ഇമിഗ്രേഷൻ ബ്രിഡ്ജ് വീണ്ടും തുറന്നു
text_fieldsദോഹ: അടിയന്തര അറ്റകുറ്റപ്പണി പൂർത്തിയായതോടെ ഇമിഗ്രേഷൻ ബ്രിഡ് ജ് (അൽഗറാഫ ബ്രിഡ്ജ്) ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തു.
എല്ലാ അറ്റകുറ്റപ്പണിയും തീർത്തതായും വെള്ളിയാഴ്ച വൈകുന്നേരമാണ് പാലം വീണ്ടും തുറന്നതെന്നും പബ്ലിക് വർക്സ് അതോറിറ്റി (അശ്ഗാൽ) അ റിയിച്ചു. ഇൗ വർഷം ജൂൺ ഒമ്പതുമുതലാണ് അടിയന്തര അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ദോഹയുടെ കണ്ണായ ഭാഗത്തുള്ള പാലം ഗതാഗത സംവിധാനത്തിെൻറ ഏറ്റവും പ്രധാനെപ്പട്ടതാണ്. എേപ്പാഴും ഗതാഗതത്തിരക്കുള്ള പാലവുമാണിത്. ദോഹയുടെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലം നിരവധി മാളുകളിലേക്കും വാണിജ്യസ്ഥാപനങ്ങളിലേക്കുമുള്ള വഴികൂടിയാണ്.
ഇതിനാലാണ് അറ്റകുറ്റപ്പണി അതിവേഗം നടത്തിയത്. പണികൾക്കായി അഞ്ചു റിഗുകളാണ് ഒരുക്കിയിരുന്നത്. തറഭാഗത്തുനിന്ന് 14 മീറ്റർ താഴ്ചയിലേക്ക് കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ചു. പാലത്തിെൻറ മുകൾ ഭാഗത്തിന് കൂടുതൽ ബലം നൽകാനായിരുന്നു ഇത്. 2500 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 200 ടൺ ഇരുമ്പ് എന്നിവയും പണികൾക്കായി ഉപയോഗിച്ചു. 700 മീറ്റർ നീലക്കീലും പതിച്ചു.
അറ്റകുറ്റപ്പണിക്കായി അശ്ഗാൽ 24 മണിക്കൂറും ഇടതടവില്ലാതെ പ്രവർത്തിച്ചു. ഇതിെൻറ ഫലമായാണ് ഗതാഗതം പഴയ രൂപത്തിൽ ആക്കാൻ സാധിച്ചത്. ഏറ്റവും ഉന്നതമായ സുരക്ഷാമാനദണ്ഡങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. തൊഴിലാളികളും എൻജിനീയർമാരുമടക്കം 150ലധികം ആളുകൾ ദിനേന പണിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.