മൂന്ന് പ്രവാസികൾക്കുകൂടി
text_fieldsദോഹ: ഖത്തറിൽ മൂന്നുപ്രവാസികൾക്കുകൂടി തിങ്കളാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ, വിദേശികളും സ്വദേശി കളുമായ ആകെ രോഗബാധിതരുടെ എണ്ണം 18 ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച മൂ ന്ന് വിദേശികളിൽനിന്നാണ് പുതുതായി മൂന്നുപേർക്കുകൂടി ഇന്നലെ രോഗം ബാധിച്ചിരിക്കുന്നത്. ഇവരെല്ലാം ദോഹയില െ സെൻട്രൽ മാർക്കറ്റിലെയും ൈഹപ്പർമാർക്കറ്റിലെയും ആളുകളാണ്. ഇതോടെ, കോവിഡ്-19 വൈറസ് പൊതുസമൂഹത്തിലേക്ക് പട ർന്നിട്ടുണ്ടെന്ന് വ്യക്തമായതായും എന്നാൽ ഇപ്പോൾ രോഗബാധിതർ പരിമിതമാണെന്നും ഇത് നല്ല സൂചനയാണെന്നും മന്ത്രാലയം അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ ആരും മരിച്ചിട്ടില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിെര കർശനനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പുതുതായി രോഗം ബാധിച്ചവരുമായി ബന്ധപ്പെടാൻ സാധ്യതയുള്ള നൂറുകണക്കിന് ആളുകളെ മന്ത്രാലയം കർശനപരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. രോഗം ബാധിച്ച ഇടമായ ഹോൾസെയിൽ മാർക്കറ്റ് അടച്ചുപൂട്ടി അണുനശീകരണം നടത്തി. രോഗികളുമായി സമ്പർക്കം പുലർത്തിയെന്ന് കരുതുന്നവരെയൊക്കെ പരിശോധനക്ക് വിധേയരാക്കുന്നുമുണ്ട്. ഇവർക്ക് രോഗബാധ ഉണ്ടായിട്ടില്ലെന്ന് അറിയാൻ ക്വാറൈൻറൻ നടത്തിയിട്ടുമുണ്ട്. രോഗബാധിതരെയൊക്കെ സാംക്രമിക രോഗ ചികിത്സകേന്ദ്രത്തിൽ കരുതൽവാസത്തിലാണ്. പൊതുസമൂഹത്തിലേക്കും വൈറസ് പടർന്നതോടെ ജനങ്ങൾ കൂടുതൽ ജാഗ്രതപാലിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. രോഗബാധ തടയാൻ മന്ത്രാലയം പഴുതടച്ച നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ നമ്പർ പ്രവർത്തിക്കുന്നുണ്ട്. നമ്പർ: 16000.
അതിനിടെ ഇന്ത്യയടക്കമുള്ള 14 രാജ്യക്കാർക്കുള്ള താൽക്കാലിക യാത്രാവിലക്ക് തിങ്കളാഴ്ച മുതൽ നിലവിൽ വന്നു. എല്ലാതരം വിസക്കാർക്കും ഇത് ബാധകമാണ്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പൂർണമായും പണം തിരിച്ചുനൽകുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.
രോഗബാധയുെട പശ്ചാത്തലത്തിൽ മാർച്ച് 10 മുതൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും തീരുമാനമായിട്ടുണ്ട്.
ഇന്ത്യക്കാർക്ക് യാത്രാവിലക്ക് നിലവിൽ വന്നു
ദോഹ: ഇന്ത്യക്കാർക്ക് ഖത്തർ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാവിലക്ക് തിങ്കളാഴ്ച നിലവിൽ വന്നു. കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഖത്തർ താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഓൺഅറൈവൽ വിസയിൽ എത്തുന്നവർ, റെസിഡൻസ് പെർമിറ്റ് ഉള്ളവർ, വർക്ക് പെർമിറ്റ് ഉള്ളവർ, താൽക്കാലിക സന്ദർശകർ എന്നിവർക്കൊക്കെ നിരോധനം ബാധകമാണ്. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാൻ, ഇറാഖ്, ലബനാൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ് എന്നീ രാജ്യക്കാർക്കും ഖത്തർ താൽക്കാലിക യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.