Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിരിഞ്ഞു...

വിരിഞ്ഞു വായനയുടെ നറുവസന്തം

text_fields
bookmark_border
വിരിഞ്ഞു വായനയുടെ നറുവസന്തം
cancel
camera_alt???? ????????????? ??????????????? ???????????? ???????

ദോഹ: വായനയിലൂട െ അനുഭൂതികളുടെ ആകാശം തൊടാൻ, ഭാവനയുടെ തേരിലേറാൻ ദോഹ ഒരുക്കിയ പുസ്തകോത്സവ നഗരി യിൽ അക്ഷരങ്ങൾ തീർക്കുന്ന വായനയുടെ നറുവസന്തം. രാജ്യാന്തര പുസ്കതകോത്സവത്തിെൻറ 30ാം പതിപ്പ് ലോകമെങ്ങുമുള്ള അക്ഷര സ്നേഹികളുടെയും പുസ്തക പ്രിയരുടെയും ഇഷ്ടകേന്ദ്രമാ യി മാറിക്കഴിഞ്ഞു. 31രാജ്യങ്ങളിലെ 335ലധികം പ്രസാധക സ്ഥാപനങ്ങൾ ഏറ്റവും പുതിയ പ്രസിദ്ധീകരങ്ങളുമായെത്തിയ മേളയിൽ ഇഷ്ടപുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനായി 797 പവലിയനുകളാണ് തയാറാക്കിയിട്ടുള്ളത്. ദോഹ കണ്‍വന്‍ഷന്‍ ആൻഡ് എക്സിബിഷന്‍ സെൻററില്‍ തുടരുന്ന പുസ്തകോത്സവം കാണുന്നതിനും പുസ്തകങ്ങള്‍ സ്വന്തമാക്കുന്നതിനുമായി ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സംഗീത പരിപാടികളും ചര്‍ച്ചാസദസ്സുകളും പുസ്തകവിലയിരുത്തലുകളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ഒരുക്കിയ പ്രത്യേക പവലിയനുകള്‍ ഏറെ ആകർഷണീയമാണ്.

മേള നഗരിയിൽ നടന്ന സാഹിത്യ സംവാദത്തിൽ നിന്ന്


പുസ്തകങ്ങളുടെ വിപുല ശേഖരത്തോടൊപ്പം കളിയിലൂടെയും വിനോദത്തിലൂടെയും വായനയെ പരിപോഷിപ്പിക്കാനുള്ള ഉപകരണങ്ങളും കുട്ടികളെ കാത്തിരിക്കുന്നുണ്ട്. കുട്ടികള്‍ക്കായി കിഡ്സ് ഷോ, കഥ പറച്ചില്‍ സെഷനുകള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവയും മേള നഗരിയിൽ നടക്കുന്നുണ്ട്. പ്രധാന വേദിയാണ് ഗൗരവമേറിയ സംവാദങ്ങൾക്കും പുസ്തക ചർച്ചകൾക്കും ഇടമൊരുക്കുന്നത്. കേരളത്തിലെ ഇസ്ലാമിക പ്രസിദ്ധീകരണരംഗത്തെ അനിഷേധ്യ നേതൃത്വമായ ഇസ് ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) ആണ് മലയാളക്കരയിൽ നിന്നുള്ള പ്രധാന പ്രാതിനിധ്യം. സ്വന്തമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്കു പുറമെ, മറ്റു പ്രസാധകരുടെ പുസ്തകങ്ങളും ഐ.പി.എച്ച് ലഭ്യമാക്കുന്നുണ്ട്. പുസ്തകങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവും നല്‍കുന്നുണ്ട്. അപൂര്‍വമായ നിരവധി ഖത്തരി, അറബ്, പാശ്ചാത്യ പുസ്തകങ്ങളും മേളയിലുണ്ട്. ഖത്തര്‍ -ഫ്രഞ്ച് സാംസ്കാരികവര്‍ഷത്തോടനുബന്ധിച്ച് ഫ്രഞ്ച് പവലിയനുകളുടെ വലിയ സാന്നിധ്യമാണ് മേളയിലുള്ളത്. ഖത്തറിനെക്കുറിച്ച് 1590ല്‍ പ്രസിദ്ധീകരിച്ച അപൂര്‍വ പുസ്തകം ഉൾപ്പെടെ മേളയിലുണ്ട്.

പുസ്തകോത്സവ നഗരിയിെല കൾച്ചറൽ പ്രോഗ്രാം


വെനീഷ്യന്‍ ആഭരണ രത്നവ്യാപാരി ഗാസ്പരോ ബാല്‍ബിയുടെ യാത്രാവിവരണമായ വിയാജിയോ ഡെല്‍ ഇന്‍ഡി ഓറിയൻറലി ബാല്‍ബി എന്ന പുസ്തകം 1579 മുതല്‍ 1588വരെയുള്ള ഒമ്പതു വര്‍ഷത്തെ വെനീസില്‍ നിന്നും ഫാര്‍ഈസ്റ്റിലേക്കുള്ള യാത്ര അടയാളപ്പെടുത്തുന്നതാണ്. 430വര്‍ഷം പഴക്കമുള്ള ഈ ഇറ്റാലിയന്‍ പുസ്തകത്തിെൻറ മൂല്യം ഒന്നരലക്ഷം യൂറോയാണ്.അപൂര്‍വവും പുരാതനവുമായ അറബ് ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ധാരാളം പുസ്തകങ്ങളും പടിഞ്ഞാറന്‍ ഭാഷകളിലേക്ക് വിവര്‍ത്തം ചെയ്ത പ്രസിദ്ധീകരണങ്ങളും മേളയില്‍ ലഭ്യമാണ്. ലുസൈല്‍ പബ്ലിഷിങ് ഹൗസ്, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ നാഷനല്‍ ലൈബ്രറി, ഖത്തര്‍ യൂനിവേഴ്സിറ്റി, എച്ച്.ബി.കെ.യു പ്രസ്, എൻ.എച്ച്.ആർ.സി, ഖത്തര്‍ റെഡ്ക്രസൻറ്, കത്താറ പബ്ലീഷിങ് ഹൗസ് എന്നിവയുടെ പവലിയനുകളിലും വായനക്കാരുടെ തിരക്കു തന്നെയാണ്.

മെട്രോ കയറി എത്താം
മെട്രോ വഴിയാണ് യാത്രയെങ്കിൽ റെഡ്ലൈനില്‍ ദോഹ എക്സിബിഷന്‍ ആൻഡ് കണ്‍വന്‍ഷന്‍ സെൻറര്‍ സ്റ്റേഷനിലിറങ്ങിയാല്‍ മേള നടക്കുന്ന സ്ഥലത്തേക്ക് നടന്നെത്താം. ഗ്രീന്‍, ഗോള്‍ഡ് ലൈനുകളില്‍ യാത്രചെയ്യുന്നവര്‍ മുഷൈരിബ് സ്റ്റേഷനിലിറങ്ങി റെഡ്ലൈൻ മാറിക്കയറി ഡി.ഇ.സി.സി സ്റ്റേഷനിലിറങ്ങണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsinternational book fair
News Summary - international book fair-qatar-gulf news
Next Story