സമഗ്രകുടിയേറ്റനിയമം, കേരളവിമാനക്കമ്പനി...
text_fieldsദോഹ: പ്രവാസിക്ഷേമത്തിനായി നിരവധി കാര്യങ്ങൾ ചെയ്തുവെന്നും നിരവധി കാര്യങ്ങൾ പണി പ്പുരയിലാണെന്നും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാറിെൻറ പ്രോഗസ് റിപ്പോർട്ട്. മൂന ്നുവർഷം പിന്നിട്ട പിണറായി സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം നടപ്പാക്കി എന്ന് ജനങ്ങളോട് വിശദീകരിക്കാനാണ് തിരുവനന്തപുരത്ത് സര്‍ക്കാരിെ ൻറ വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ച് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. വിദേശത്ത് ജോലിക്ക് പോകാൻ ശ്രമിക്കുന്നവർക്ക് സർക്കാർ സഹായം നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന വിമാന നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രവാസികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിനെ ഇടപെടുവിക്കാനുള്ള തീവ്രശ്രമം നടത്തും.
കേരളത്തിെൻറ തനതായ വിമാനക്കമ്പനി ആരംഭിക്കും. കുടിയേറ്റക്കാർക്ക് ക്ഷേമവും പ്രോത്സാഹനവും ഉറപ്പുവരുത്തുന്ന ഒരു സമഗ്രകുടിയേറ്റനിയമത്തിന് പരിശ്രമിക്കും. നിലവിൽ തൊഴിലന്വേഷകർക്കായി യു.എ.ഇ, സൗദി, കുവൈറ്റ്, ബഹ്റൈൻ,ഖത്തർ എംബസി അറ്റസ്റ്റേഷൻ ചെയ്തുകൊടുക്കാനുള്ള സംവിധാനം നോർക്ക ഏർപ്പെടുത്തിയിട്ടുണ്ട്.വിദേശത്ത് തൊഴിലന്വേഷകർക്കായി ജോബ് പോർട്ടൽ സംവിധാനം ഉടൻ നിലവിൽ വരും. നഴ്സുമാര്‍,ഡോക്ടർമാർ, പാരമെഡിക്കൽ, എഞ്ചിനീയര്‍മാര്‍, വീട്ടുജോലിക്കാർ തുടങ്ങിയവരെ സ്വകാര്യറിക്രൂട്ടിംഗ് എജൻസികൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ നോർക്ക റൂട്ട്സ് വഴി ജി.സി.സി. രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇംഗ്ലണ്ടിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെൻറ് നടത്താനുള്ള നടപടികൾ തുടങ്ങി. ജർമനിയിലേക്കുള്ള റിക്രൂട്ട്മെൻറ് നടപടികൾ സ്വീകരിച്ചുവരുന്നു.
അന്തർദേശീയകുടിയേറ്റപഠനകേന്ദ്രം ഉടൻ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഉയർന്ന വിമാന നിരക്ക് മൂലം മലയാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേന്ദ്രസർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. കേരളത്തിൽനിന്നുള്ള തൊഴിലന്വേഷകർക്ക് വിദേശതൊഴിൽക്കമ്പോളത്തിലെ വെല്ലുവിളികൾ നേരിടുന്നതിന് നോർക്ക റൂട്ട്സിെൻറ പരിശീലനപദ്ധതി ഉണ്ട്. സാങ്കേതിക വിദ്യ, സോഫ്റ്റ് സ്കിൽ എന്നിവയിൽ സംസ്ഥാന വ്യവസായികപരിശീലനവകുപ്പിെൻറ കീഴിലുള്ള വിവിധ ഐ.ടി.ഐകൾ, പോളിടെക്നിക്കുകൾ, എൽബിഎസ് സെൻററുകൾ എന്നിവ മുഖേന സ്കിൽ അപ്ഗ്രഡേഷൻ പരിശീലനവും സർട്ടിഫിക്കറ്റും നൽകുന്നു.പ്രവാസികളെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റ ബേസ് തയ്യാറാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഥിരമായി വിദേശത്ത്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ, താമസിക്കുന്ന മലയാളികളുടെ പുതിയ തലമുറകളെ മലയാളവും മലയാള സംസ്കാരവും പരിചയപ്പെടുത്തിക്കൊടുക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കും. ഭാഷാപഠനപ്രോത്സാഹനത്തിനുള്ള മലയാളം മിഷെൻറ പ്രവർത്തനം വിപുലപ്പെടുത്തും.
വിദേശമലയാളികളുടെ സമഗ്ര വിവരശേഖരണത്തിനായി വിപുലമായ ഓൺലൈൻ ഡാറ്റ ബേസ് ഉടൻ തയ്യാറാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകകേരളസഭയുടെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന സാംസ്കാരികോത്സവങ്ങളിലൂടെ കേരളത്തിെൻറ ഭാഷ, കല, സാംസ്കാരിക മൂല്യങ്ങൾ എന്നിവ പുതുതലമുറയിലേക്ക് പകർന്നുനൽകാൻ കഴിയും. പ്രവാസിസംഘടനകളുടെ മേഖലാതല, ആഗോളതല സമ്മേളനങ്ങളും ആശയവിനിമയവും വർഷത്തിലൊരിക്കലെങ്കിലും സംഘടിപ്പിക്കും. ലോകകേരളസഭയുടെ രണ്ടാമത്തെ സമ്മേളനം 2020ജനുവരി ആദ്യവാരം നിയമസഭാസമുച്ചയത്തിൽ നടത്തും.പ്രഥമസമ്മേളനത്തിെൻറ തുടർച്ചയായി വിവിധ കാര്യങ്ങൾ ചെയ്തുവരുന്നതായും റിേപ്പാർട്ടിൽ പറയുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.