമായിരുന്ന പാസ്പോർട്ട് ഒാഫിസിന് എന്നേത്തക്കുമായി താഴ്വീണു. ഇന്ത്യയിൽതന്നെ സാമ്പത്തികമായി ഏെറ ലാഭത്തിലായിരുന്ന ഒാഫിസാണ് സാമ്പത്തിക ചെലവിെൻറ തന്നെ കാര്യം പറഞ്ഞ് കേന്ദ്രവിദേശകാര്യമന്ത്രാലയം പൂട്ടിയത് എന്നതാണ് ഏറെ വിചിത്രം. അതേസമയം ഒാഫിസ് ഏറെ ഉപകാരപ്രദമായിരുന്ന പ്രവാസിലോകത്ത് നിന്നാകെട്ട പൂട്ടിയതിനെതിരെ കാര്യമായ പ്രതിഷേധമുയരുന്നുമില്ല. 2006ലാണ് മലപ്പുറത്ത് പാസ്പോർട്ട് ഒാഫിസ് സ്ഥാപിക്കെപ്പടുന്നത്. 2017നവംബറിലാണ് ഒാഫിസ് പൂട്ടുകയാണെന്നും പ്രവർത്തനം കോഴിക്കോട് ഒാഫിസിൽ ലയിപ്പിക്കുകയാണെന്നുമുള്ള മന്ത്രാലയത്തിെൻറ ഉത്തരവ് ആദ്യമായി വരുന്നത്.

എന്നാൽ ഇതിനെതിരെ പ്രവാസിലോകത്തുനിന്നടക്കം വ്യാപകപ്രതിഷേധമുയർന്നു. സാമ്പത്തിക ചെലവും കോഴിക്കോട് ഒാഫിസിൽ ലയിപ്പിച്ചാലുള്ള ഗുണവും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ഒാഫിസ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. നവംബർ 17ന് പ്രവർത്തനം അവസാനിപ്പിച്ചു. നവംബർ 24വരെ എൻക്വയറി വിഭാഗവും 30വരെ പാസ്പോർട്ട് ഒാഫിസറും ഇവിടെ തന്നെ തുടർന്നു. പാസ്പോർട്ട് ഒാഫിസറായിരുന്ന ജി. ശിവകുമാറിനെ പിന്നീട് കോയമ്പത്തൂരിലേക്ക് മാറ്റി. ഇതിനിടെ തന്നെ മുഴുവൻ ജീവനക്കാരെയും രേഖകളും വസ്തുക്കളും കോഴിക്കോേട്ടക്ക് മാറ്റിയിരുന്നു. പ്രതിഷേധമുയർന്നതോടെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിെൻറ നീക്കം അസാധുവാക്കണമെന്നായിരുന്നു ആവശ്യം.

11 വർഷത്തിനുള്ളിൽ 20 ലക്ഷത്തോളം പാസ്പോർട്ടുകളാണ് മലപ്പുറം ഒാഫിസിൽ കൈകാര്യം ചെയ്തതെന്നും ഏകദേശം 310 കോടി രൂപ ഇൗ ഇനത്തിൽ സർക്കാറിന് ലഭിച്ചിട്ടുമുണ്ടെന്നും അദ്ദേഹത്തിെൻറ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് പാസ്പോർട്ട് ഒാഫിസ് മലപ്പുറത്ത് തന്നെ തുടരണമെന്ന ഉത്തരവും കേന്ദ്രസർക്കാറിേൻറതായി വന്നത്. കഴിഞ്ഞ ഡിസംബർ 31വരെ മലപ്പുറം ഒാഫിസ് പ്രവർത്തിക്കുന്ന വാടകകെട്ടിടം തുടരണമെന്ന ഉത്തരവും ഇറങ്ങി.
2017 ഡിസംബറിലായിരുന്നു കേന്ദ്രസർക്കാറിെൻറ ഇൗ ഉത്തരവ്. ഇതുചൂണ്ടിക്കാണിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഹരജി ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു. കോഴിക്കോട് ഒാഫിസിെൻറ ഭാഗമായി തുടരുന്നതിനിടെ തന്നെയാണ് മലപ്പുറം ഒാഫിസ് നിലനിർത്തണമെന്ന ഉത്തരവും വന്നത്. 

മലപ്പുറത്ത് തന്നെ ഒാഫിസ് നിലനിർത്തണമെങ്കിൽ ഒാഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിെൻറ ഉടമയുടെ സമ്മതപത്രവും മറ്റും വേണ്ടിയിരുന്നു. കോഴിക്കോട് നിന്ന് സാധനങ്ങൾ തിരിെക എത്തിക്കേണ്ടതുമുണ്ടായിരുന്നു. മറ്റ് നിയമതടസങ്ങൾ മറികടക്കുന്നതിെൻറ ഭാഗമായാണ് ഒാഫിസ് പേരിന് പുനസ്ഥാപിക്കാൻ അന്ന് ഉത്തവിട്ടതെന്നും സൂചനയുണ്ടായിരുന്നു. പേരിന് മാാത്രമാണ് ഒാഫിസ് പിന്നീട് പുനസ്ഥാപിക്കപ്പെട്ടത്. ഒരു ഡ്രൈവറും സുരക്ഷജീവനക്കാരനും ക്ലീനിംഗ് തൊഴിലാളിയും അേന്വഷണവിഭാഗത്തിൽ താൽകാലിക ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിഷേധവുമായി ഇറങ്ങിയവർ ഒാഫിസ് പുനസ്ഥാപിക്കുമെന്ന ഉത്തരവ് വന്നതോടെ പിൻമാറുകയും ചെയ്തു. ഇതോടെയാണ് എന്നത്തേക്കുമായി ഒാഫിസ് മലപ്പുറത്തുനിന്ന് മാറാനുള്ള അറിയിപ്പ് 2018 മാർച്ച് 28 ബുധനാഴ്ച വൈകീട്ട് ഒാഫിസിൽ ലഭിച്ചത്. 29ന് പെസഹ വ്യാഴവും 30ന് ദുഖവെള്ളിയും പ്രമാണിച്ച് പൊതുഅവധി ആയതിനാൽ 28ന് തന്നെ മലപ്പുറം ഒാഫിസ് പ്രവർത്തനം നിർത്തുകയാണുണ്ടായത്.

സേവാകേന്ദ്രം തുടരും

പാസ്പോർട്ട് സേവാകേന്ദ്രം മലപ്പുറം മുന്നാംപടിയിൽ തന്നെ തുടരും. പുതിയ പാസ്പോർട്ട് അപേക്ഷകൾ, മറ്റ് നടപടിക്രമങ്ങൾ പോലുള്ള പ്രാഥമിക കാര്യങ്ങൾക്ക് ഇവിടെ സൗകര്യമുണ്ടാകും. എന്നാൽ പാസ്പോർട്ട് ഒാഫിസറെ കാണൽ, അപേക്ഷകനുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ പ്രധാനകാര്യങ്ങൾക്ക് കോഴിക്കോട് പാസ്പോർട്ട് ഒാഫിസിൽ എത്തുകയേ നിർവാഹമുള്ളൂ.

എന്തുകൊണ്ട് മലപ്പുറം ഒാഫിസ് വേണം?

ഏറ്റവും പുതിയ കണക്കനുസരിച്ച് കേരളത്തിൽ ആകെ 28 ലക്ഷം പ്രവാസികൾ ആണ് ഉള്ളത്. കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ നടത്തിയ കണക്കനുസരിച്ചാണിത്. ഇതിൽ 88 ശതമാനം ആളുകളും ഗൾഫ് പ്രവാസികളാണ്. ഇതിൽ തന്നെ കൂടുതൽ പേർ മലപ്പുറം, പാലക്കാട് ജില്ലക്കാരാണ്. ഇതിനാൽ മലപ്പുറത്ത് എല്ലാ സൗകര്യങ്ങളുമുള്ള പാസ്പോർട്ട് ഒാഫിസ് ഉണ്ടായിരുന്നത് ഏറെ അനുഗ്രഹമായിരുന്നു. കേരളത്തിലെ മൊത്തം പ്രവാസികളുടെ 18 ശതമാനത്തിെൻറയും പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾ നിർവഹിച്ചിരുന്നത് ഇൗ ഒാഫിസാണ്. പ്രവർത്തനം തുടങ്ങിയ 2006 ആഗസ്റ്റ് മുതൽ 2017 ആഗസ്റ്റ് വരെ 20 ലക്ഷം അപേക്ഷകളിലാണ് ഇവിടെ തീർപ്പുണ്ടായത്. ദിനേന 1250 അപേക്ഷകളാണ് ഇൗ ഒാഫിസിൽ കൈകാര്യം ചെയ്തിരുന്നത്. ഇനി മുതൽ വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലക്കാർക്ക് കോഴിക്കോട് പാസ്പോർട്ട് ഒാഫിസിനെ ആശ്രയിക്കേണ്ടി വരും. ജനസംഖ്യാനുപാതത്തിൽ നോക്കിയാൽ കേരളമാണ് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സംസ്ഥാനം. 

സർക്കാർ വാദം, മറുവാദം

ചെലവു ചുരുക്കുകയെന്നതാണ് മലപ്പുറം പാസ്പോർട്ട് ഒാഫിസ് നിർത്തലാക്കുന്നതിനുള്ള മുഖ്യകാരണമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം പറയുന്നത്. എല്ലാവർക്കും ഏറ്റവും എളുപ്പത്തിൽ പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾ ലഭ്യമാകാൻ ഒാൺലൈൻ സേവനങ്ങൾ ഉള്ളപ്പോൾ മലപ്പുറം ഒാഫിസ് നിർത്തലാക്കുന്നത് ആളുകളെ കാര്യമായി ബാധിക്കുകയില്ലെന്നും സർക്കാർ പറയുന്നു. എന്നാൽ കണക്കുകൾ പ്രകാരം ഏറ്റവും ലാഭത്തിലുള്ളതാണ് മലപ്പുറം ഒാഫിസ്. ചെലവ് കൂട്ടുകയല്ല സർക്കാറിന് ലാഭം ഉണ്ടാക്കിക്കൊടുക്കുകയാണ് ഇൗ ഒാഫിസ് ചെയ്തത്. ചെലവിെൻറ കാര്യം പറയുകയാണെങ്കിൽ മറ്റെല്ലാ പാസ്പോർട്ട് ഒാഫിസുകളും പൂട്ടിയതിന് ശേഷമേ മലപ്പുറം ഒാഫിസ് പൂേട്ടണ്ടതുള്ളൂ എന്നുമുള്ള മറുവാദവുമുണ്ട്.

ഇനി രക്ഷയുണ്ടോ?
മലപ്പുറം ഒാഫിസ് പൂർണമായും പൂട്ടിയ സ്ഥിതിക്ക് ഇനി അത് പുനസ്ഥാപിക്കാൻ വല്ല സാധ്യതയുമുണ്ടോ?ജനങ്ങളുടെ ശക്തമായ ആവശ്യം ഉണ്ടായാൽ ഇതിന് വഴിയുണ്ടെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. എന്നാൽ കാര്യങ്ങൾ കേന്ദ്രസർക്കാറിനെ ബോധ്യപ്പെടുത്താൻ കഴിയണം. ൈവകാരികമായി പ്രതികരിക്കാതെ ശരിയായ വഴികളിലൂടെ ആവശ്യം ഉന്നയിക്കണം. കേരളത്തിലെ എം.പിമാർ ശക്തമായി പ്രതികരിക്കണം. ഇതൊക്കെ വിജയിച്ചാൽ ഒാഫിസ് സർക്കാർ പുനസ്ഥാപിക്കുന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന് പ്രവാസിസാമൂഹിക പ്രവർത്തകനായ അബ്ദുൽ റഉൗഫ് കൊണ്ടോട്ടി പറയുന്നു. പ്രവാസി സംഘടനകൾ മറ്റുള്ള എല്ലാ ആവശ്യങ്ങൾക്കും വേണ്ടി പ്രതികരിക്കുകയും ശബ്ദമുയർത്തുകയും ചെയ്യും. എന്നാൽ തങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ അവർ പലപ്പോഴും നിശബ്ദരാണെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMalappuram Passport office - Gulf News
News Summary - Malappuram Passport office - Qatar Gulf News
Next Story