Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാനവമൈത്രി പാടി,...

മാനവമൈത്രി പാടി, ‘ഇശല്‍ നിലാവ്’ ശ്രദ്ധേയം

text_fields
bookmark_border
മാനവമൈത്രി പാടി, ‘ഇശല്‍ നിലാവ്’ ശ്രദ്ധേയം
cancel
camera_alt???????? ????????? ???????????????? ????? ?????????????? ?????????????? ???????????????? ??????? ????????

ദോഹ: ‘സംഗീതം സാമൂഹ്യ സൗഹാർദത്തിന്’ എന്ന ആശയവുമായി മീഡിയപ്ലസ് സംഘടിപ്പിച്ച ‘ഇശല്‍ നിലാവ്’ വ്യത്യസ്തമായി. ഇന്ത്യന്‍ കള്‍ചറല്‍ സെൻററിലെ അശോക ഹാളിലെ നിറഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് പരിപാടി നടന്നത്. ഏകമാനവികതയുടേയും മനുഷ്യ സ്നേഹത്തിേൻറയും ഉന്നത മൂല്യങ്ങള്‍ ഉദ്ഘോഷിക്കുന്ന പുതിയതും പഴയതുമായ ഇശലുകളാണ് പാടിയത്. വര്‍ണ^വർഗ^വൈവിധ്യങ്ങള്‍ക്കക്കപ്പുറം മാനവരാശി ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം അടിവരയിടുന്ന ‘എന്തെല്ലാം വര്‍ണങ്ങള്‍...’ എന്ന മനോഹര ഗാനത്തോടെയാണ് ‘ഇശല്‍ നിലാവ്’ തുടങ്ങിയത്. പിന്നെ പ്രണയവും സൗഹൃദവും സഹകരണവുമൊക്കെ തൊട്ടുണര്‍ത്തുന്ന പാട്ടുകളാൽ സദസ് സംതൃപ്തമായി.


മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായ ഫാദര്‍ സേവേറിയോസ് തോമസിെൻറ സാന്നിധ്യമായിരുന്നു വലിയ ആകര്‍ഷണം. ഫാദറിെൻറ ഓരോ പാട്ടുകളും നിറഞ്ഞ കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്. ഷമീര്‍ ചാവക്കാട്, മന്‍സുര്‍ ഇബ്രാഹീം, ഹംദാന്‍, റിയാസ് കരിയാട്, ആസിയ അഷ്ഫല്‍ എന്നിവരും വേറിട്ട ഗാനാലാപനങ്ങളിലൂടെ കൈയടി നേടി. ലത്തീഫ് മാഹിയുടെ നേതൃത്വത്തിലായിരുന്നു ഓര്‍ക്കസ്ട്ര. മലയാളം എഫ്. എം. 98.6 ചീഫ് പ്രോഗ്രം കോര്‍ഡിനേറ്റര്‍ ആര്‍. ജെ. രതീശ് അവതാരകനായി. മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, സെയില്‍സ് മാനേജര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാന്‍, ശരണ്‍ സുകു, അഫ്സല്‍ കിളയില്‍, ജോജിന്‍ മാത്യു, സെയ്തലവി അണ്ടേക്കാട്, ഖാജ ഹുസൈന്‍, നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsishal nilav
News Summary - ishal nilav-qatar-qatar news
Next Story