ആരും മരിച്ചിട്ടില്ല; വ്യാജപ്രചാരണം നടത്തിയാൽ കർശന നടപടി
text_fieldsദോഹ: രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ട ആരും മരിച്ചിട്ടില്ലെന്ന് പൊതുജ നാരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. രോഗി മരിെച്ചന്ന രൂപത്തിൽ സമൂഹമാധ്യമങ്ങ ളിലും മറ്റ് പ്രചരിക്കുന്നത് അവാസ്തവമാണ്. വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുകയോ അതിൽ പങ്കാളികളാവുകയോ ചെയ്താൽ നിയമനടപടി സ്വീകരിക്കും. വ്യാജവാർത്തകൾ പൊതുസമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഒരു പ്രധാന ഷോപ്പിങ് മാൾ അടച്ചുപൂട്ടി എന്ന് പറഞ്ഞ് ആംബുലൻസിെൻറ ചിത്രത്തോടുകൂടിയ ഫോട്ടോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
യഥാർഥത്തിൽ മറ്റൊരു അടിയന്തര സന്ദർഭത്തിൽ ആളുകളെ ആശുപത്രിയിൽ എത്തിക്കാനായി എത്തിയ ആംബുലൻസായിരുന്നു അത്.
ഈ ഫോട്ടോയാണ് തെറ്റായി പ്രചരിപ്പിച്ചത്. ഇത്തരം വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുത്. ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം രോഗബാധ സംബന്ധിച്ച വിവരങ്ങൾ തേടണം. നിരത്തുകളിൽ ഏതെങ്കിലും ആംബുലൻസുകൾ കാണുേമ്പാേഴക്ക് അതിെൻറ ചിത്രമെടുത്ത് ചിലർ കോവിഡുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.