Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപരോധം നീക്കൽ;...

ഉപരോധം നീക്കൽ; പിന്തുണയുമായി ഈജിപ്തും

text_fields
bookmark_border
ഉപരോധം നീക്കൽ; പിന്തുണയുമായി ഈജിപ്തും
cancel

ദോഹ: ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ്പ്രതിസന്ധിയും പരിഹാരത്തിനായുള്ള ശ്രമങ്ങൾക്ക് ഈജിപ്തും പിന്തുണച്ചു. ഖത്തറിനെതിരായ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. കുവൈത്ത് നടത്തുന്ന ശ്രമങ്ങളിലൂടെ സമഗ്രമായ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്.

2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കര-വ്യോമ-കടൽ ഉപരോധം തുടങ്ങിയത്. ഇനി ബഹ്റൈൻ മാത്രമാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനുള്ളത്. എന്നാൽ, സൗദിയും യു.എ.ഇയും എടുക്കുന്ന നിലപാട് തന്നെയായിരിക്കും ബഹ്റൈനും ഉണ്ടാവുകയെന്ന് അറിയുന്നു. ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തറും സൗദിയും തമ്മിൽ കരാർ തയാറായിട്ടുണ്ട്. സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്. അന്തിമ തീരുമാനം അടുത്തു നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയിൽ ഉണ്ടായേക്കും. അധികാരമൊഴിയുന്നതിന് മുേമ്പ പ്രതിസന്ധി പരിഹരിച്ച് തങ്ങളുടെയും ഇസ്രായേലിെൻറയും ഇറാൻ വിരുദ്ധ നിലപാടുകൾക്ക് കൂടുതൽ സാഹചര്യമൊരുക്കുകയാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്നത്.

ഉപരോധവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികളാണ്. ഖത്തറിലാണ് മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമുള്ളത്. യു.എസ് നേവിയുടെ അഞ്ചാമത് ഫ്ലീറ്റ് ബഹ്റൈൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. സൗദിയിലും യു.എ.ഇയിലും യു.എസ് താവളങ്ങളുണ്ട്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണച്ചിരുന്നു. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാര നടപടികൾ നേരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്. ട്രംപിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ് നടപടികൾ ത്വരിതഗതിയിലായത്.

2017 ജൂൺ അഞ്ചിന് പുലർച്ചയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. ഖത്തർ ഒൗദ്യോഗിക വാർത്ത ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ, കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചിരുന്നു. അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി ഉപരോധ രാജ്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ, ഉപാധികളില്ലാത്ത, രാജ്യത്തിെൻറ പരമാധികാരം മാനിക്കുന്ന ഏത് തരം ചർച്ചകൾക്കും ഒരുക്കമാണെന്നാണ് ഖത്തറിെൻറ തുടക്കം മുതലുള്ള നിലപാട്. തുടക്കംമുതൽതന്നെ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് ഫലപ്രാപ്തിയിലേക്ക് വരുന്നത്.

ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ്പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ യു.എ.ഇയും പിന്തുണച്ചതോടെയാണ് നടപടികൾ കൂടുതൽ ഫലപ്രാപ്തിയിലെത്തിയത്. അറബ്ലോകത്തെ ഐക്യം ശക് തിപ്പെടുത്തുന്നതിനായുള്ള കുവൈത്തിെൻറയും സൗദിയുടെയും അമേരിക്കയുടെയും ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നാണ് കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് ട്വീറ്റ് ചെയ്തത്. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു.

ഉപരോധവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു പ്രതികരണം ഇതാദ്യമായാണ് സൗദിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. കരാർ ചരിത്രപരമായ നേട്ടമാണെന്ന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അൽസബാഹും അറിയിച്ചു. പരിഹാരശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അൽ സബാഹും ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും പറഞ്ഞിരുന്നു.

നിർണായകമായ ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും മന്ത്രാലയം വക്താവുമായ ലുൽവ അൽഖാതിറും അറിയിച്ചിട്ടുണ്ട്. പരിഹാര നടപടികൾ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിട്ടുണ്ട്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അൽ സബാഹുമായി കഴിഞ്ഞ ദിവസം ടെലിഫോണിൽ ചർച്ച നടത്തിയിട്ടുണ്ട്. ഗൾഫ് ഐക്യത്തിനായുള്ള കുവൈത്തിെൻറ നിരന്തര ശ്രമങ്ങൾക്ക് ഖത്തർ അമീർ നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egyptremoving the barrierYuma
Next Story