നിയമലംഘനങ്ങള്‍ക്കെതിരായ നിയമനടപടി ഉടന്‍ തുടങ്ങും
text_fieldsദോഹ: ഉപരോധത്തെത്തുടര്‍ന്നുള്ള അയൽരാജ്യങ്ങളിലെ നിയമലംഘനങ്ങള്‍ക്കെതിരെ യുഎന്നിലും രാ ജ്യാന്തര സ്ഥാപനങ്ങളിലും നിയമനടപടി ഉടന്‍ തുടങ്ങുമെന്ന് ഖത്തര്‍. ദേശീയ മനുഷ്യാവ കാശ കമ്മിറ്റി (എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ. അലി ബിന്‍ സുമൈഖ് അല്‍മര്‍റിയാണ് ഇക്കാര് യം വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയന് കമ്മീഷണറും ഇയുവിെൻറ പുറത്ത് മതസ്വാതന്ത ്ര്യവും വിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രത്യേക പ്രതിനിധിയുമായ ജാന്‍ ഫ ിഗെലുമായി ബ്രസല്‍സില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീക രിച്ചത്. മതപരമായ കര്‍മ്മങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചതും ഇതിൽ വിഷയമായി വരും.
നിയമലംഘനങ്ങള്ക്കിരകളായവരുടെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്ന പേരില്‍ അയൽരാജ്യത്തിെൻറ അതോറിറ്റികള്‍ സ്ഥാപിച്ചതായി പറയപ്പെടുന്ന സംവിധാനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത് അവ്യക്തവും വിശ്വാസ്യതയില്ലാത്തതുമാണ്. ഉപരോധം ബാധിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങളെയോ മാനുഷികസാഹചര്യങ്ങളെ പരിഗണിക്കുന്നതോ അല്ല ആ സംവിധാനങ്ങള്‍. ഈ സംവിധാനങ്ങളൊന്നും എന്എച്ച്ആര്സിയുമായി ഇതുവരെ ബന്ധപ്പെടാന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയൽരാജ്യത്തിനെതിരായ നിയമനടപടികള്‍ യൂറോപ്യന്‍ പാര്‍ലമെൻറ്, യുനെസ്കോ എന്നിവിടങ്ങളിലും തുടങ്ങും. ഈ രാജ്യാന്തര സ്ഥാപനങ്ങളുടെ മുന്നില്‍ നിയമലംഘനങ്ങള്‍ തെളിവുകള്‍ സഹിതം അവതരിപ്പിക്കും. നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഖത്തറിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുന്നതിനും ഒരു തരത്തിലുള്ള സന്നദ്ധതയുമുണ്ടാകുന്നില്ല. ഇതിെൻറ ലക്ഷണങ്ങളും പ്രതീക്ഷയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപരോധം 20 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. മതപരമായ കര്‍മ്മങ്ങള്‍ രാഷ്ട്രീയവല്ക്കരിക്കപ്പെടാനിടയായ തടസങ്ങള്‍ കുറക്കുന്നതിന് കാര്യക്ഷമായ എന്തെങ്കിലും നടപടികള്‍ ഇതുവരെയും അവർ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഖത്തറിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും ഹജ്ജും ഉറയും നിര്വഹിക്കുന്നതുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്. ഇൗ നടപടികളെത്തുടര്‍ന്ന് ഖത്തറിലെ തീര്‍ഥാടകര്‍ക്ക് നേരിടേണ്ടിവന്ന മാനസിക നഷ്ടങ്ങളെയും മറ്റു കേടുപാടുകളെ സംബന്ധിച്ചും ഹജ്ജ് ഉംറ കമ്പനികള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചും ഡോ. അല്‍മര്‍റി വിശദീകരിച്ചു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെൻറും യൂറോപ്യന്‍ രാജ്യങ്ങളും ധാര്‍മികമായ ഉത്തരവാദിത്വം നിറവേറ്റണം.
മതപരമായ കര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നടപടികളെ ഉചിതമായി കൈകാര്യം ചെയ്യണം. ഖത്തരി പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങളെ ഉപാധികളില്ലാതെ ബഹുമാനിക്കണം. അവര്‍ അഭിമുഖീകരിക്കുന്ന എല്ലാ തടസങ്ങളും ഇല്ലാതാക്കണമെന്നും ഡോ.അല്‍മര്‍റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.