Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവികസനവഴിയിൽ തല...

വികസനവഴിയിൽ തല ഉയർത്തി ലാൻറ്മാർക്ക് ഇൻറർചേഞ്ച്

text_fields
bookmark_border
വികസനവഴിയിൽ തല ഉയർത്തി ലാൻറ്മാർക്ക് ഇൻറർചേഞ്ച്
cancel
camera_alt

ഉം ലഖ്ബ ഇൻറർചെയ്ഞ്ചിൻെറ പ്രവൃത്തികൾ പുരോഗമിക്കുന്നു

ദോഹ: സബാഹ് അല്‍അഹ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ ഉം ലെഖ്ബ ഇൻറർചെയ്ഞ്ച്, ലാൻഡ്മാർക്ക് ഇൻറർചേഞ്ച് എന്നും അറിയപ്പെടുന്നു. ഖത്തറിലെ ഏറ്റവും വലിയ ഇൻറർചെയ്ഞ്ചാണിത്. വിസ്തൃതവും സുപ്രധാനവുമായ ഇൻറർചെയ്ഞ്ചിെൻറ വിവിധ ഭാഗങ്ങള്‍ ഇതിനകം തുറന്നിട്ടുണ്ട്. ഇൻറർചെയ്ഞ്ച് ഇവിടത്തെ ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തും. ഗതാഗത യാത്രാസമയത്തില്‍ 70 ശതമാനത്തിലധികം കുറക്കാനും ഇതിലൂടെ സാധിക്കും. ഇത് ദോഹ എക്സ്പ്രസ് ഹൈവേയിലെ സമ്മർദം കുറക്കും.

പ്രത്യേകിച്ചും ഇമിഗ്രേഷന്‍, അല്‍ദുഹൈല്‍ ഇൻറര്‍സെക്ഷനുകള്‍ എന്നറിയപ്പെടുന്ന അല്‍ഗരാഫ ഇൻറര്‍ചേയ്ഞ്ചിലെ തിരക്ക് കുറക്കാനാകും. ദോഹ കോര്‍ണിഷ്, മാര്‍ഖിയ, മദീനത്ത് ഖലീഫ, ദുഹൈല്‍ എന്നിവിടങ്ങളില്‍നിന്നും അല്‍ശമാല്‍ റോഡ്, സബാഹ് അല്‍അഹ്മദ് ഇടനാഴി, അല്‍ഗറാഫ, ഗര്‍റാഫത്ത് അല്‍ റയ്യാന്‍ എന്നീ ദിശകളിലൂടെ അല്‍ലുഖ്ത, അല്‍റയ്യാന്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിനും ഇൻറർചെയ്ഞ്ച് സഹായിക്കും. 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇൻറർചെയ്ഞ്ച് ഖത്തറിലെ ഏറ്റവും നീളമേറിയതാണ്. നാല് ലെവലുകളുള്ള ഇൻറർചെയ്ഞ്ച് ഖത്തറിലെ ആദ്യത്തേതാണെന്ന പ്രത്യേകതയുമുണ്ട്.

ഒമ്പതു പാലങ്ങളാണ് പദ്ധതിയിലുള്ളത്. എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നതാണിത്. മണിക്കൂറില്‍ 20,000ത്തിലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഒമ്പത് പാലങ്ങളില്‍ അഞ്ചെണ്ണത്തിന് ഒരു ദിശയില്‍ രണ്ട് പാതകളുണ്ട്. ശേഷിക്കുന്ന പാലങ്ങള്‍ക്ക് ഒരു ദിശയില്‍ ഒരു പാതയുമാണുള്ളത്.

അല്‍മര്‍ഖിയ സ്ട്രീറ്റിനും സബാഹ് അല്‍അഹ്മദ് ഇടനാഴിക്കും ഇടയില്‍ 700 മീറ്റര്‍ നീളമുള്ള അടിപ്പാത ഉള്‍ക്കൊള്ളുന്നതാണ് പുതിയ ജങ്ഷന്‍. ലാൻഡ്മാര്‍ക്ക്, എസ്ദാന്‍ മാളുകളോടു ചേര്‍ന്നുള്ള രണ്ട് ലൂപ് ബ്രിഡ്ജുകളോടെയുള്ള ഗ്രൗണ്ട് ലെവല്‍, സബാഹ് അല്‍അഹ്മദ് ഇടനാഴിയെ അല്‍ശമാല്‍ റോഡിലേക്ക് ബന്ധിപ്പിക്കുന്ന നാലു പാലങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

അല്‍ശമാല്‍ റോഡിലേക്കും പുറത്തേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് മൂന്നു പാലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അല്‍ഗറാഫയെ ദോഹയിലേക്കും അല്‍ശമാല്‍ റോഡിനെ സബാഹ് അല്‍അഹ്മദ് ഇടനാഴിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലങ്ങള്‍.

സംയോജിത കുടിവെള്ള ശൃംഖല, വൈദ്യുതി ജല ശുദ്ധീകരണ ലൈനുകള്‍, സംയോജിത മഴവെള്ള സര്‍വിസ് വാട്ടര്‍ ഡ്രെയിനേജ്, മലിനജല ഡ്രെയിനേജ് ശൃംഖല, വിവിധ ആശയവിനിമയ ശൃംഖലകളും ഫൈബര്‍ ഒപ്റ്റിക്സും വികസിപ്പിക്കല്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, ഇൻറര്‍ചെയ്ഞ്ചില്‍ അത്യാധുനിക ഇൻറലിജൻറ് ഗതാഗത സംവിധാനവും ഉള്‍പ്പെടും. നിരീക്ഷണ കാമറകള്‍, വാഹന നമ്പര്‍ മോണിറ്റര്‍, വാഹന വര്‍ഗീകരണം, അടിയന്തര ഗതാഗത സംവിധാനം എന്നിവയെല്ലാം ഇൻറലിജൻറ് സംവിധാനത്തിെൻറ ഭാഗമാണ്. ഈ സംവിധാനം ഖത്തറിലെ ഗതാഗതത്തിന് സുപ്രധാന സൗകര്യങ്ങളും നിയന്ത്രണവും നല്‍കും.

അല്‍ശമാല്‍ റോഡിെൻറ ഏറ്റവും തിരക്കേറിയ ഭാഗമായതിനാലും വലിയ ഷോപ്പിങ്സെൻററുകളുള്ളതിനാലും ഉം ലെഖ്ബ ഇൻറര്‍ചേഞ്ചിെൻറ നിര്‍മ്മാണത്തില്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ശമാല്‍ റോഡിലെ ഗതാഗതത്തിന് തടസ്സമുണ്ടാകാത്തവിധത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന വിധത്തിലാണ് നിര്‍മാണപ്രവൃത്തികൾ.

ഖത്തറിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ ഇൻറർചെയ്ഞ്ച് കൂടിയാണ് ഉം ലെഖ്ബ. ജിറിങ് റോഡിലെ ഉംബിഷര്‍ ഇൻറർചെയ്ഞ്ചാണ് ഏറ്റവും ഉയരമേറിയത്. 36 മീറ്ററാണ് ഈ ഇൻറര്‍ചെയ്ഞ്ചിെൻറ ഉയരം. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഉംലെഖ്ബ ഇൻറർചെയ്ഞ്ച് ദോഹയുടെ വടക്കന്‍ കവാടമെന്നും വിതരണകേന്ദ്രമെന്നും അറിയപ്പെടുന്നു. ദോഹ എക്സ്പ്രസ് വേ, അല്‍ മര്‍ഖിയ സ്ട്രീറ്റ്, സബാഹ് അല്‍അഹ്മദ് ഇടനാഴി എന്നിവയുമായി അല്‍ശമാല്‍ റോഡിനെ വിഭജിക്കുന്ന സുപ്രധാന സ്ഥലത്താണ് ഇൻറർചെയ്ഞ്ച് ഉള്ളത്. മാത്രമല്ല ജനസാന്ദ്രതയേറിയ സ്ഥലമാണ് എന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

കാര്യക്ഷമമായ വാണിജ്യപ്രവര്‍ത്തനങ്ങള്‍, വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ, ആരോഗ്യകേന്ദ്രങ്ങള്‍, വാണിജ്യവിപണികള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landmark
News Summary - Landmark Interchange for Raising the Rise in Development
Next Story