ഫുട്ബോളിെൻറ മുഴുവൻ തലങ്ങളെയും അഭിവൃദ്ധിപ്പെടുത്തും –ഹസൻ അൽ തവാദി
text_fieldsദോഹ: പുതിയ താരങ്ങൾ വളർന്നുവരുന്ന ലോകത്തിലെ ഏറ്റവും ജനപ്രിയ കായികഇനമായ ഫുട്ബോളിെൻറ മുഴുവൻ തലങ്ങളെയും അഭിവൃദ്ധിപ്പെടുത്തുകയും സംരക്ഷിക്കുകയുമെന്ന ജോലി ഖത്തറിനുണ്ടെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. ഫിഫ ലോകകപ്പ് മുതൽ ഗ്രാസ് റൂട്ട് തലം വരെ അത് വ്യാപിച്ചു കിടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിൽ പ്രത്യേക സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു ഹസൻ അൽ തവാദി. ബ്രിട്ടനിലെ ഖത്തർ അംബാസഡർ യൂസുഫ് അൽ ഖാതിറും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ബ്രിട്ടനിലെത്തിയ തവാദി അവിടത്തെ ഫുട്ബോൾ ക്ലബ് കേന്ദ്രങ്ങളും ചരിത്രത്തിലിടം നേടിയ ഫുട്ബോൾ ക്ലബ് ആസ്ഥാനങ്ങളും സന്ദർശിച്ചു. ബ്രിട്ടീഷ് ഫുട്ബോൾ അസോസിയേഷൻ എഫ്.എ ചെയർമാൻ െഗ്രഗ് ക്ലാർക്കിെൻറ അതിഥിയായി വെംബ്ലി സ്റ്റേഡിയവും തവാദിയും സംഘവും സന്ദർശിച്ചു. ഗ്രാസ് റൂട്ട് തലത്തിലുള്ള സംരംഭങ്ങൾ സംബന്ധിച്ചും പ്രത്യേകിച്ച് ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജെനറേഷൻ അമേസിംഗ് േപ്രാഗ്രാമും പാർക്ലൈഫും സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ഭാവിയിലേക്കാവശ്യമായ സംയുക്ത സംരംഭങ്ങളെ കുറിച്ചും വിലയിരുത്തി.
നേരത്തെ ഷെഫീൽഡിലെത്തിയ തവാദിയും സംഘവും നിരവധി ഗ്രാസ് റൂട്ട് കേന്ദ്രങ്ങൾ സന്ദർശിച്ചു. ഹസൻ അൽ തവാദി ഷെഫീൽഡിലെ നിയമവിദ്യാർഥിയായിരുന്നുവെന്നതും സന്ദർശനത്തിന് പ്രാധാന്യം കൂട്ടി. എഫ്.എയുടെ പ്രഥമ പാർക്ക് ലൈഫ് കേന്ദ്രമായ ഒളിംപിക് ലെഗസി പാർക്ക് സന്ദർശിച്ച തവാദി, ഷെഫീൽഡ് യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു. 2001ൽ നിയമപഠനം പൂർത്തിയാക്കിയ തവാദിക്ക് പക്ഷേ സർവകലാശാലയിൽ നിന്നും സാക്ഷ്യപത്രം വാങ്ങാൻ സാധിച്ചിരുന്നില്ല. 160 വർഷം പഴക്കമുള്ള, ലോ കത്തിലെ ആദ്യ ഫുട്ബോൾ ക്ലബായ ഷെഫീൽഡ് ഫുട്ബോൾ ക്ലബിെൻറ യഥാർഥ കേന്ദ്രമായ ഒലീവ് േഗ്രാവിലും തവാദി സന്ദർശനം നടത്തി. 160 വർഷത്തോളം പഴക്കമുള്ള ഷെഫീൽഡിൽ നിന്നും മിഡിലീസ്റ്റിലെ പ്രഥമ ലോകകപ്പിലേക്കെത്തുമ്പോൾ, ഫുട്ബോളിന് ആഗോള രൂപം കൈവന്നിരിക്കുന്നുവെന്നും തവാദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.