ഖത്തറിലിരുന്ന് കാണാം ലയണൽ മെസ്സിയുടെ ജീവിതം
text_fieldsദോഹ: ലോകമെങ്ങുമുള്ള കാൽപന്ത് ആരാധകർ ആവേശമായി മനസ്സിൽ കൊണ്ടുനടക്കുന്ന സാക്ഷാൽ ലയണൽ മെസ്സിയുടെ അതിശയ കാഴ്ചയിലൂടെ ഖത്തറിൽ തെളിയുന്നു. മെസ്സിയുടെ ജീവിതം അടിസ്ഥാ നമാക്കിയുള്ള സ്റ്റേജ് ഷോ ‘മെസ്സി 10’ ഖത്തറില്‍ നടക്കും. ലൈവ് ഷോ രംഗത്തെ അതികായരായ സര് ക്യു ഡു സൊലയ്ല്‍, ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍, ആല്‍ക്കെമി പ്രോജക്ട് എൻറര്‍ടെയിന്‍മെൻറ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി ഒരുക്കുന്നത്്.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഏഴുവരെ അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയിലായിരിക്കും ഷോ. ടിക്കറ്റുകള്‍ ജനുവരി 15 മുതല്‍ ടിക്സ്ബോക്സ് മുഖേന ലഭ്യമാകും. ഏഷ്യയില്‍ ഇതാദ്യമായാണ് ‘മെസ്സി 10’ഷോ അരങ്ങേറുന്നതെന്ന സവിശേഷതയുമുണ്ട്. ബാഴ്സലോണ, ബ്യൂണസ് അയേഴ്സ്, മറ്റ് അര്‍ജൻറീനിയന്‍ നഗരങ്ങള്‍ എന്നിവയിലൂടെയുള്ള പരിമിതമായ പര്യടനത്തിെൻറ ഭാഗമായാണ് ‘മെസ്സി 10’ദോഹയിലേക്ക് വരുന്നത്.
ട്രംപോളിന്‍, ട്രപ്പീസ്, ടൈട്രോപ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവയെല്ലാം ഒറ്റ വേദിയിൽ സമന്വയിച്ചിട്ടുള്ള മുെമ്പാരിക്കലും കണ്ടിട്ടില്ലാത്ത വിഷയങ്ങള്‍, ഓഡിയോവിഷ്വല്‍ മെറ്റീരിയല്‍, വിഡിയോകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ഷോയാണിത്. മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളെ എക്സ്ക്ലൂസിവ് ഇമേജുകളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ആഴത്തിലുള്ള ദൃശ്യാനുഭവമായിരിക്കും മെസ്സി ഷോ. തെൻറ കാലത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ കളിക്കാരിലൊരാളാകാനുള്ള യാത്രയില്‍ അയാള്‍ മറികടക്കുന്ന പ്രതിബന്ധങ്ങളെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്നു. കലയും സംസ്കാരവും കാൽപന്തുമെല്ലാം ഒരുമിക്കുന്ന ഈ വ്യത്യസ്തമായ ഷോ ഏഷ്യയിലും മിഡിലീസ്റ്റിലും ആദ്യമായി അവതരിപ്പിക്കാനാകുന്നതില്‍ അത്യധികമായ ആഹ്ലാദമുണ്ടെന്ന് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവുമായ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
19 രാജ്യങ്ങളില്‍നിന്നുള്ള 47 കലാകാരന്മാര് പങ്കെടുക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോയാണിത്. ഒരു തത്സമയ ഷോയില്‍ ലയണല്‍ മെസ്സിയുടെ മഹത്ത്വം വ്യാഖ്യാനിക്കുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ആവേശകരമായ വെല്ലുവിളിയായിരുന്നുവെന്ന് സര്ക്യൂ ഡു സൊലയ്ല്‍ പ്രസിഡൻറ് ജൊനാഥന് ടെട്രോള്ട്ട് പറഞ്ഞു. ഷോ വലിയതോതില്‍ ഇഷ്ടപ്പെട്ടെന്നും തന്നെ വല്ലാതെ സ്പര്‍ശിച്ചെന്നും ഫുട്ബാള്‍ മൈതാനത്ത് കാല്വെക്കുമ്പോഴെല്ലാം എനിക്ക് എന്താണോ തോന്നുന്നത് അത് സത്യസന്ധമായി ഇതില്‍ പ്രതിഫലിക്കുന്നെന്നും മെസ്സിയും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.