ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ഖലീഫ സ്റ്റേഡിയം, കോർണിഷ്, ഖത്തർ സ്പോർട്സ് ക്ലബ് പ്രധാന വേദികൾ
text_fieldsദോഹ: സെപ്റ്റംബർ 27ന് ആരംഭിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ ിെൻറ സുരക്ഷ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങൾ ദ്രുതഗതിയിൽ തുട രുന്നു.
ഉന്നത സംഘാടക സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന മറ്റു സമിത ികളുമായി സഹകരിച്ചാണ് സുരക്ഷാനടപടികൾ പുരോഗമിക്കുന്നത്. ആ ഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള വിവിധ സുരക്ഷാവകുപ്പുകൾ ചേർന ്നാണ് സുരക്ഷാസമിതിക്കു കീഴിലെ സംഘത്തെ വാർത്തെടുത്തിരിക്കുന്നത്.
213 രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിെൻറ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ തയാറെടുപ്പുകളാണ് മാസങ്ങൾക്കു മുേമ്പ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രധാന മത്സരങ്ങൾ നടക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയം, മാരത്തൺ, നടത്തം, റേസ് വാക്ക് തുടങ്ങിയ ദീർഘദൂര ഓട്ടമത്സരങ്ങൾ നടക്കുന്ന കോർണിഷ്, പ്രധാന പരിശീലനവേദിയായ ഖത്തർ സ്പോർട്സ് ക്ലബ് എന്നിവയാണ് ചാമ്പ്യൻഷിപ്പിെൻറ പ്രധാന വേദികൾ.
എല്ലാ കായികമത്സരങ്ങളുടെയും മറ്റു പ്രധാന കായിക ചാമ്പ്യൻഷിപ്പുകളുടെയും പ്രധാന സുരക്ഷാചുമതല സുരക്ഷാവകുപ്പുകൾക്കായിരിക്കുമെന്നും അത്ലറ്റുകൾക്കും താരങ്ങൾക്കും ഖത്തറിനെ മികച്ച അനുഭവമാക്കി മാറ്റുന്നതിന് ഏറ്റവും മികച്ച സുരക്ഷയൊരുക്കുകയാണ് ലക്ഷ്യമെന്നും മാരത്തൺ സെക്യൂരിറ്റി ഡയറക്ടർ ക്യാപ്റ്റൻ സഈദ് ജുമാ അൽ ഹിത്മി പറഞ്ഞു. മാരത്തൺ, നടത്ത മത്സര ഇനങ്ങൾ നടക്കുന്ന ദോഹ കോർണിഷും പരിസരവും സുരക്ഷിതമാക്കുന്നതിനും ഏറ്റവും മികച്ച രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കിക്കഴിഞ്ഞുവെന്നും ക്യാപ്റ്റൻ സഈദ് അൽ ഹിത്മി കൂട്ടിച്ചേർത്തു.
മത്സരങ്ങളുടെ ഭാഗമായി ചില ദിവസങ്ങളിൽ കോർണിഷ് റോഡും സമീപത്തുള്ള ചില റോഡുകളും താൽക്കാലികമായി അടച്ചിടും. എന്നാൽ, മേഖലയിലെ ഗതാഗതനീക്കത്തെ ഒരുനിലക്കും ബാധിക്കാതെയായിരിക്കും ഇത് നടപ്പാക്കുക. ചാമ്പ്യൻഷിപ്പിെൻറ വിജയമാണ് ലക്ഷ്യമെന്നും അടച്ചിടുന്ന സമയങ്ങളിൽ സമാന്തര പാതകൾ ഉപയോഗിച്ച് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖലീഫ സ്റ്റേഡിയത്തിലെ മീഡിയാ സെൻററിെൻറയും അനുബന്ധ വകുപ്പുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികളെല്ലാം പൂർത്തിയായെന്ന് മീഡിയാ സെൻറർ കോഒാഡിനേറ്റർ ക്യാപ്്റ്റൻ സഈദ് മൻ സൂർ അൽ അബ്ദുല്ല പറഞ്ഞു. സുരക്ഷാവകുപ്പുമായും ഉദ്യോഗസ്ഥരുമായും പൂർണമായും സഹകരിക്കണം.
ടെലിവിഷൻ, റേഡിയോ, പത്രം, ഒാൺലൈൻ മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിൽനിന്നായി 2500ഓളം മാധ്യമപ്രവർത്തകരെയാണ് ദോഹയിലേക്ക് പ്രതീക്ഷിക്കുന്നതെന്നും ക്യാപ്റ്റൻ അൽ അബ്ദുല്ല വ്യക്തമാക്കി. അതിനിടെ ചാമ്പ്യൻഷിപ്പിനുള്ള താരങ്ങൾ ദോഹയിൽ എത്തിത്തുടങ്ങി. ഇന്ത്യൻ താരങ്ങൾ ഞായറാഴ്ച മുതൽതന്നെ എത്തിത്തുടങ്ങിയിരുന്നു. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ വളൻറിയർമാർ സജ്ജമാണ്. പ്രത്യേക ബസുകളിലാണ് ഇവരെ താമസസ്ഥലത്തേക്ക് എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.