വാണിേമൽ ടു ലേ, ലഡാക്ക്; പ്രവാസിയുടെ സഫലമായൊരു ബുള്ളറ്റ് യാത്ര
text_fieldsദോഹ: കോഴിക്കോെട്ട വാണിേമലിൽ നിന്ന് കുതിച്ചുപാഞ്ഞ ആ ബുള്ളറ്റ് ല ക്ഷ്യസ്ഥാനത്തെത്തുേമ്പാഴേക്കും പിന്നിട്ടത് 90,208 കിലോമീറ്റർ ദൂരം. 12 സം സ്ഥാനങ്ങൾ കടന്ന് ഒടുവിൽ കശ്മീരിെൻറ സൗന്ദര്യത്തിൽ ചുവപ്പ് നിറത്തിലുള്ള ബൈക്ക് നിന്നു. ഖത്തർ പ്രവാസിയായ വാണിമേൽ സ്വദേശിയുടെ ദീർഘനാളെത്ത ആഗ്രഹത്തിെൻറ സാഫല്യം കൂടിയായിരുന്നു ആ സാഹസിക ബൈക്ക് യാത്ര. ദോഹ ആസ്പെയർ സോണിലെ ആൻറി ഡോപ്പിങ് ലാബിൽ െഎ.ടി വിഭാഗത്തിൽ ജോലി ചെയ്യുന്ന വാണിമേൽ കുയ്യലത്ത് അബ്ദുസ്സമദ് ആണ് തെൻറ സോളോ ബൈക്ക് യാത്രയിൽ ഇന്ത്യയുടെ അങ്ങേ തലക്കൽ എത്തിയത്.
അവധിക്ക് നാട്ടിലെത്തിയ അബ്ദുസ്സമദ് കഴിഞ്ഞ ജൂൺ 11ന് രാവിലെയാണ് ചുവന്ന തണ്ടർ ബേർഡ് 350 എക്സ് ബുള്ളറ്റിൽ യാത്ര തുടങ്ങിയത്. ആദ്യം മംഗലാപുരം വഴി പൂണെയിലും പിന്നെ മുംബൈയിലും എത്തി. മുംബൈയിൽ സ്ഥലങ്ങൾ കണ്ട് ഗുജറാത്തിലേക്ക് പിടിച്ചു. പിന്നീട് രാജസ്ഥാെൻറ കത്തുന്ന ചൂടിലേക്ക്. ശേഷം പഞ്ചാബിലെ അമൃത്സറിലേക്കും ജമ്മു വഴി ശ്രീനഗറിലേക്കും. പിന്നെ കാർഗിലിലേക്കും തുടർന്ന് ലക്ഷ്യസ്ഥാനമായ ലേ,ലഡാക്കിലും. അവിടെ ‘കർദുങ് ലാ പാസ്’ എന്ന അതിസാഹസിക പാത സഞ്ചാരികൾക്ക് വല്ലാത്ത അനുഭവമാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനം ഒാടിക്കാൻ കഴിയുന്ന റോഡുകളിൽ ഒന്നാണിത്. പല ചുരങ്ങൾ താണ്ടുന്ന മഞ്ഞുമലകളിലൂടെയുള്ള കുത്തനെ കയറ്റമുള്ള റോഡ്. അതിനൊടുവിലാണ് തുർദുക്ക് വില്ലേജ്. അവിടം വരെ മാത്രമാണ് വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാൻ കഴിയുന്നിടം. ഇന്ത്യയുടെ അറ്റത്തുള്ള ഗ്രാമംകൂടിയാണിത്. അതിനപ്പുറത്തേക്ക് ആർക്കും പ്രവേശനമില്ല. തൊട്ടപ്പുറത്താണ് പാകിസ്താൻ അതിർത്തി. തുർദുക്ക് വില്ലേജ്, നുബ്രവാലി, പാൻഗോങ് ലേക്ക് എന്നിവിടങ്ങളിലേക്ക് പോകണമെങ്കിൽ ലേലഡാക്കിലുള്ള ഡി.സി ഒാഫിസിൽ നിന്ന് സഞ്ചാരികൾ പ്രത്യേക അനുമതി വാങ്ങണം. രാവിലെ 10 മണിക്ക് തുറക്കുന്ന ഇൗ ഒാഫിസിൽ പാൻകാർഡ് കാണിച്ച് അപേക്ഷിച്ചാൽ രണ്ട് മണിക്കൂറിന് ശേഷം അനുമതിപത്രം കിട്ടും. ഇതിനുള്ളിൽ ലേ, ലഡാക്കിലെ മറ്റു സ്ഥലങ്ങൾ കാണാം. നാലു ദിവസത്തെ യാത്രക്ക് 580 രൂപയാണ് അടക്കേണ്ടത്.
തുർദുക്ക് വില്ലേജ്, അമൃത്സറിലെ വാഗ എന്നിവിടങ്ങളിലെ പാകിസ്താൻ അതിർത്തിയും നുബ്രവാലിയിലെ ചൈനാ അതിർത്തിയും കാണാനായി എന്ന ഭാഗ്യവുമുണ്ട് സമദി െൻറ യാത്രക്ക്. ആകെ ഒമ്പതുദിവസം കശ്മീരിൽ തങ്ങി. 26ാം ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. 350-400 കിലോമീറ്റർ എന്ന കണക്കിലായിരുന്നു ദിനേനയുള്ള ബൈക്ക് ഒാടിക്കൽ. തിരിച്ചെത്തിയപ്പോഴേക്കും 22,500 രൂപയുടെ ഇന്ധനം ബുള്ളറ്റിൽ നിറച്ചിരുന്നു. ഖത്തർ പ്രവാസികളായ കെ.സി. അമ്മദ് ഹാജി -ഖദീജ ദമ്പതികളുടെ മകനാണ് സമദ്. ഭാര്യ: ഹഫ്സത്ത്. മകൾ: നഷ നർമിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.