ആരോഗ്യമന്ത്രാലയം പുകയില വിരുദ്ധ കാമ്പയിന് തുടക്കമായി
text_fieldsദോഹ: പുകവലിയുടെയും പുകയിലയുടെയും ദൂഷ്യങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ദേശീയ പുകയില വിരുദ്ധ കാമ്പയിന് പൊതുജനാരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. മൂന്ന് ഘട്ടങ്ങളിലായുള്ള കാമ്പയിനിൽ രാജ്യത്തെ പുകയില നിയന്ത്രണ നിയമം അനുസരിക്കുന്നതിന് പൊതു ജനങ്ങളെ കൂടുതൽ പ്രാപ്തരാക്കുക, പുകയിലയുടെ ദൂഷ്യഫലങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ ബോധവൽകരണം നടത്തുക, പുകയിലയും അനുബന്ധ വസ്തുക്കളും ഉപയോഗിക്കുന്നതിൽ നിന്നും യുവതലമുറയെ നിരുത്സാഹപ്പെടുത്തുക, പുകയില വർജിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ് ലക്ഷ്യം വെക്കുന്നത്.
രാജ്യത്തെ പൊതു ആരോഗ്യപ്രശ്നങ്ങളിൽ പുകയിലക്ക് വലിയ പങ്കാണുള്ളത്.
രാജ്യത്തെ ജനസംഖ്യയിൽ 15 വയസ്സിന് മുകളിലുള്ളവരിൽ 37 ശതമാനവും പുകവലിക്കുന്നവരാണെന്നും യുവാക്കൾ ഈ ദുശ്ശീലത്തിലേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു. 2018–2022 ആരോഗ്യ പഞ്ചവത്സര പദ്ധയിൽ പുകയില, പുകവലിയുടെ ഉപയോഗം എന്നിവ കുറച്ചു കൊണ്ടുവരികയെന്നത് വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ്. പുകവലിക്കും പുകയിലക്കുമെതിരായ നമ്മുടെ കാമ്പയിൻ പൂർവാധികം ശക്തിപ്പെടുത്തുമെന്നും ഡോ. ഹനാൻ അൽ കുവാരി വ്യക്തമാക്കി.
പുകയില നിയന്ത്രണ നിയമമെന്നത് അതുപയോഗിക്കുന്നവരെ തടയുന്നത് മാത്രമല്ല. കുട്ടികളെ പോലുള്ളവരെ അതിെൻറ പുകയിൽ നിന്നും സംരക്ഷിക്കുകയും ഇതിെൻറ ലക്ഷ്യമാണെന്നും പുകവലിയിലൂടെ പുറത്ത് വരുന്ന പുക വളരെ അപകടം പിടിച്ചതാണെന്നും അവർ ചൂണ്ടിക്കാട്ടി. പുകയില ഉപയോഗം കുറച്ചു കൊണ്ടുവ രുന്നതിന് ഈ കാമ്പയിൻ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ സൂചിപ്പിച്ചു.
2016ലെ 10ാം നമ്പർ നിയമമായ പുകയില നിയന്ത്രണ നിയമം പുകയിലയുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം അതിെൻറ ദൂഷ്യഫലങ്ങളെയും അപകടങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽകരിക്കുകയും ചെയ്യുന്നുണ്ട്. വളരെ പ്രാധാന്യമേറിയ പൊതു സ്ഥലങ്ങളിൽ നിന്ന് പുകവലിക്കുക, കുട്ടികൾ കൂടെയുള്ളപ്പോൾ കാറിലിരുന്ന് പുകവലിക്കുക തുടങ്ങിയവയെല്ലാം നിയമം നിരോധിക്കുന്നുണ്ട്.ഇത്തരം കുറ്റകൃത്യങ്ങളിലൂടെ പിടിക്കപ്പെടുന്ന വർക്ക് 3000 റിയാൽ വരെ പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.