Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇസ്രായേൽ...

ഇസ്രായേൽ ക്രൂരതയുടെ മതിലിനപ്പുറം പ്രതീക്ഷയുടെ സൂര്യൻ

text_fields
bookmark_border
ഇസ്രായേൽ ക്രൂരതയുടെ മതിലിനപ്പുറം പ്രതീക്ഷയുടെ സൂര്യൻ
cancel
camera_alt????????????? ?????? ???????? ???????????? ??????????? ??????? ????????????? ???????????? ??????????????? ??????????????????????

ദോഹ: എത്ര വലിയ മതിലുകൾ ഉയർത്തിയാലും ആത്മാഭിമാനമുള്ള ജനതയെ തളർത്താനാകില്ലെന്ന് പറയുകയാണ് ‘വാൾ’ എന്ന പേരിലുള്ള ഇൗ ചിത്രപ്രദർശനം. ഇസ്രായേൽ പണിതുയർത്തിയ വൻമതിലുകൾക്കപ്പുറം പ്രതീക്ഷയുടെ സൂര്യൻ ഉദിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് ഫലസ്തീൻ ജനത. കതാറ സാംസ്കാരിക ഗ്രാമത്തിൽ നവംബർ ഏഴിന് തുടങ്ങിയ ‘വാൾ എക്സിബിഷൻ’ 20ന് അവസാനിക്കും. കതാറയിലെ ബിൽഡിങ് 22ൽ ഗാലറി രണ്ടിൽ നടക്കുന്ന പ്രദർശനം രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ പൊതുജനത്തിന് കാണാം. 33 ചിത്രങ്ങളാണുള്ളത്. ഫലസ്തീൻ ചിത്രകാരനായ ഹയാൻ മുനവർ ആണ് ചിത്രങ്ങളിലൂടെ തെൻറ ദേശത്തിെൻറ സമാനതകളില്ലാത്ത ദുരിതത്തിെൻറയും പ്രതീക്ഷകളുടെയും കഥ പറയുന്നത്. ഏറെ കാലമായി ഖത്തറിൽ ജീവിക്കുന്ന ഹയാൻ മുനവർ ഒായിൽ പെയിൻറിങിൽ ഡമാസ്കസിൽ നിന്നാണ് ഫൈൻ ആർട്സ് ബിരുദം നേടിയത്.

ലോകമെമ്പാടുമുള്ള മനുഷ്യൻ പ്രതിബന്ധങ്ങളെ അതിജീവിക്കാൻ പാടുപെടുന്നതിെന അടയാളപ്പെടുത്തുക കൂടിയാണ് ചിത്രങ്ങൾ. ഫലസ്തീനിൽ ഇസ്രായേൽ പണിത വേർതിരിക്കലിെൻറ മതിലിെൻറ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ. എല്ലാത്തിലും മനുഷ്യനാണ് കേന്ദ്രബിന്ദു. മതിലും കസേരയും കാക്കയും സൂര്യനും ചിത്രങ്ങളിൽ കാണാം. മനുഷ്യെൻറ മുന്നിലുള്ള തടസ്സങ്ങൾ, പാലായനം, മരണം, പ്രതീക്ഷ എന്നിവയാണ് ഇതിലൂടെ കാണിക്കുന്നത്. സ്വർണനിറം, കറുപ്പ്, ഗ്രേ എന്നീ നിറങ്ങൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഉപരോധത്തിലും ആക്രമത്തിലും തളർന്നുവീണ മനുഷ്യനെ നോക്കി നിൽക്കുകയാണ് ഒരു ചിത്രത്തിൽ പാലായനത്തിെൻറ അടയാളമായ കാക്ക. കൂർത്ത കൊക്കുമായി മനുഷ്യമുഖത്തേക്ക് തന്നെ നോക്കുന്ന കാക്കയുടെ തൂവൽ ഉൗർന്നുവീഴുകയാണ്. അപ്പോഴും അകലെയല്ലാതെ മതിലിനപ്പുറത്ത് പ്രതീക്ഷയുടെ സൂര്യൻ ഉദിക്കുകയാണ്.

മറ്റൊരു ചിത്രത്തിൽ പിറന്നുവീണ കുഞ്ഞ് കാണുന്നത് വലിയ മതിലല്ല, അതിനുമപ്പുറത്തെ പ്രതീക്ഷകളിലേക്കാണ് കുഞ്ഞിളംകൈകൾ ഉയരുന്നത്. തലകീഴായി ചങ്ങലയിൽ കെട്ടിത്തൂക്കിയ പാവയാണ് ഒരു ചിത്രത്തിൽ. കുഞ്ഞുങ്ങളെ പോലും കൊലപ്പെടുത്തുന്ന ഇസ്രായേൽ ക്രൂരത വെളിപ്പെടുകയാണിവിടം. അപ്പോഴും പ്രതീക്ഷയുടെ കസേരയും സൂര്യനും കാണാം. ചിത്രങ്ങളിലെ വൻമതിലിെൻറ അങ്ങിങ്ങായി വിള്ളലുകൾ വീണിട്ടുണ്ട്. ഇസ്രായേൽ തീർത്ത വൻ മതിലിെൻറ പൊളിഞ്ഞ ഭാഗത്തിലൂടെ പ്രതീക്ഷയുടെ സൂര്യൻ മുഖം കാണിക്കുന്ന ചിത്രമാണ് എക്സിബിഷൻ ഹാളിലേക്ക് പ്രവേശിക്കുേമ്പാൾ കാഴ്ചക്കാരെന സ്വീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsisrael krooratha
News Summary - israel krooratha-qatar-qatar news
Next Story